
ഇസ്‌റാഈലിനെ വിറപ്പിച്ചു കൊണ്ട് ഇപ്പോഴുമുണ്ട് സിന്‍വാര്‍; ഹമാസിന്റെ 'നിഴല്‍' പോരാളി മുഹമ്മദ് സിന്‍വാര്‍

സിന്‍വാറിനേയും കൂടി വകവരുത്തി ഗസ്സയില്‍ ഹമാസിന് തിരിച്ചുവരവ് സാധ്യമല്ല എന്ന് ലോകത്തിന് മുന്നില്‍ ഇസ്‌റാഈല്‍ വീമ്പ് മുഴക്കിക്കൊണ്ടിരിക്കുന്നിടത്തേക്കാണ് അദൃശ്യനായി അയാള്‍ കടന്നു വന്നത്. ഹമാസിന്റെ സായുധ വിഭാഗത്തെ പുനഃസംഘടിപ്പിച്ചും ഇസ്‌റാഈലിനെ ആശയക്കുഴപ്പത്തിലാക്കിയുമായിരുന്നു ആ വരവ്. നിഴല്‍ എന്ന് ഹമാസ് തന്നെ വിളിക്കുന്ന മുഹമ്മദ് സിന്‍വാര്‍. ഇസ്‌റാഈലിന്റെ പേടി സ്വപ്‌നമായിരുന്ന യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍. മറ്റൊരു സിന്‍വാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്‌റാഈലിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഇളയ സഹോദരന്‍ ഗാസയില്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ (WSJ) ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ 50കാരന്‍ തീര്‍ച്ചയായും ഇസ്‌റാഈലിന് ഭീഷണിയാണെന്ന് ജേര്‍ണല്‍ മുന്നറിയിപ്പ് നല്‍കുന്നു.
സഹോദരനെ പോലെ ചെറുപ്പത്തില്‍ തന്നെ ഹമാസിന്റെ ഭാഗമായിട്ടുണ്ട് മുഹമ്മദും. അല്‍ഖസ്സാം ബ്രിഗേഡിന്റെ ബുദ്ധികേന്ദ്രമായിരുന്ന മുഹമ്മദ് ദൈഫുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്.
എന്നാല്‍ അദ്ദേഹം ആരാണെന്നോ എവിടെയാണെന്നോ എവിടെ നിന്നാണ് കരുക്കള്‍ നീക്കുന്നതെന്നോ ഒരു സൂചന പോലുമില്ല ഇസ്‌റാഈലിന്. ഹമാസിന്റെ ലോജിസ്റ്റിക്കിന്റേയും മാന്‍ പവറിന്റേയും തലവന്‍. അല്‍ഖസ്സാം ബ്രിഗേഡിന്റെ ഉന്നത കമാന്‍ഡര്‍. വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ഏകോപനത്തിനായി മുന്നില്‍ നിന്നവന്‍. ഹിസ്ബുല്ലക്കും ഇറാനും ഒരുപോലെ പ്രിയങ്കരന്‍. ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും മുന്നില്‍. ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍. അങ്ങനെ വിശ്ഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ എക്കാലത്തും കര്‍ട്ടന് പിറകിലായിരുന്നു അദ്ദേഹം.
2006ല്‍ ഗലാത് ശാലിത് എന്ന സൈനികനെ പിടികൂടി അയാളെ വെച്ച് വിലപേശി യ്ഹ്‌യ സിന്‍വാര്‍ ഉള്‍പെടെ ആയിരത്തോളം ഫലസ്തീന്‍ തടവുകാരുടെ മോചനത്തിലേക്ക് നയിച്ചതിന് പിന്നിലെ ബുദ്ധി കേന്ദ്രവും മുഹമ്മദ് ആയിരുന്നു.
