
ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; തീരുമാനം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ മദ്യോല്‍പ്പന്ന നിർമാണ കമ്പനിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ക്ക് കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്ന് 2018ലെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
2018ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രയിലെ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു.13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരേ കര്‍ഷകനായ ശിവരാജന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
മലമ്പുഴ ഡാം കമ്മിഷന്‍ ചെയ്തത് കാര്‍ഷികാവശ്യങ്ങള്‍ക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22,000 ഹെക്ടര്‍ സ്ഥലത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാത്ത സാഹചര്യത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്പുഴയില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാർ നീക്കം.
226 ദശലക്ഷം ഘനമീറ്ററാണ് (226 എം.എം ക്യൂബ്) മലമ്പുഴ ഡാമിന്റെ സംഭരണശേഷി. ഇതില്‍ മാസം മൂന്നു ദശലക്ഷം ഘനമീറ്റര്‍ ജലം നിലവിലെ ശുദ്ധജല വിതരണത്തിന് ആവശ്യമാണ്. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ആറു പഞ്ചായത്തുകളിലേക്കുമായി 30 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം മലമ്പുഴ ഡാമില്‍ നിന്നാണ് വിതരണം ചെയ്തു വരുന്നത്.
പ്രതിദിനം 70- 75 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധജല പമ്പിങ്ങിന് ആവശ്യമായി വരുന്നത്. വേനല്‍ കനക്കുന്ന മാസങ്ങളില്‍ ഭാരതപ്പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 10 മുതല്‍ 12 ദശലക്ഷം ഘനമീറ്റര്‍ വരെ വെള്ളം കരുതിവയ്ക്കണം.
ജില്ലയില്‍ 18,000- 20,000 ഹെക്ടര്‍ സ്ഥലത്തെ രണ്ടാം വിള നെല്‍കൃഷി പൂര്‍ണമായും മലമ്പുഴ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൃഷിക്കു വെള്ളം നല്‍കണം. പിന്നീട് ശേഷിക്കുക ശുദ്ധജല വിതരണത്തിനുള്ള ജലവും ഡാമിലെ കരുതല്‍ ശേഖരവുമാണ്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 12.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതു പാര്‍ക്കിലെ കമ്പനികള്‍ക്കു മാത്രമുള്ള പ്ലാന്റാണ്. ഇവിടെനിന്ന് മദ്യക്കമ്പനിക്കു വെള്ളം നല്‍കാന്‍ തീരുമാനിച്ചാലും അതു ലഭ്യമാക്കേണ്ടത് മലമ്പുഴയില്‍ നിന്നാണ്. ഇപ്പോള്‍ ഐ.ഐ.ടിക്കും ഭാവിയില്‍ വ്യവസായ ഇടനാഴിക്കും ആശ്രയം മലമ്പുഴയാണ്.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴ വഴി കേരളത്തിനു വിഹിതം കിട്ടണമെങ്കിലും അതിനു പോലും കടുത്ത സമ്മര്‍ദം വേണ്ടിവരാറുണ്ട്. വാളയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മലമ്പുഴയുടെ സംഭരണശേഷി കൂട്ടുന്ന പദ്ധതിയും സ്തംഭിച്ചു. പുറമേ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്കു വെള്ളം നല്‍കേണ്ടി വരും.
ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതില്‍ ബാക്കിവരുന്ന വെള്ളം വ്യാവസായികാവശ്യങ്ങള്‍ക്കാണ് വാട്ടര്‍ അതോറിറ്റി നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
ഇനി ബ്രൂവറിയിലേക്ക് കൂടി വെള്ളം നല്‍കിയാല്‍ കേരളത്തിന്റെ നെല്ലറയില്‍ ചോറുണ്ണാന്‍ പുറമെ നിന്ന് നെല്ല് കൊണ്ടുവരേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 29 minutes ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• an hour ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• an hour ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• an hour ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 2 hours ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 2 hours ago
പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി
Kerala
• 2 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 3 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 4 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 4 hours ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 4 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 5 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 5 hours ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 5 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 7 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 7 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 7 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 7 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 5 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 6 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 6 hours ago