HOME
DETAILS

ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവുശിക്ഷ

  
Web Desk
January 17 2025 | 08:01 AM

Former Pakistan Prime Minister Imran Khan sentenced to 14 years in prison in land corruption case

ലാഹോര്‍: അല്‍ ഖാദിര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാം ഖാനെ 14 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ പ്രാദേശിക കോടതി. ഇതേ കേസില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതല്‍ ഖാന്‍ ജയിലില്‍ കഴിയുന്ന റാവല്‍പിണ്ടി നഗരത്തിലെ ഒരു അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാന്‍ ഖാന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിന്റെ കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്.

വ്യത്യസ്ത കാരണങ്ങളാല്‍ മൂന്ന് തവണ മാറ്റിവെച്ച വിധി അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി നസീര്‍ ജാവേദ് റാണയാണ് പ്രഖ്യാപിച്ചത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (NAB) 2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാന്‍ (72), ഭാര്യ ബുഷ്‌റ ബീബി (50) എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. പ്രതികള്‍ രാജ്യത്തിന് 190 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്.

14 വര്‍ഷം ഇമ്രാന്‍ ഖാനെ ജയിലിലാക്കിയ അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ് എന്താണ്?

ഒരു വസ്തു കച്ചവടക്കാരനുമായി ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ പിആര്‍ തുക ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.

ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നപ്പോള്‍ വെളുപ്പിച്ച കള്ളപ്പണത്തിന് പകരമായി ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്ന് ഭൂമി സമ്മാനമായി സ്വീകരിച്ചുവെന്നതാണ് ദമ്പതികള്‍ക്കെതിരെയുള്ള ആരോപണം.

വ്യവസായിയായ മാലിക് റിയാസിനെ മറ്റൊരു കേസില്‍ പിഴയടയ്ക്കാന്‍ ഖാന്‍ അനുവദിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. വെളുപ്പിച്ച 190 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടd 2022 ല്‍ ബ്രിട്ടീഷ് അധികാരികള്‍ പാകിസ്ഥാന്റെ ദേശീയ ഖജനാവിലേക്ക് തിരികെ നിക്ഷേപിച്ചു.

ഇമ്രാന്‍ ഖാനേയും ഭാര്യയേയും യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സഹായിച്ച വ്യവസായിയുടെ വ്യക്തിപരമായ നേട്ടത്തിനായി ഫണ്ട് റീഡയറക്ട് ചെയ്‌തെന്നാണ് ആരോപണം.

ഝലമിലെ അല്‍ ഖാദിര്‍ സര്‍വകലാശാലയ്ക്കായി 458 കനാല്‍ ഭൂമി ഏറ്റെടുത്തതുള്‍പ്പെടെ ഈ ഒത്തുതീര്‍പ്പില്‍ നിന്ന് പ്രയോജനം നേടിയതായി അല്‍ ഖാദിര്‍ ട്രസ്റ്റിന്റെ ട്രസ്റ്റി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യക്കു മേല്‍ ആരോപിക്കപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  18 hours ago
No Image

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

Kerala
  •  18 hours ago
No Image

ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

National
  •  19 hours ago
No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  a day ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  a day ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  a day ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  a day ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  a day ago