ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന് വലിയ തിരിച്ചടി നൽകിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തകർത്ത കപ്പലുകളിൽ വളരെ പ്രധാനപ്പെട്ട ചിലതും ഉൾപ്പെടുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. കപ്പലുകൾ മാത്രമല്ല, ഇറാന്റെ നാവികസേനാ ആസ്ഥാനവും അമേരിക്കൻ സൈന്യം പൂർണ്ണമായും തകർത്തിട്ടുണ്ട്. ഇറാന്റെ നാവിക പ്രതിരോധ സംവിധാനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കടന്നാക്രമണം നടന്നത്.
ഇറാൻ നാവികസേനയുടെ ബാക്കിയുള്ള കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ നീക്കങ്ങൾ നടക്കുന്നത്. "ഇറാന്റെ ശേഷിക്കുന്ന കപ്പലുകളെയും അമേരിക്കൻ സൈന്യം തകർക്കും. അവയും വൈകാതെ കടലിന്റെ അടിത്തട്ടിൽ ഒഴുകി നടക്കുന്നത് കാണാം," ട്രംപ് വ്യക്തമാക്കി.
US President Donald Trump announced that American forces have sunk nine Iranian naval ships and largely destroyed Iran's naval headquarters, claiming some of the vessels were "relatively large and important".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."