HOME
DETAILS

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

  
നിസാം കെ അബ്ദുല്ല
January 17, 2025 | 3:08 AM

More than 2000 farmers under threat of confiscation in Wayanad

കൽപ്പറ്റ: വയനാട്ടിൽ ഒരിടവേളക്ക് ശേഷം ജപ്തി നടപടികളിലേക്ക് കടന്ന് ബാങ്കുകൾ. ജില്ലയിൽ ഏതാണ്ട് രണ്ടായിരത്തിലധകം കർഷകർക്കാണ് ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളുമടക്കം തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ജപ്തി നോട്ടിസുകൾ അയച്ച് തുടങ്ങിയത്. ഇത് വരുംദിവസങ്ങളിൽ ഇരട്ടിയിലധികമാകുമെന്നാണ് സൂചന. പല ബാങ്കുകളും കർഷകരുടെ സ്ഥലം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് വയനാട്ടിൽ കർഷക ആത്മഹത്യകൾക്ക് കാരണമായ ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടുമാരംഭിക്കുന്നത് ഭീതി പടർത്തുകയാണ്. ഇതോടെ ഇതിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കർഷകർക്കാണ് അധികവും നോട്ടിസ് ലഭിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കുടുംബങ്ങൾ. ദിവസങ്ങൾക്ക് മുൻപ് കേരള ബാങ്ക് പുൽപ്പള്ളിയിലെ രണ്ട് കർഷകരുടെ ഭൂമിയിൽ ജപ്തി  ബോർഡ് സ്ഥാപിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇതിലെ തുടർനടപടികൾ മുന്നോട്ട് പോയിട്ടില്ല. അതിനിടയിലാണ് വിവിധ ബാങ്കുകൾ കർഷകർക്ക് നോട്ടിസ് അയച്ച് ആശങ്ക ഇരട്ടിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 

കാലാവസ്ഥ വ്യതിയാനവും വിളനാശവും അടക്കം കർഷകരെ തിരിഞ്ഞു കൊത്തുന്ന സമയത്താണ് ധനകാര്യ സ്ഥാപനങ്ങൾ കൂടി ജപ്തി ഭീഷണിയുമായി രംഗത്തെത്തുന്നത്. ജപ്തി നടപടികൾ കൈകൊള്ളുന്നതിൽ സഹകരണ ബാങ്കുകളാണ് മുൻപന്തിയിലെന്നാണ് കർഷകർ ആക്ഷേപം ഉന്നയിക്കുന്നത്. ജപ്തി, ലേല നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകൾക്കെതിരേ പ്രതിഷേധവുമായി ഫാർമേഴ്‌സ് റിലീഫ് ഫോറം(എഫ്.ആർ.എഫ്) രംഗത്തെത്തിയിട്ടുണ്ട്.  ഇന്ന് കൽപ്പറ്റയിലെ ലീഡ് ബാങ്കിലേക്ക് അവർ മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കർഷകരെ വഴിയാധാരമാക്കാനുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്നോട്ട് പോയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് എഫ്.ആർ.എഫ് തിരിയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ബാങ്കുകളുടെ നടപടികൾ നിലവിൽ വയനാട്ടിൽ വീണ്ടും സമരകാഹളം മുഴക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  14 days ago
No Image

വലിയപെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം

uae
  •  14 days ago
No Image

കൊല്ലത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരുക്കേറ്റ സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

'പ്രളയത്തേക്കാൾ കണ്ണ് കരിമണലിൽ'; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ, കൂടുതൽ തെളിവുകൾ പുറത്ത്

Kerala
  •  14 days ago
No Image

കുട്ടികളെ തല്ലുന്നത് അച്ചടക്കമല്ല, ക്രൂരത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  14 days ago
No Image

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

International
  •  14 days ago
No Image

ആസാദ് മൈതാനത്തെ പാനിപൂരി വിൽപനക്കാരൻ പയ്യനിൽ നിന്ന് ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക്: റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ജയ്സ്വാൾ യുഗം; In-Depth Story

Cricket
  •  14 days ago
No Image

ദുബൈയിൽ ബിസിനസ് ലൈസൻസ് പുതുക്കുന്നവർക്ക് വൻ ഇളവുകൾ; ചെലവ് പകുതിയായി കുറഞ്ഞേക്കും

uae
  •  14 days ago
No Image

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും കാറ്ററിങ് വാഹനവും കൂട്ടിയിടിച്ചു; എന്‍ജിന് കേടുപാട്

National
  •  14 days ago
No Image

ഡ്രോൺ യുദ്ധമുറയിൽ വിപ്ലവം തീർത്ത് ഉക്രെയ്ൻ; ഗൾഫ് രാജ്യങ്ങളുമായി കൈകോർക്കുന്നു

uae
  •  14 days ago