HOME
DETAILS

വീണ്ടും സ്വർണക്കുതിപ്പ്, റെക്കോർ‍ഡിലേക്കോ ഈ പോക്ക് പല ജ്വല്ലറികളിൽ പല വില, അന്വേഷിച്ച ശേഷം വാങ്ങാം

  
Web Desk
March 05, 2025 | 6:19 AM

GOLD PRICE HIKE123

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇന്നും കുതിപ്പ് തന്നെ. പുതിയ റെക്കോർഡ് ഇടാനുള്ള പോക്കാണോ ഇതെന്നാണ് ചോദ്യം. രണ്ട് ദിവസം കൊണ്ട് ആയിരെ രൂപയോളമാണ് സ്വർണം പവന് കൂടിയത്.

അതിനിടെ  ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാക്കി ഇന്നും  പല ജ്വല്ലറികളിലും പല വിലയാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.  സ്വർണ വ്യാപാരികൾക്കിടയിലെ ഭിന്നതയാണത്രേ ഇതിന് കാരണം. ഏത് ജ്വല്ലറിയിലാവും കുറ‍ഞ്ഞ വിലയെന്നതറിയാനാണ് ഇപ്പോഴ്‍ ഉപഭോക്താക്കൾ ശ്രമിക്കുന്നത്. 

 ഒരു വിലയാണ് സാധാരണ കേരളത്തിൽ സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നത്. അടുത്തിടെ വ്യാപാരികളുടെ സംഘടനയിലുണ്ടായ  ഭിന്നതയാണ് രണ്ട് വില ഇടാക്കുന്നതിലേക്ക് എത്തിച്ചത്. അതേസമയം, ദേശീയ തലത്തിൽ സ്വർണത്തിന് ഒരു വില ഈടാക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്. 

പവന് 64,520 ആണ് കൂടുതലായും കാണിക്കുന്നത്. 440 രൂപയാണ് വർധിച്ചത്. ​ഗ്രാമിനാകട്ടെ 65 കൂടി 8065ഉം കാണിക്കുന്നു. അതേസമയം, 22 കാരറ്റ് സ്വർണം പവന് 64400 രൂപയായി വർധിച്ചുവെന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികൾ അറിയിച്ചത്. ഗ്രാമിന് 40 രൂപ കൂടി 8050 രൂപയായി എന്നും അവർ അറിയിക്കുന്നു.  18 കാരറ്റ് സ്വർണം ഗ്രാമിന് 6630 രൂപയായാണ് കൂടിയത്.  വെള്ളിയുടെ ഗ്രാം വില 106ൽ തുടരുകയാണെന്നും ഇവർ അറിയിക്കുന്നു. 

ALSO READ: എല്ലാവര്‍ക്കും വേണ്ടുവോളം സ്വര്‍ണം, ഇഷ്ടം പോലെ കുഴിച്ചെടുക്കാം; കാലം അതിവിദൂരമല്ലെന്ന് ശാസ്ത്രലോകം, നിര്‍ണായക കണ്ടെത്തല്‍

ആഭരണം വാങ്ങാൻ ജ്വല്ലറിയിൽ പോകുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വില നിലവാരം സംബന്ധിച്ച് വിശദമായി ചോദിച്ചറിയണം. ബില്ല് ഉറപ്പായും കൈപ്പറ്റണം. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ചും ധാരണ വേണം. സ്വർണത്തിന്റെ അഞ്ച് ശതമാനമാണ് കുറഞ്ഞ പണിക്കൂലിയായി ഭൂരിപക്ഷം ജ്വല്ലറികളും വാങ്ങുന്നത്. കൂടാതെ സ്വർണം, പണിക്കൂലി എന്നിവ ചേർത്ത് തുകയുടെ മൂന്ന് ശതമാനം ജിഎസ്ടിയായും ഈടാക്കുന്നു.

