HOME
DETAILS

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

  
നിസാം കെ അബ്ദുല്ല
January 17, 2025 | 3:08 AM

More than 2000 farmers under threat of confiscation in Wayanad

കൽപ്പറ്റ: വയനാട്ടിൽ ഒരിടവേളക്ക് ശേഷം ജപ്തി നടപടികളിലേക്ക് കടന്ന് ബാങ്കുകൾ. ജില്ലയിൽ ഏതാണ്ട് രണ്ടായിരത്തിലധകം കർഷകർക്കാണ് ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളുമടക്കം തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ജപ്തി നോട്ടിസുകൾ അയച്ച് തുടങ്ങിയത്. ഇത് വരുംദിവസങ്ങളിൽ ഇരട്ടിയിലധികമാകുമെന്നാണ് സൂചന. പല ബാങ്കുകളും കർഷകരുടെ സ്ഥലം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് വയനാട്ടിൽ കർഷക ആത്മഹത്യകൾക്ക് കാരണമായ ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടുമാരംഭിക്കുന്നത് ഭീതി പടർത്തുകയാണ്. ഇതോടെ ഇതിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കർഷകർക്കാണ് അധികവും നോട്ടിസ് ലഭിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കുടുംബങ്ങൾ. ദിവസങ്ങൾക്ക് മുൻപ് കേരള ബാങ്ക് പുൽപ്പള്ളിയിലെ രണ്ട് കർഷകരുടെ ഭൂമിയിൽ ജപ്തി  ബോർഡ് സ്ഥാപിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇതിലെ തുടർനടപടികൾ മുന്നോട്ട് പോയിട്ടില്ല. അതിനിടയിലാണ് വിവിധ ബാങ്കുകൾ കർഷകർക്ക് നോട്ടിസ് അയച്ച് ആശങ്ക ഇരട്ടിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 

കാലാവസ്ഥ വ്യതിയാനവും വിളനാശവും അടക്കം കർഷകരെ തിരിഞ്ഞു കൊത്തുന്ന സമയത്താണ് ധനകാര്യ സ്ഥാപനങ്ങൾ കൂടി ജപ്തി ഭീഷണിയുമായി രംഗത്തെത്തുന്നത്. ജപ്തി നടപടികൾ കൈകൊള്ളുന്നതിൽ സഹകരണ ബാങ്കുകളാണ് മുൻപന്തിയിലെന്നാണ് കർഷകർ ആക്ഷേപം ഉന്നയിക്കുന്നത്. ജപ്തി, ലേല നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകൾക്കെതിരേ പ്രതിഷേധവുമായി ഫാർമേഴ്‌സ് റിലീഫ് ഫോറം(എഫ്.ആർ.എഫ്) രംഗത്തെത്തിയിട്ടുണ്ട്.  ഇന്ന് കൽപ്പറ്റയിലെ ലീഡ് ബാങ്കിലേക്ക് അവർ മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കർഷകരെ വഴിയാധാരമാക്കാനുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്നോട്ട് പോയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് എഫ്.ആർ.എഫ് തിരിയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ബാങ്കുകളുടെ നടപടികൾ നിലവിൽ വയനാട്ടിൽ വീണ്ടും സമരകാഹളം മുഴക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  8 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  8 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  8 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  8 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  8 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  8 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  8 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  8 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  8 days ago