HOME
DETAILS

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

  
Anjanajp
January 18 2025 | 04:01 AM

greeshma-sharon-murder-case-verdict-delayed

തിരുവനന്തപുരം: മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആണ്‍സുഹൃത്ത് ഷാരോണിനെ കളനാശിനി ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്നില്ല. ശിക്ഷാവിധിയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. പ്രതി ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. 

ഒന്നാം പ്രതി തമിഴ്നാട് ദേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും മൂന്നാംപ്രതി അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഗ്രീഷ്മയ്ക്കെതിരേ കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കളനാശിനി സംഘടിപ്പിച്ചുകൊടുത്തതും തെളിവു നശിപ്പിച്ചതുമാണ് അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്കെതിരായ കുറ്റം. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയ്ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാത്തതിനാല്‍ വെറുതേവിട്ടു.

2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയത്. ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. പാറശാല സമുദായപറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകനാണ് കൊല്ലപ്പെട്ട ഷാരോണ്‍ രാജ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

2021 ഒക്ടോബര്‍ മുതല്‍ ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ചും പിന്നീട് വെട്ടുകാട് പള്ളിയില്‍വച്ചും ഇവര്‍ താലികെട്ടി. 2022 മാര്‍ച്ച് നാലിന് മറ്റൊരാളുമായി വീട്ടുകാര്‍ ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ജ്യൂസ് ചാലഞ്ച് നടത്തി പാരസെറ്റമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഷാരോണിനെ പളുകിലെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി ചേര്‍ത്ത കഷായം നല്‍കിയാണ് കൊലപ്പെടുത്തിയത്.

മരണക്കിടക്കയില്‍ ബന്ധുക്കളോട് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞതും ഫോറന്‍സിക് ഡോക്ടര്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ വഴിത്തിരിവായത്. ചോദ്യംചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. അമ്മയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലിസും പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago