HOME
DETAILS

തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

  
Web Desk
February 18, 2025 | 3:00 AM

kerala congress m will conduct a march on wednesday against wild life attacks

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. പാര്‍ട്ടിയുടെ കര്‍ഷക വിഭാഗമായ കര്‍ഷക യൂണിയന്‍ ബുധനാഴ്ച്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്. 

കേന്ദ്ര നിയമത്തിന്റെ അപര്യാപ്തത സംസ്ഥാന സര്‍ക്കാരിന് മേല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രശ്‌നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം അനുവദിക്കാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നത് അതുപോലെ വായിക്കുന്നത് വനംമന്ത്രി നിര്‍ത്തണമെന്ന് കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി എഎച്ച് ഹഫീസ് ആവശ്യപ്പെട്ടു. 

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. തിരുവനന്തപുരത്തും, ഇടുക്കിയിലും, വയനാട്ടിലും കാട്ടാന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

രണ്ട് ദിവസം മുന്‍പ് ഇടുക്കി മൂന്നാറില്‍ ഒടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന ചവിട്ടി മറിച്ചിരുന്നു. മൂന്നാര്‍ ദേവികുളം റോഡിലാണ് സംഭവമുണ്ടായത്. കാര്‍ ചവിട്ടി തെറിപ്പിച്ച ആന സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടി കൊല്ലുകയും ചെയ്തു. 

വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ലയാണ് വയനാട്. ഒരാഴ്ച്ചക്കിടെ വന്യജീവി ആക്രമണത്തില്‍ നാലുപേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി അട്ടമലയില്‍ 27 വയസുള്ള യുവാവിനും, നീലഗിരി പ്രദേശത്ത് താമസിക്കുന്ന 46 കാരനും കൊല്ലപ്പെട്ടിരുന്നു.

kerala congress m will conduct a march on wednesday against wild life attacks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  3 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  3 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  3 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  3 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  3 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  3 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  3 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  3 days ago