പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും
തൃശൂര്‍: ഫെബ്രുവരി 17 മുതല്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാകും ടോള്‍ ഈടാക്കുക. അതേസമയം, ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്കുമാണ് നിലവില്‍ സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്.
ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കായിരിക്കും പ്രതിമാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. അതേസമയം, സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. രണ്ടായിരത്തോളം പേരാണ് ഇത് വരെ സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.
അതേസമയം, ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഫെബ്രുവരി അഞ്ചിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിക്കുമെന്ന് പി.പി. സുമോദ് എം.എല്‍.എ അറിയിച്ചിരുന്നെങ്കിലും യോഗം നടന്നില്ല.
A company will start collecting toll from residents and commuters in Panniyankara, with the collection set to begin on February 17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."