HOME
DETAILS

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

  
Web Desk
January 10, 2025 | 5:14 AM

Iran made crucial intervention for Nimisha Priya

ന്യൂഡല്‍ഹി: യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത മങ്ങിയിരിക്കെ പ്രതീക്ഷ നല്‍കി ഇറാന്റെ നിര്‍ണായക ഇടപെടല്‍. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ആണ് നടത്തുന്നത്. ഇതിന്റെ പ്രഥമികനീക്കമാണ് ഇറാനില്‍നിന്നുണ്ടായത്.

തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ഇടനിലക്കാരാകാമെന്ന് ഇറാന്‍ നേരത്തെ ഇന്ത്യയോട് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ഹൂതി മേഖലയില്‍പ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ ഹൂതികളുടെ സ്വയംഭരണസംവിധാനമാണ് വധശിക്ഷ വിധിച്ചത്. ഇക്കാരണത്താല്‍ നയതന്ത്രമേഖലയില്‍ ഇടപെടുന്നതിന് ഇന്ത്യക്ക് തടസ്സമുണ്ട്. വിഷയത്തില്‍ യമന്‍ സര്‍ക്കാരിനും ഇടപെടുന്നതിന് പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍ അലീമി അംഗീകാരം നല്‍കിയിട്ടില്ലെന്ന വിശദീകരണം യമന്‍ എംബസി നേരത്തെ ഇറക്കിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണെന്നും കേസ് കൈകാര്യംചെയ്തതും ഹൂതികളാണെന്നുമാണ് ഡല്‍ഹിയിലെ യമന്‍ എംബസി നല്‍കിയ വിശദീകരണം. എംബസിയുടെ വിശദീകരണത്തോടെ നിമിഷ പ്രിയാ കേസില്‍ ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്രതലത്തിലെ ആശയവിനിമയം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് നീക്കം നടന്നത്.

നേരത്തെ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാന്റെ നിലപാട് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. ഹൂതികളുമായി മികച്ച ബന്ധത്തിലുള്ള ഇറാന്‍ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെട്ടാല്‍ കേസില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഇറാന്റെ പ്രോക്‌സി ഗ്രൂപ്പായാണ് ഹൂതികള്‍ അറിയപ്പെടുന്നത്. ഹൂതി നേതൃത്വവുമായി ഇറാന് മികച്ച ബന്ധവും ഉണ്ട്.

നിമിഷപ്രിയയുടെ മോചനത്തില്‍ ഇറാന്‍ എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്. മാനുഷിക പരിഗണന എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്നാണ് മുതിര്‍ന്ന ഇറാന്‍ നയതന്തജ്ഞന്‍ അറിയിച്ചത്. സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇറാന്റെ വാഗ്ദാനം. 

കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഡോ. തഖ്ത് റാവഞ്ചിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ഇറാന്‍ എംബസിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് നയതന്തജ്ഞന്‍ സഹായം വാഗ്ദാനംചെയ്തത്. നയതന്ത്ര ചാനലിലൂടെയുള്ള ഇടപെടല്‍, കൊല്ലപ്പെട്ട യമനിപൗരന്റെ കുടുംബവുമായുള്ള മധ്യസ്ഥചര്‍ച്ച എന്നിങ്ങനെയുള്ള സാധ്യതകളാകും വിഷയത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

ജനാധിപത്യപ്രക്ഷോഭത്തിനൊടുവില്‍ 2012ല്‍ ഏകാധിപതിയായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ പതനശേഷം ഇതുവരെ സുസ്ഥിരഭരണവും സുരക്ഷയും ഉറപ്പായിട്ടില്ലാത്ത രാജ്യമായ യമനിലെ നല്ലൊരുപ്രദേശവും ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

Iran made crucial intervention for Nimisha Priya



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിങ്; പ്രതീക്ഷയിൽ യു.ഡി.എഫ്

Kerala
  •  7 days ago
No Image

നെഞ്ചിടിപ്പേറ്റി ഉയർന്ന പോളിങ്; കടപുഴകുമോ ഭരണത്തുടർച്ച?

Kerala
  •  7 days ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

Kerala
  •  7 days ago
No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  8 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  8 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  8 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  8 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  8 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  8 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  8 days ago