HOME
DETAILS

14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം

  
February 25, 2025 | 1:02 PM

Uae MoHR takes legal action against 14 domestic worker recruitment agencies

ദുബൈ: ഗാര്‍ഹിക തൊഴിലാളി നിയമം ലംഘിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ജനുവരിയില്‍ 14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നിയമപരവും ഭരണപരവുമായ നടപടികള്‍ നേരിട്ടതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

വീട്ടുജോലിക്കാരന്‍ തിരിച്ചെത്തിയതിനു ശേഷമോ അസാന്നിധ്യത്തിലോ രണ്ടാഴ്ചയ്ക്കുള്ളില്‍ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കാത്ത 20 കേസുകള്‍ ഉള്‍പ്പെടെ ആകെ 22 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മന്ത്രാലയത്തിന്റെ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാത്തതിന്റെ പേരിലാണ് ബാക്കിയുള്ള 2 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 

നിയമം ലംഘിക്കുകയോ കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ ചെയ്യപ്പെട്ട ഏതൊരു ഏജന്‍സിക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗുരുതരമായ നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ വിവിധ നടപടികളെക്കുറിച്ച് മന്ത്രാലയം ചിന്തിച്ചുവരികയാണ്.  നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതുള്‍പ്പെടെ എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും MoHRE ആവര്‍ത്തിച്ചു.

ഏതെങ്കിലും നിയമലംഘനങ്ങള്‍, പ്രത്യേകിച്ച് റിക്രൂട്ട്‌മെന്റ് ഫീസ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ചവ, ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ (ഇമെയില്‍) വഴിയോ 80084 എന്ന നമ്പറിലുള്ള ലേബര്‍ ക്ലെയിംസ് ആന്‍ഡ് അഡ്വൈസറി കോള്‍ സെന്ററിലൂടെയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു. പരാതികള്‍ സുതാര്യതയോടെയും വേഗത്തിലും കൈകാര്യം ചെയ്യുമെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് ഉറപ്പ് നല്‍കി.

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ അനിവാര്യമായ പങ്ക് എടുത്തുകാണിച്ച മന്ത്രാലയം എല്ലാ നിയമങ്ങളും പാലിക്കുന്നതിനൊപ്പം യോഗ്യതയുള്ള തൊഴിലാളികളുടെ സേവനം ഈ ഏജന്‍സികള്‍ ഉറപ്പാക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ആരോഗ്യം, സുരക്ഷ, നിയമപരമായ നില എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ലൈസന്‍സില്ലാത്ത ഏജന്‍സികളുമായോ സംശയാസ്പദമായി കാണപ്പെടുന്ന സോഷ്യല്‍ മീഡിയയിലെ സേവനദാതാക്കളുമായോ ഇടപഴകുന്നതിനെതിരെയും മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാർ കണ്ട് ‍ഞെട്ടേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും സ്വന്തം അജണ്ട നടപ്പിലാക്കുമ്പോൾ മറ്റൊരു ഫലം പ്രതീക്ഷിക്കാനില്ല; ശിവസേന

National
  •  6 days ago
No Image

ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയ; വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തള്ളി ഭർത്താവ്

Kerala
  •  6 days ago
No Image

പരിശോധനക്കായി വാഹനം തടഞ്ഞു; ഡിക്കി തുറന്നപ്പോൾ അകത്ത് ഒരാൾ; ഡ്രൈവറുടെ മറുപടി കേട്ട് ഞെട്ടി പൊലിസ്

National
  •  6 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി; വിവാദം

Kerala
  •  6 days ago
No Image

ഈദ് അൽ ഇത്തിഹാദ് 2025: നവംബർ 19 മുതൽ ഡിസംബർ 2 വരെ വിപുലമായ പരിപാടികളുമായി ഷാർജ

uae
  •  6 days ago
No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  6 days ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  6 days ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  6 days ago
No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  6 days ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  6 days ago