'തങ്ങളുടെ നിബന്ധനകള്‍ നിര്‍ദ്ദേശിക്കാന്‍ മാത്രം ശക്തമായ നിലയിലാണിപ്പോഴും ഹമാസ്' കഴിഞ്ഞ വര്‍ഷം അവസാനം മുഹമ്മദ് സിന്‍വാര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മധ്യസ്ഥര്‍ക്ക് എഴുതിയതിങ്ങനെ. 30000
24 ബറ്റാലിയനുകളിലായി 30,000 വരെ പോരാളികള്‍ ഹമാസിന് ഉണ്ടായിരുന്നെന്നും എന്നാല്‍ അവരില്‍ പകുതിയോളം പേരെ തങ്ങള്‍ കൊന്നു കളഞ്ഞെന്നും ഇപ്പോള്‍ 17,000 പേരേ ബാക്കിയുള്ളൂ എന്നുമൊക്കെ ഇസ്‌റാഈല്‍ വീരവാദം മുഴക്കുമ്പോഴായിരുന്നു ഉറച്ച ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
'മുഴുവന്‍ ഗസ്സക്കാരുടേയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുകയും അവരുടെ ത്യാഗങ്ങള്‍ക്കും രക്തസാക്ഷത്വത്തിനും നീതി ലഭിക്കുകയും ചെയ്യുന്ന ഒരു സമഗ്ര കരാറല്ലെങ്കില്‍, ഹമാസ് പോരാട്ടം തുടരും എന്ന ശക്താമായ താക്കീതും നല്‍കി അദ്ദേഹം. ഇത്രയും ഉറച്ച് ഇത് പറയണമെങ്കില്‍ അവരുടെ ധൈര്യവും സ്ഥൈര്യവും ചെറുതായിരിക്കില്ല. അവര്‍ കരുതിവെച്ച പദ്ധതികളും.
ഇസ്‌റാഈലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമനായിരുന്നു യഹ്‌യ സിന്‍വാര്‍ തലക്ക് ലക്ഷങ്ങള്‍ വിലയിട്ട, പലതവണ ഇസ്‌റാഈല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നേതാവ്. ഏറെക്കാലം വലവിരിച്ചിട്ടും കുരുക്കാന്‍ കഴിയാതിരുന്ന ബുദ്ധി രാക്ഷസന്‍. 'തൂഫാനുല്‍ അഖ്‌സ'യിലൂടെ അസാധ്യമെന്ന് പലരും കരുതിയ ചെറുത്തുനില്‍പ്പിന്റെ പുതിയ വഴികള്‍ തുറന്നു യഹ്‌യ സിന്‍വാര്‍. പിന്നീട് തല ഉയര്‍ത്തി നിന്ന് അവസാന ശ്വാസത്തില്‍ പോലും ശത്രുവിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരന്‍. ഇതേ സിന്‍വാറിന്റെ സഹോദരനാണ് നിഴലായി വന്ന് ഇസ്‌റാഈലിനെ ആശയക്കുഴപ്പത്തിലാക്കുന്ന സിന്‍വാറും.
ഹമാസിന്റെ മുന്നേറ്റത്തിന്റേയും പ്രതിരോധത്തിന്റേയും പദ്ധതികള്‍ ചെറുതായിരുന്നില്ലെന്ന് 2023 ഒക്ടോബര്‍ ഏഴ് നമുക്ക് കാണിച്ചു തന്നതാണ്. പുതിയ കാലം മറന്നു കളഞ്ഞ സ്വതന്ത്ര ഫലസ്തീന്‍ എന്ന മുദ്രാവാക്യത്തെ അവര്‍ ലോകത്തിന്റെ മുന്നില്‍ വെച്ചു. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിര്‍മാണമാണ് പ്രശ്‌ന പരിഹാരം. ഈ പറച്ചിലിലേക്ക് ലോകത്തെ എത്തിക്കുക എന്നത് തന്നെയായിരുന്നു അരലക്ഷത്തോളം മനുഷ്യരുടെ രക്തസാക്ഷിത്വത്തിന്റെ ലക്ഷ്യവും.
Muhammad Sinwar, known as "The Shadow," has re-emerged in Gaza, leading the Hamas military wing and causing confusion for Israel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 5 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 5 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 6 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 6 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 6 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 6 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 7 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 7 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 7 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 7 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 8 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 9 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 9 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 9 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 11 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 12 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 12 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 14 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 16 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 9 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 9 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 10 hours ago