HOME
DETAILS

വീണ്ടും മരണപ്പെയ്ത്ത്, രണ്ട് ഫലസ്തീനികളെ കൊന്നു, ഉപരോധം...ശേഷിക്കുന്ന ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയെ നരകമാക്കുമെന്ന് ഭീഷണിയും

  
Web Desk
March 04, 2025 | 3:03 AM

Israel Continues Attacks on Gaza Amid Stalled Ceasefire Talks Two Killed

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ തുടരുമ്പൾ ഗസ്സയിൽ വീണ്ടും ഇസ്‌റാഈലിന്റെ ആക്രമണം. ചുരുങ്ങിയത് രണ്ട് ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നു പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിലുണ്ട്. 

അതിനിടെ, ഗസ്സക്ക് മേൽ ശക്തമായ ഉപരോധം തുടരുകയാണ് ഇസ്‌റാഈൽ. അതിർത്തികൾ മുഖേന ഗസ്സയിലേക്കുള്ള മുഴുവൻ സഹായ വിതരണവും വിലക്കിയരിക്കുകയാണ്. ഇതിനു പുറമെ വെള്ളവും വൈദ്യുതിയും തടയാനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പദ്ധതിയുള്ളതായി ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

'ഞാൻ ഹമാസിനോട് പറയുകയാണ്. നിങ്ങൾ ബന്ദികളെ കൈമാറിയില്ലെങ്കിൽ നിങ്ങൾ വിചാരിക്കാത്തത്രയും ഭീകരമായ സാഹചര്യമാണ് വരാൻ പോകുന്നത്' നെതന്യാഹു ഭീഷണി  മുഴക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗസ്സയുടെ വാതിലുകളെല്ലാം അടയ്ക്കും. നരകത്തിന്റെ മുഴുവൻ വാതിലുകളും തുറന്നിടും- ഇസ്‌റാഈൽ പ്രതിരോധ മന്ത്രി പറയുന്നു. 

ഇതോടൊപ്പം ബന്ദികളെ നിശ്ചിത ദിവസത്തിനുള്ളിൽ കൈമാറിയില്ലെങ്കിൽ ഗസ്സക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന ഭീഷണിയും നെതന്യാഹു മുഴക്കുന്നു. ഇസ്‌റാഈൽ പാർലമെന്റിൽ ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവിനെതിരെ ശക്തമായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഈ ഭീഷണി. വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനമാകാത്ത സാഹചര്യം കൂടി ചേർത്തു വെച്ചാണ് ഇസ്‌റാഈൽ പ്രധാനമന്ത്രി രംഗത്തു വന്നിരിക്കുന്നത്. 

 ബന്ദികളെ പത്ത് ദിവസത്തിനുള്ളിൽ ഹമാസ് കൈമാറിയില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈലിലെ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.  വ്യാഴാഴ്ച യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫുമായി നടക്കുന്ന ചർച്ചക്കു ശേഷമാകും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ചാനൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചർച്ചക്ക് വിസമ്മതിച്ച ഹമാസാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് അമേരിക്കയുടെ ആരോപണം.

ALSO READ: തകര്‍ന്ന പള്ളിയില്‍ തറാവീഹ്, ഇരുട്ടില്‍ അത്താഴം; ദുരിതംമറന്ന് വിശുദ്ധ മാസത്തെ വരവേറ്റ് ഗസ്സ

അതേസമയം,നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്.  ബന്ദികളുടെ ജീവൻ കൊണ്ട് നെതന്യാഹു പന്താടുകയാണെന്ന് പ്രഖ്യാപിച്ച് ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി. 

അതിനിടെ, വടക്കൻ ഇസ്‌റാഈൽ നഗരമായ ഹൈഫയിൽ കുത്തേറ്റ് 70 കാരൻ കൊല്ലപ്പെട്ടു.  മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതായി ഇസ്‌റാഈൽ പൊലിസ് അറിയിച്ചു. ഇസ്‌റാഈൽ പൗരത്വമുള്ള അറബ് വംശജനാണ് ആക്രമിയെന്നാണ് പൊലിസ് പറയുന്നത്. 

ALSO READ: ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

അതിനിടെ, ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ ഇന്ന് അറബ് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ഇതിൽ  ട്രംപിൻറെ ഗസ്സ പദ്ധതിക്കുള്ള ബദൽ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടേക്കും.

 

As ceasefire talks remain unresolved, Israel continues its assault on Gaza, killing at least two Palestinians and injuring three. The blockade intensifies, cutting off aid, water, and electricity. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർത്ഥി സമ്മേളനം

Kerala
  •  7 days ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  7 days ago
No Image

ദേശീയ ദിനമോ അതോ ക്രിസ്മസോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ ചെലവ് കുറഞ്ഞ അവധിക്കാലം ഏത്?

uae
  •  7 days ago
No Image

15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണു; സൗത്ത് ആഫ്രിക്കക്ക് ചരിത്ര വിജയം

Cricket
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം; എന്‍.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടര്‍മാരടക്കം നാലുപേരെ വിട്ടയച്ചു

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഐക്ക് നിരീക്ഷണം; പ്രചരണത്തിന് ഡീപ് ഫേക്ക് വീഡിയോ ഉപയോഗിക്കുന്നതിന് വിലക്ക്

Kerala
  •  7 days ago
No Image

എസ്.ഐ.ആർ ഇൻഡ്യസഖ്യത്തിനു തിരിച്ചടി ആയെന്നു പറയുന്നത് വെറുതെ അല്ല; ഈ മണ്ഡലങ്ങളിലെ കണക്കുകൾ ഉദാഹരണം | In-depth

National
  •  7 days ago
No Image

ഓഡോമീറ്റർ തട്ടിപ്പ്: കിലോമീറ്റർ കുറച്ച് കാണിച്ച് കാർ വിൽപ്പന; 29,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

ബീഹാർ പിടിക്കാൻ ലോകബാങ്ക് ഫണ്ടിൽ നിന്ന് 14,000 കോടി രൂപ വകമാറ്റി; തെരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎക്കെതിരെ ഗുരുതരാരോപണവുമായി ജൻ സൂരജ് പാർട്ടി

National
  •  7 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  7 days ago

No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം?; കണ്ണൂരില്‍ ബി.എല്‍.ഒ ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

'ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിക്ക് എല്ലാവര്‍ക്കും ടിക്കറ്റ് കൊടുക്കാനാകുമോ?' ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി ടി.പി സെന്‍കുമാര്‍

Kerala
  •  7 days ago
No Image

മെസിയോ,റോണോൾഡയോ അല്ല; 'അയാൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഇതിനേക്കാൾ മികച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല; പ്രീമിയർ ലീഗ് ഗോൾ മെഷീനെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

Football
  •  7 days ago
No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  7 days ago