HOME
DETAILS

തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

  
Web Desk
February 18, 2025 | 3:00 AM

kerala congress m will conduct a march on wednesday against wild life attacks

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. പാര്‍ട്ടിയുടെ കര്‍ഷക വിഭാഗമായ കര്‍ഷക യൂണിയന്‍ ബുധനാഴ്ച്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്. 

കേന്ദ്ര നിയമത്തിന്റെ അപര്യാപ്തത സംസ്ഥാന സര്‍ക്കാരിന് മേല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രശ്‌നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം അനുവദിക്കാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നത് അതുപോലെ വായിക്കുന്നത് വനംമന്ത്രി നിര്‍ത്തണമെന്ന് കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി എഎച്ച് ഹഫീസ് ആവശ്യപ്പെട്ടു. 

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. തിരുവനന്തപുരത്തും, ഇടുക്കിയിലും, വയനാട്ടിലും കാട്ടാന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

രണ്ട് ദിവസം മുന്‍പ് ഇടുക്കി മൂന്നാറില്‍ ഒടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന ചവിട്ടി മറിച്ചിരുന്നു. മൂന്നാര്‍ ദേവികുളം റോഡിലാണ് സംഭവമുണ്ടായത്. കാര്‍ ചവിട്ടി തെറിപ്പിച്ച ആന സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടി കൊല്ലുകയും ചെയ്തു. 

വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ലയാണ് വയനാട്. ഒരാഴ്ച്ചക്കിടെ വന്യജീവി ആക്രമണത്തില്‍ നാലുപേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി അട്ടമലയില്‍ 27 വയസുള്ള യുവാവിനും, നീലഗിരി പ്രദേശത്ത് താമസിക്കുന്ന 46 കാരനും കൊല്ലപ്പെട്ടിരുന്നു.

kerala congress m will conduct a march on wednesday against wild life attacks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  7 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  7 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  7 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  7 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  7 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  7 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  7 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  7 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago