HOME
DETAILS

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

  
നിസാം കെ അബ്ദുല്ല
January 17, 2025 | 3:08 AM

More than 2000 farmers under threat of confiscation in Wayanad

കൽപ്പറ്റ: വയനാട്ടിൽ ഒരിടവേളക്ക് ശേഷം ജപ്തി നടപടികളിലേക്ക് കടന്ന് ബാങ്കുകൾ. ജില്ലയിൽ ഏതാണ്ട് രണ്ടായിരത്തിലധകം കർഷകർക്കാണ് ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളുമടക്കം തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ജപ്തി നോട്ടിസുകൾ അയച്ച് തുടങ്ങിയത്. ഇത് വരുംദിവസങ്ങളിൽ ഇരട്ടിയിലധികമാകുമെന്നാണ് സൂചന. പല ബാങ്കുകളും കർഷകരുടെ സ്ഥലം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് വയനാട്ടിൽ കർഷക ആത്മഹത്യകൾക്ക് കാരണമായ ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടുമാരംഭിക്കുന്നത് ഭീതി പടർത്തുകയാണ്. ഇതോടെ ഇതിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കർഷകർക്കാണ് അധികവും നോട്ടിസ് ലഭിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കുടുംബങ്ങൾ. ദിവസങ്ങൾക്ക് മുൻപ് കേരള ബാങ്ക് പുൽപ്പള്ളിയിലെ രണ്ട് കർഷകരുടെ ഭൂമിയിൽ ജപ്തി  ബോർഡ് സ്ഥാപിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇതിലെ തുടർനടപടികൾ മുന്നോട്ട് പോയിട്ടില്ല. അതിനിടയിലാണ് വിവിധ ബാങ്കുകൾ കർഷകർക്ക് നോട്ടിസ് അയച്ച് ആശങ്ക ഇരട്ടിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 

കാലാവസ്ഥ വ്യതിയാനവും വിളനാശവും അടക്കം കർഷകരെ തിരിഞ്ഞു കൊത്തുന്ന സമയത്താണ് ധനകാര്യ സ്ഥാപനങ്ങൾ കൂടി ജപ്തി ഭീഷണിയുമായി രംഗത്തെത്തുന്നത്. ജപ്തി നടപടികൾ കൈകൊള്ളുന്നതിൽ സഹകരണ ബാങ്കുകളാണ് മുൻപന്തിയിലെന്നാണ് കർഷകർ ആക്ഷേപം ഉന്നയിക്കുന്നത്. ജപ്തി, ലേല നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകൾക്കെതിരേ പ്രതിഷേധവുമായി ഫാർമേഴ്‌സ് റിലീഫ് ഫോറം(എഫ്.ആർ.എഫ്) രംഗത്തെത്തിയിട്ടുണ്ട്.  ഇന്ന് കൽപ്പറ്റയിലെ ലീഡ് ബാങ്കിലേക്ക് അവർ മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കർഷകരെ വഴിയാധാരമാക്കാനുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്നോട്ട് പോയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് എഫ്.ആർ.എഫ് തിരിയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ബാങ്കുകളുടെ നടപടികൾ നിലവിൽ വയനാട്ടിൽ വീണ്ടും സമരകാഹളം മുഴക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  3 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  3 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  3 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  3 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  3 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  3 days ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  3 days ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  3 days ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  3 days ago