HOME
DETAILS

സാന്‍റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ

  
February 08, 2025 | 3:14 PM

Big earthquakes possible in Santorini seismologists warn for Greek island

സാന്‍റോറിനി: ഗ്രീക്കിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്‍റോറിനിയിൽ ഭൂചലനം വരാൻ പോകുന്നെന്ന് മുന്നറിയിപ്പ്. വിനോദ സഞ്ചാര കേന്ദ്രമായ ദ്വീപിൽ നിന്നും വലിയ രീതിയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചതിന് പിന്നാലെയാണ് ഭൂകമ്പ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെ സാന്‍റോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച .2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11000ലേറെ ആളുകളെയാണ് ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. 

യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ കേന്ദ്രത്തിലെ ജനറൽ സെക്രട്ടറിയായ റെമി ബോസുവാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ ദ്വീപ് നേരിടാൻ പോവുന്നത് അതിശക്തമായ ഭൂചലനങ്ങളാണെന്നാണ് മുന്നറിയിപ്പിലൂടെ വിശദമാക്കിയിരിക്കുന്നത്. ഭൂചലനത്തിന് ശേഷം ഏറെക്കുറെ ഒഴിഞ്ഞ അവസ്ഥയിലാണ് സാന്‍റോറിനി ദ്വീപുള്ളത്. കഴിഞ്ഞ ആഴ്ച മുതലാരംഭിച്ച ഭൂചലനങ്ങളിൽ ഏറ്റവും വലുതായിരുന്നു ബുധനാഴ്ചയുണ്ടായ ഭൂചലനം. ആഫ്രിക്കൻ യൂറേഷ്യൻ ടെക്ടോണിക് പ്ലേറ്റുകളുടെ അതിരിൽ നില കൊള്ളുന്ന ദ്വീപിൽ ചെറിയ രീതിയിലുള്ള ഭൂചലനങ്ങൾ പതിവാണ്. എന്നാൽ വളരെ ശക്തമായ ചലനങ്ങൾ ദ്വീപിൽ അപൂർവ്വമായാണ് ഉണ്ടാവാറുള്ളു. 

സാന്‍റോറിനിക്ക് പുറമേ സമീപത്തെ അമോർഗസ് ദ്വീപിലും ഭൂകമ്പം സാരമായ രീതിയിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. അസാധാരണമായ രീതിയിലുള്ള ഭൂകമ്പങ്ങളുടെ ശ്രേണിയാണ് മേഖലയിലുണ്ടാവുന്നതെന്നാണ് റെമി ബോസു വിശദമാക്കുന്നത്. സാധാരണയായി ഒരു പ്രധാന ചലനത്തിന് പിന്നാലെ ചെറുചലനങ്ങൾ ഉണ്ടാവുകയും അവയുടെ പ്രഭാവം കുറയുന്നതുമാണ് പതിവ്. എന്നാൽ സാന്‍റോറിനിയിൽ ഈ തുടർ ചലനങ്ങൾ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. നൂറ് കണക്കിന് പ്രകമ്പനങ്ങളാണ് സാന്‍റോറിനിയിൽ ഓരോ മിനിറ്റിലും അനുഭവപ്പെട്ടിരുന്നത്. ഇത് വലിയ ഭൂചലനത്തിന് മുന്നോടിയായുള്ള ഫോർഷോക്ക് എന്ന പ്രതിഭാസമാണെന്നാണ് പുറത്തു വിട്ടിരിക്കുന്ന മുന്നറിയിപ്പ്. 

വെള്ളിയാഴ്ച രാവിലെ ഗ്രീക്ക് പ്രധാനമന്ത്രി ദ്വീപിൽ സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഓരോ വർഷവും 3.4 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഈ ഗ്രീക്ക് ദ്വീപിലേക്ക് വന്നെത്തി ചേരാറുള്ളത്. സാന്‍റോറിനി ദ്വീപിനും 25 കിലോമീറ്റർ അകലെയായാണ് നിലവിലെ പ്രകമ്പനങ്ങളുടെ പ്രഭവകേന്ദ്രമെന്നാണ് റെമി ബോസു വിശദമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  3 days ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  3 days ago
No Image

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോഗസ്ഥൻ പിടിയിൽ; വിജിലൻസ് കുടുക്കിയത് ലോറി ജീവനക്കാരുടെ വേഷത്തിലെത്തി

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ: പ്രഖ്യാപനവുമായി മന്ത്രി പി. രാജീവ് ‌

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ ആക്രമണം; മകൻ്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

യുഎഇയിൽ ജോലി ചെയ്യണോ? എങ്കിൽ ഈ 12 പെർമിറ്റുകളിലൊന്ന് നിർബന്ധം; കർശന നിയമവുമായി അധികൃതർ

uae
  •  3 days ago
No Image

പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം അപഹരിച്ചു: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ എം.എൽ.എയ്‌ക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  3 days ago
No Image

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തൽ: വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം തീരുമാനം

Kerala
  •  3 days ago
No Image

'ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും രാഷ്ട്രീയ നിലപാടുകളിൽ വെള്ളം ചേർക്കില്ല'; ദ്രാവിഡ പാർട്ടികളെ കടന്നാക്രമിച്ച് വിജയ്

National
  •  3 days ago

No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  3 days ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  3 days ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  3 days ago