464 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സുപ്രീം കമ്മിറ്റി
കുവൈത്ത് സിറ്റി: പൗരത്വവുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ശനമായ പരിശോധന തുടരുകയും വഞ്ചന, ഇരട്ട പൗരത്വം, മറ്റ് ലംഘനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേസുകളില്‍ നിര്‍ണായക വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്ത് കുവൈത്ത് പൗരത്വ അന്വേഷണ സുപ്രീം കമ്മിറ്റി. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 464 വ്യക്തികളുടെ കുവൈത്ത് പൗരത്വം റദ്ദാക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
പൗരത്വവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ വകുപ്പ് വര്‍ഷങ്ങളായി വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് കമ്മിറ്റയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ചിലരുടെ പൗരത്വം സംബന്ധിച്ച കാര്യത്തില്‍ ഔദ്യോഗികമായി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചിട്ടിച്ചെങ്കിലും ക്രമക്കേടുകള്‍ സംശയിക്കപ്പെടുന്ന കേസുകളില്‍ സത്യം വെളിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വകുപ്പ് നിരന്തരം നടത്തിവരികയാണ്. ആര്‍ട്ടിക്കിള്‍ 8, വ്യാജരേഖ ചമയ്ക്കല്‍, ഇരട്ട പൗരത്വം എന്നിവയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ എല്ലാ രേഖകളും സൂക്ഷ്മമായി പരിശോധിക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ക്രമക്കേടുകള്‍ക്കായി കണ്ടെത്തിയ ഏതൊരു ഫയലും സമഗ്രമായ അവലോകനത്തിന് വിധേയമാക്കുമെന്നും ഉചിതമായ നടപടികള്‍ ഉടനടി നടപ്പിലാക്കുമെന്നും അവര്‍ അടിവരയിട്ടു.
സമാനമായ മറ്റൊരു സംഭവത്തില്‍ ഒരു വ്യക്തി തന്റെ പൗരത്വ രേഖയില്‍ കുട്ടികളെ വഞ്ചനാപരമായി ചേര്‍ത്തതുമായി ബന്ധപ്പെട്ട പഴയ ഒരു കേസിലെ അന്വേഷണങ്ങള്‍ സമാനമായ തട്ടിപ്പുകളുടെ വിശാലമായ ശൃംഖലയിലേക്കാണ് നയിച്ചത്. ഈ കേസ് ആശ്രിതരുടെ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കാനും പൗരത്വ രേഖകളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ നിയമസാധുത പരിശോധിക്കാനും അധികാരികളെ പ്രേരിപ്പിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയിലൂടെയും കൂടുതല്‍ അന്വേഷണങ്ങളിലൂടെയും കൂടുതല്‍ വ്യാജ കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പൗരത്വ നിയമങ്ങളുടെ സമഗ്രത നിലനിര്‍ത്തുന്നതിനും നിയമപരവും ധാര്‍മ്മികവുമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൗരത്വം നല്‍കപ്പെടുന്നുണ്ടെന്നും നിലനിര്‍ത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനുമുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ കമ്മിറ്റിയുടെ നടപടികള്‍ അടിവരയിടുന്നു.
Kuwait Supreme Committee revokes citizenship of 464 people
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."