ഇവരുടെ കണക്ക് പ്രകാരം ഒരു പവൻ സ്വർണത്തിന് 64520 രൂപയാണ്. നേരത്തെ പറഞ്ഞ കണക്കിനേക്കാൾ 120 രൂപ കൂടുതലാണ് ഇവരുടേത്. ഗ്രാമിന് 55 രൂപ വർധിച്ചു എന്നാണ് ഇവർ അറിയിച്ചത്. വ്യാപാരികൾക്കിടയിൽ അനുനയ നീക്കങ്ങൾ നടന്നിരുന്നെങ്കിലും വിജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും വ്യത്യസ്ത സ്വർണവില പ്രതീക്ഷിക്കാം.

അതേസമയം, മലബാർ ജ്വല്ലറിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 64400 രൂപയും ഗ്രാമിന് 8050 രൂപയുമാണ്. ഇന്ത്യയിൽ ഉടനീളം ഒരൊറ്റ വിലയിലാണ് ഇവരുടെ വ്യാപാരം. സ്വർണത്തിന് മാറ്റമില്ലെങ്കിലും വ്യത്യസ്ത വില നൽകേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ. സ്വർണവില നിശ്ചയിക്കുന്നത് വിവിധ ഘടകങ്ങൾ പരിശോധിച്ചാണ്. ആഗോള വിപണിയിലെ സ്വർണവില, മുംബൈ വിപണിയിലെ സ്വർണവില, ഡോളർ-രൂപ മൂല്യ നിരക്ക് എന്നിവയാണ് പരിശോധിക്കുക.

ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന് 2911 ഡോളർ ആണ്  ഇന്ന് വില. സ്വർണവില കയറാൻ ഒരു കാരണം ഡോളർ മൂല്യം കുറയുന്നതാണ്. ഡോളർ സൂചിക ഇന്ന് 105 എന്ന നിരക്കിലാണ്. ഇന്ത്യൻ രൂപയാകട്ടെ ഇന്ന് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. . 87.13 എന്നതാണ് രൂപയുടെ വിനിമയ നിരക്ക്.  അമേരിക്കയുടെ വ്യാപാര പോരാണ് പുതിയ വിപണി മാറ്റത്തിന് പ്രധാന കാരണമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ കോഫി റെഡി; ദേശീയ ദിനത്തിൽ നാല് ദിവസം സൗജന്യ കോഫിയുമായി ദുബൈ മുനിസിപ്പാലിറ്റി

uae
  •  7 days ago
No Image

നിറ ശോഭയോടെ യുഎഇ

uae
  •  7 days ago
No Image

സി.പി.ഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിടാനൊരുങ്ങുന്നു; കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി

Kerala
  •  7 days ago
No Image

മരം മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ പതിച്ച് വയോധികന് ദാരുണാന്ത്യം; മരിച്ചത് പേരാമ്പ്ര സ്വദേശി

Kerala
  •  7 days ago
No Image

യുഎഇ അനുസ്മരണ ദിനം; രക്തസാക്ഷികളുടെ സ്മരണക്ക് രാജ്യവ്യാപകമായി ഒരുമിനിറ്റ് മൗനമാചരിച്ചു

uae
  •  7 days ago
No Image

കളമശ്ശേരി എച്ച്എംടിക്ക് സമീപം ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം; കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം

Kerala
  •  7 days ago
No Image

അഭിഷേക് ശർമ വെടിക്കെട്ട്! 52 പന്തിൽ 148 റൺസ്; ഷമിക്ക് 4 ഓവറിൽ 61 റൺസ്!

Cricket
  •  7 days ago
No Image

ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര

qatar
  •  7 days ago
No Image

രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിര്‍ദ്ദേശം; കോയമ്പത്തൂരിലും പരിശോധന

Kerala
  •  7 days ago
No Image

ഒടുവില്‍ നടപടി; എസ്.എച്ച്.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  7 days ago