HOME
DETAILS

മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി

  
February 25 2025 | 07:02 AM

Mexican referee ask autograph to Lionel Messi the the referee face suspension

കോൺകാഫ് ചാമ്പ്യൻസ് കപ്പിലെ മത്സരത്തിനിടെ ഇന്റർ മയാമി സൂപ്പർതാരം ലയണൽ മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ച മെക്‌സിക്കൻ റഫറി മാർക്കോ അന്റോണിയോ ഒർട്ടിസ് നാവക്ക് കനത്ത തിരിച്ചടി. മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ച റഫറിക്ക് ആറ് മാസത്തെ സസ്പെൻഷനാണ് ലഭിച്ചത്. കോൺകാ കാഫിൽ സ്പോർട്ടിങ് കെസിക്കെതിരെയുള്ള മത്സര ശേഷമാണ് മെക്‌സിക്കൻ റഫറി മെസിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. ഇതോടെ ഓഗസ്റ്റ് വരെയുള്ള ചാമ്പ്യൻസ് കപ്പ്, അന്താരാഷ്ട്ര, കോൺകാഫ് തുടങ്ങിയ മത്സരങ്ങൾ നിയന്ത്രിക്കാൻ അന്റോണിയോക്ക് സാധിക്കില്ല. എന്നാൽ മെക്‌സിക്കോയിലെ ലിഗ എംഎക്‌സിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ അന്റോണിയോക്ക് സാധിക്കും. 

ഈ വിലക്ക് നേരിട്ടതിന് പിന്നാലെ മെക്സിക്കൻ റഫറി തന്റെ തെറ്റ് അംഗീകരിക്കുകയും കമ്മിറ്റിയോട് ക്ഷമാപണം നടത്തുകയും ചെയ്‌തു, ഒരു കുടുംബാംഗത്തിന് നൽകാനാണ് താൻ മെസിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതെന്നും റഫറി വ്യക്തമാക്കി. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മയാമി ആണ് വിജയിച്ചിരുന്നത്. മത്സരത്തിൽ മയാമിക്കായി വിജയ ഗോൾ നേടിയതും മെസി തന്നെയാണ്. 

അതേസമയം പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി സമനില നേടിയിരുന്നു. ന്യൂയോർക്ക് സിറ്റിയാണ് മയാമിയെ സമനിലയിൽ കുരുക്കിയത്.  മത്സരത്തിൽ ഇരു ടീമികളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ടോമസ് അലിവസ് അഞ്ചാം മിനിറ്റിൽ തന്നെ ഗോൾ നേടുകയായിരുന്നു. എന്നാൽ 26ാം മിനിറ്റിൽ മിറ്റ്ജ ഇലെനിക്കിലൂടെ ന്യൂയോർക്ക് സിറ്റി ഗോൾ തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ അലോൺസോ മാർട്ടിനസ് ന്യൂയോർക്കിനായി രണ്ടാം ഗോൾ നേടി. ന്യൂയോർക്ക് സിറ്റി വിജയം ഉറപ്പിച്ച നിമിഷത്തിൽ ആയിരുന്നു മത്സരത്തിന്റെ ഇഞ്ചുറി ടെലാസ്ക അവിലസിന്റെ ഗോളിലൂടെ ഇന്റർ മയാമി സമനില പിടിച്ചത്. മത്സരത്തിൽ ആദ്യ പകുതിയിൽ മയാമിയുടെ ആദ്യ ഗോൾ നേടിയ ടോമസ് റെഡ് കാർഡ് കണ്ട് പുറത്തായിരുന്നു. 23ാം മിനിറ്റിലാണ് താരം ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത്. ബാക്കിയുള്ള നിമിഷങ്ങളിൽ 10 പേരായിട്ടായിരുന്നു മയാമി പന്ത് തട്ടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  19 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  20 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  21 hours ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  a day ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  a day ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  a day ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  a day ago
No Image

ദുബൈ - ഷാർജ യാത്ര സുഗമമാക്കാൻ പുതിയ ബസ് റൂട്ട് ആരംഭിച്ച് ആർടിഎ; സർവിസ് മെയ് രണ്ട് മുതൽ

uae
  •  a day ago
No Image

പിടിച്ചതെല്ലാം പുലിവാല് ഡാ.. റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്; പുലിപ്പല്ല് കേസിൽ വനംവകുപ്പും നടപടിയിലേക്ക്

Kerala
  •  a day ago