കഴിഞ്ഞ വർഷം 5.2 കോടിയിലേറെ യാത്രക്കാർ; ചരിത്ര നേട്ടത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹ: കഴിഞ്ഞ വർഷം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത് 5.2 കോടിയിലേറെ യാത്രക്കാരെന്ന് കണക്കുകൾ. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കണക്കാണിത്. 2023നെ അപേക്ഷിച്ച് 15 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതിൽ 1.2 കോടി പേർ പോയിന്റ് ടു പോയിന്റ് യാത്രക്കാരാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള പ്രധാന ട്രാൻസിറ്റ് ഹബ്ബാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളമെന്നതാണ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരാൻ കാരണം.
എല്ലാമാസവും 40 ലക്ഷത്തിലേറെ പേർ വിമാനത്താവളത്തിലെത്തിയെന്നാണ് കണക്കുകൾ. ദോഹയിൽ നിന്നും ദോഹയിലേക്കുമായി 279000 സർവിസുകളാണ് വിവിധ വിമാനക്കമ്പനികൾ നടത്തിയത്. 10 ശതമാനമാണ് വർധന രേഖപ്പെടുത്തി. കാർഗോ നീക്കത്തിൽ 12 ശതമാനം വർധനയും രേഖപ്പെടുത്തി. നിലവിൽ 55 വിമാനക്കമ്പനികളാണ് ഹമദ് വിമാനത്താവളത്തിൽ നിന്നും സർവിസ് നടത്തുന്നത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 197 വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്നും പറക്കാൻ സാധിക്കും. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈനയിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 87 ശതമാനമാണ് വർധന.
Hamad International Airport achieved a record-breaking year in 2024, serving 52.7 million passengers, a 15% increase compared to the previous year, and solidifying its position as a premier global hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."