HOME
DETAILS

'സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുക, ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ പൂര്‍ണമായും പിന്മാറുക; മുഴുവന്‍ ബന്ദികളേയും വിട്ടയക്കാന്‍ തയ്യാര്‍' പ്രഖ്യാപനവുമായി ഹമാസ്

  
Farzana
February 19 2025 | 04:02 AM

Hamas Announces Willingness to Release All Hostages with Conditions

ഗസ്സ: മുഴുവന്‍ ബന്ദികളേയും വിട്ടയക്കാന്‍ തയ്യാറെന്ന് പ്രഖ്യാപിച്ച് ഹമാസ്. ഒറ്റത്തവണയായി തന്നെ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അതിനായി രണ്ട് ഉപാധികള്‍ പ്രതിരോധ സംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ ആണ് അതില്‍ ഒന്നാമത്തെ ഉപാധി. ഗസ്സയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പൂര്‍ണമായും പിന്‍മാറണം എന്നും സംഘം ആവശ്യപ്പെടുന്നു. രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെയാണ് ഹമാസിന്റെ പ്രഖ്യാപനം. 

ശനിയാഴ്ച ആറ് ഇസ്‌റാഈലി ബന്ദികളെ കൂടി മോചിപ്പിച്ചേക്കുമെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.  വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹവും ഹമാസ് വിട്ടുനല്‍കും. ഗസ്സയിലേക്ക് മൊബൈല്‍ വീടുകളും വലിയ ഉപകരണങ്ങളും കടത്തിവിടാന്‍ ഇസ്‌റാഈല്‍ തയ്യാറാവുകയാണെങ്കില്‍ ഹമാസ് ശനിയാഴ്ച ആറ് ബന്ദികളെ കൂടി വിട്ടയക്കുമെന്നാണ് അറിയിച്ചിരുന്നത്. വ്യാഴാഴ്ച നാല് ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കുമെന്ന് ഹമാസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതേസമയം, വെടിനിര്‍ത്തിയിട്ടും ഗസ്സയിലെ കുട്ടികള്‍ കടുത്ത ദുരിതമനുഭവിക്കുന്നത് തുടരുകയാണെന്ന് യുനിസെഫ് അറിയിക്കുന്നു. ഭക്ഷണവും വെള്ളവും പാര്‍പ്പിടവും ആരോഗ്യ സംരക്ഷണവും വസ്ത്രങ്ങള്‍ പോലും കുട്ടികള്‍ക്ക് കിട്ടുന്നില്ലെന്ന് ഗസ്സ സന്ദര്‍ശിച്ച യൂണിസെഫ് സംഘം ചൂണ്ടിക്കാട്ടി. 

അതിനിടെ, തെക്കന്‍ ലബനനില്‍ നിന്ന്  സൈന്യം പിന്‍മാറുന്നതിനുള്ള സമയം അവസാനിച്ചെങ്കിലും അതിര്‍ത്തിയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ഇസ്‌റാഈല്‍. 
ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ലബനാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിന്‍വാങ്ങലിനുള്ള സമയപരിധി ഇന്ന് അവസാനിച്ചിട്ടുണ്ട്.  ഇന്ന് രാവിലെ ഇസ്‌റാഈല്‍ സേന തെക്കന്‍ ലെബനാന്‍ ഗ്രാമങ്ങളില്‍ നിന്ന് മാത്രമാണ് പിന്‍വാങ്ങിയത്.  പക്ഷേ അഞ്ച് പ്രധാന സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇസ്‌റാഈല്‍ സുരക്ഷയ്ക്ക് ഇത് പ്രധാനമാണെന്നാണ് ഐ.ഡി.എഫ് നല്‍കുന്ന വിശദീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  6 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  7 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  7 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  8 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  8 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago