
ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട്ടെ പ്രധാന ക്ഷേത്രോത്സവമായ മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവം ദാരുണാപകടത്തിൽ കലാശിച്ചതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല നാട്ടുകാർക്ക്. വിറങ്ങലിച്ചു നിന്ന ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലുമാവുന്നില്ല അവർക്ക്. ആനകൾ എവിടേക്കാണ് ഓടിയതെന്നോ എങ്ങോട്ടാണ് ഓടിയതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ പോലുമറിയാതെ അന്തിച്ചു നിന്ന നൂറുകണക്കിന് മനുഷ്യർ. എന്ത് ചെയ്യണമെന്നറിയാതെ എങ്ങോട്ട് ഓടണമെന്നറിയാതെ വിറങ്ങലിച്ച നിമിഷങ്ങൾ. മൂന്നു ജീവനുകൾ നഷ്ടമായെങ്കിലും ഏറെ വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്ന ഒരു സംഭവം ഇങ്ങനെ തീർന്നല്ലോ എന്ന് ആശ്വസിക്കുകയാണ് നാട്ടുകാർ.
മറ്റു നാടുകളിൽ നിന്നുപോലും ധാരാളം ആളുകൾ ഇവിടെ ഉത്സവത്തിന് എത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വരവ് വരുന്ന ദിവസം കൂടുതൽ പേർ ഉത്സവത്തിന് എത്തിയിരുന്നു. ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെയാണ് ആനകൾ വിരണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
വരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പാണ് കരിമരുന്ന് പ്രയോഗം നടന്നത്. വരവിനൊപ്പം കൂടുതൽ പേർ ക്ഷേത്രത്തിൽ എത്തിയിരുന്നെങ്കിൽ വലിയ ദുരന്തത്തിനു വഴിവയ്ക്കുമായിരുന്നു. അധികം വൈകാതെ ആനകളെ തളയ്ക്കാൻ കഴിഞ്ഞതും മരണസംഖ്യ കുറയാൻ കാരണമായതായി ദൃക്‌സാക്ഷികൾ പറയുന്നു.
അതേസമയം, വിരണ്ട ആന ആരെയും ഉപദ്രവിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. ഓഫിസ് കെട്ടിടം ആന തകർത്തതോടെ ഇതിനടിയിൽ പെട്ടാണ് രണ്ടുപേർ മരിച്ചത്. ക്ഷേത്രക്കുളത്തിന് സമീപത്തുവച്ചാണ് വെടിക്കെട്ട് നടന്നത്. ഉത്സവത്തിനു കൊണ്ടുവന്ന ആനകൾ അമ്പലം ചുറ്റുന്നതിനിടെയാണ് ഇടഞ്ഞത്. സാധാരണ ഗ്രൗണ്ടിൽ വച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ ഇത്തവണ കുളത്തിനു സമീപത്തായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതിനു പിന്നാലെയാണ് ആന ഇടഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
പിറകിലെ ആന മുന്നിലുണ്ടായിരുന്നതിനെ കുത്തി. കുത്തേറ്റ ആന ക്ഷേത്രം ഓഫിസിൽ ഇടിച്ചു. ഓഫിസ് തകർന്നുവീഴുകയും ചെയ്തു. കെട്ടിടത്തിനു സമീപത്തും ഓഫിസിനകത്തും ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും കെട്ടിടത്തിന് അടിയിൽപെട്ടു. മരിച്ച ലീലയും അമ്മുക്കുട്ടിയും കെട്ടിടത്തിന് അടിയിൽപെട്ടുപോയവരാണ്.
പരുക്കേറ്റവരെയെല്ലാം കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. വിരണ്ടോടിയ ആനകൾ കെട്ടിടം തകർത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് റൂറൽ എസ്.പി കെ.ഇ ബൈജു പറഞ്ഞു. 500ലധികം ആളുകൾ അപകടസമയത്ത് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖിൽ (22), പ്രദീപൻ (42), വത്സരാജ് (60), പത്മാവതി (68),വാസുദേവൻ (23), മുരളി (50), ശ്രീധരൻ (69), ആദിത്യൻ (22),രവീന്ദ്രൻ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവർമ (56), പ്രണവ് (25), കല്യാണി (77), പത്മനാഭൻ (76), വബിത, (45), മഹേഷ് (45), രാഹുൽ (23), അഭിനന്ദ (25), ഗിരിജ (65) എന്നിവർക്കാണ് പരുക്കേറ്റത്.
മരിച്ച വടക്കയിൽ രാജൻ ഊരള്ളൂർ കാരയാട്ട് സ്വദേശിയാണ്. പിതാവ്: മാധവൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: സരള. മക്കൾ: സച്ചിൻ രാജ്, രേഷ്മ. മരുമക്കൾ: സൂരജ്, സ്‌നേഹ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദാസൻ, ശശി, പുഷ്പ.
ലീലയുടെ ഭർത്താവ്: നടത്തലക്കൽ ആണ്ടിക്കുട്ടി. മകൻ: ലിജേഷ്. അമ്മുക്കുട്ടിയുടെ ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ദാസൻ, ബാബു, മനോജ്, ഗീത. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്‌കരിക്കും.
അതിനിടെ, കൊയിലാണ്ടി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്. ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. റവന്യൂ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് ഇന്ന് തന്നെ മന്ത്രിക്ക് നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക!" അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി
National
• 4 days ago
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു
Kerala
• 4 days ago
വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഇനി ദൂരദര്‍ശന്‍ അവതാരകന്‍; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്
National
• 4 days ago
ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 4 days ago
ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്
Kerala
• 4 days ago
ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി
National
• 4 days ago
മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
Kerala
• 4 days ago
170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർടിഎ
uae
• 4 days ago
ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്
Kerala
• 4 days ago
സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
Saudi-arabia
• 4 days ago
സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും
Weather
• 4 days ago
ഉറക്കത്തില്‍ ഹൃദയാഘാതം; ദമ്മാമില്‍ മലപ്പുറം സ്വദേശി മരിച്ചു
latest
• 4 days ago
താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
Kerala
• 4 days ago
ബൗദ്ധിക സ്വത്തവകാശ ലംഘനം; 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 4 days ago
കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ
Kerala
• 4 days ago
കൊന്ന് കൊതി തീരാതെ ഇസ്റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ
International
• 4 days ago
ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി
Kerala
• 4 days ago
യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥയില്‍ മാറ്റം, താപനില ഉയരും, ഞായറാഴ്ച മഴ | UAE Weather Updates
uae
• 4 days ago
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം
latest
• 4 days ago
26 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
Kerala
• 4 days ago
കണ്ണൂരിലെ മധ്യവയസ്ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
Kerala
• 4 days ago