HOME
DETAILS

മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി

  
Sudev
February 25 2025 | 07:02 AM

Mexican referee ask autograph to Lionel Messi the the referee face suspension

കോൺകാഫ് ചാമ്പ്യൻസ് കപ്പിലെ മത്സരത്തിനിടെ ഇന്റർ മയാമി സൂപ്പർതാരം ലയണൽ മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ച മെക്‌സിക്കൻ റഫറി മാർക്കോ അന്റോണിയോ ഒർട്ടിസ് നാവക്ക് കനത്ത തിരിച്ചടി. മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ച റഫറിക്ക് ആറ് മാസത്തെ സസ്പെൻഷനാണ് ലഭിച്ചത്. കോൺകാ കാഫിൽ സ്പോർട്ടിങ് കെസിക്കെതിരെയുള്ള മത്സര ശേഷമാണ് മെക്‌സിക്കൻ റഫറി മെസിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. ഇതോടെ ഓഗസ്റ്റ് വരെയുള്ള ചാമ്പ്യൻസ് കപ്പ്, അന്താരാഷ്ട്ര, കോൺകാഫ് തുടങ്ങിയ മത്സരങ്ങൾ നിയന്ത്രിക്കാൻ അന്റോണിയോക്ക് സാധിക്കില്ല. എന്നാൽ മെക്‌സിക്കോയിലെ ലിഗ എംഎക്‌സിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ അന്റോണിയോക്ക് സാധിക്കും. 

ഈ വിലക്ക് നേരിട്ടതിന് പിന്നാലെ മെക്സിക്കൻ റഫറി തന്റെ തെറ്റ് അംഗീകരിക്കുകയും കമ്മിറ്റിയോട് ക്ഷമാപണം നടത്തുകയും ചെയ്‌തു, ഒരു കുടുംബാംഗത്തിന് നൽകാനാണ് താൻ മെസിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതെന്നും റഫറി വ്യക്തമാക്കി. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മയാമി ആണ് വിജയിച്ചിരുന്നത്. മത്സരത്തിൽ മയാമിക്കായി വിജയ ഗോൾ നേടിയതും മെസി തന്നെയാണ്. 

അതേസമയം പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി സമനില നേടിയിരുന്നു. ന്യൂയോർക്ക് സിറ്റിയാണ് മയാമിയെ സമനിലയിൽ കുരുക്കിയത്.  മത്സരത്തിൽ ഇരു ടീമികളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ടോമസ് അലിവസ് അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടുകയായിരുന്നു. എന്നാൽ 26ാം മിനിറ്റിൽ മിറ്റ്ജ ഇലെനിക്കിലൂടെ ന്യൂയോർക്ക് സിറ്റി ഗോൾ തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ അലോൺസോ മാർട്ടിനസ് ന്യൂയോർക്കിനായി രണ്ടാം ഗോൾ നേടി. ന്യൂയോർക്ക് സിറ്റി വിജയം ഉറപ്പിച്ച നിമിഷത്തിൽ ആയിരുന്നു മത്സരത്തിന്റെ ഇഞ്ചുറി ടെലാസ്ക അവിലസിന്റെ ഗോളിലൂടെ ഇന്റർ മയാമി സമനില പിടിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ മയാമിയുടെ ആദ്യ ഗോൾ നേടിയ ടോമസ് റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. 23ാം മിനിറ്റിലാണ് താരം ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരായിട്ടായിരുന്നു മയാമി പന്ത് തട്ടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago