
ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; തീരുമാനം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ മദ്യോല്‍പ്പന്ന നിർമാണ കമ്പനിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ക്ക് കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്ന് 2018ലെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2018ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രയിലെ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു.13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരേ കര്‍ഷകനായ ശിവരാജന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
മലമ്പുഴ ഡാം കമ്മിഷന്‍ ചെയ്തത് കാര്‍ഷികാവശ്യങ്ങള്‍ക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22,000 ഹെക്ടര്‍ സ്ഥലത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാത്ത സാഹചര്യത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്പുഴയില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാർ നീക്കം.
226 ദശലക്ഷം ഘനമീറ്ററാണ് (226 എം.എം ക്യൂബ്) മലമ്പുഴ ഡാമിന്റെ സംഭരണശേഷി. ഇതില്‍ മാസം മൂന്നു ദശലക്ഷം ഘനമീറ്റര്‍ ജലം നിലവിലെ ശുദ്ധജല വിതരണത്തിന് ആവശ്യമാണ്. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ആറു പഞ്ചായത്തുകളിലേക്കുമായി 30 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം മലമ്പുഴ ഡാമില്‍ നിന്നാണ് വിതരണം ചെയ്തു വരുന്നത്.
പ്രതിദിനം 70- 75 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധജല പമ്പിങ്ങിന് ആവശ്യമായി വരുന്നത്. വേനല്‍ കനക്കുന്ന മാസങ്ങളില്‍ ഭാരതപ്പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 10 മുതല്‍ 12 ദശലക്ഷം ഘനമീറ്റര്‍ വരെ വെള്ളം കരുതിവയ്ക്കണം.
ജില്ലയില്‍ 18,000- 20,000 ഹെക്ടര്‍ സ്ഥലത്തെ രണ്ടാം വിള നെല്‍കൃഷി പൂര്‍ണമായും മലമ്പുഴ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൃഷിക്കു വെള്ളം നല്‍കണം. പിന്നീട് ശേഷിക്കുക ശുദ്ധജല വിതരണത്തിനുള്ള ജലവും ഡാമിലെ കരുതല്‍ ശേഖരവുമാണ്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 12.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതു പാര്‍ക്കിലെ കമ്പനികള്‍ക്കു മാത്രമുള്ള പ്ലാന്റാണ്. ഇവിടെനിന്ന് മദ്യക്കമ്പനിക്കു വെള്ളം നല്‍കാന്‍ തീരുമാനിച്ചാലും അതു ലഭ്യമാക്കേണ്ടത് മലമ്പുഴയില്‍ നിന്നാണ്. ഇപ്പോള്‍ ഐ.ഐ.ടിക്കും ഭാവിയില്‍ വ്യവസായ ഇടനാഴിക്കും ആശ്രയം മലമ്പുഴയാണ്.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴ വഴി കേരളത്തിനു വിഹിതം കിട്ടണമെങ്കിലും അതിനു പോലും കടുത്ത സമ്മര്‍ദം വേണ്ടിവരാറുണ്ട്. വാളയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മലമ്പുഴയുടെ സംഭരണശേഷി കൂട്ടുന്ന പദ്ധതിയും സ്തംഭിച്ചു. പുറമേ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്കു വെള്ളം നല്‍കേണ്ടി വരും.
ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതില്‍ ബാക്കിവരുന്ന വെള്ളം വ്യാവസായികാവശ്യങ്ങള്‍ക്കാണ് വാട്ടര്‍ അതോറിറ്റി നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
ഇനി ബ്രൂവറിയിലേക്ക് കൂടി വെള്ളം നല്‍കിയാല്‍ കേരളത്തിന്റെ നെല്ലറയില്‍ ചോറുണ്ണാന്‍ പുറമെ നിന്ന് നെല്ല് കൊണ്ടുവരേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• a day ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• a day ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• a day ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• a day ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• a day ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• a day ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• a day ago
ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി
International
• a day ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• a day ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• a day ago
ബിന്ദുവിന്റെ മരണം വേദനാജനകം; ആരോഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി
Kerala
• a day ago
ടെസ്റ്റിൽ ടി-20 കളിച്ചു; ഇന്ത്യയെ വിറപ്പിച്ച സെഞ്ച്വറിയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• a day ago
ഉപയോഗിച്ച് പഴകിയ ടയറുകൾ മാറ്റിക്കോളൂ; പണം ലാഭിക്കാമെന്ന് കരുതി നമ്മൾ കാണിക്കുന്ന അശ്രദ്ധ നമുക്ക് തന്നെ അപകടമായി മാറാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• a day ago
ജയിലിൽ നിന്നും വിവാഹ വേദിയിലേക്ക്: ഗുണ്ടാ നേതാവിന് വിവാഹത്തിനായി അഞ്ച് മണിക്കൂർ പരോൾ
National
• 2 days ago
സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്
Kerala
• 2 days ago
സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം
Kerala
• 2 days ago
വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം
National
• 2 days ago
ഒക്ട ബ്ലാക്ക്: ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ ആഢംബര എസ്യുവി വിപണിയിൽ
auto-mobile
• a day ago
പോർച്ചുഗൽ റൊണാൾഡോയെ കളിപ്പിക്കുന്നില്ല, അതുപോലെയാണ് ഇന്ത്യ അവനോട് ചെയ്തത്: സ്റ്റെയ്ൻ
Cricket
• 2 days ago
ഒരു അതിർത്തി, രണ്ട് ശത്രുക്കൾ: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ഇരട്ട വെല്ലുവിളി നേരിട്ടെന്ന് കരസേനാ ഉപമേധാവി
National
• 2 days ago