HOME
DETAILS

സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ; 200ലധികം പേർ കൊല്ലപ്പെട്ടു

  
Sabiksabil
March 08 2025 | 04:03 AM

ver 200 Killed in Clashes Between Syrian Army and Assad Loyalists

ഡമസ്കസ്: സിറിയയിൽ പുതിയ സർക്കാരിന്റെ സൈന്യവും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുകൂലികളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുകൾ തുടരുന്നു. ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കണക്കനുസരിച്ച് സംഘർഷങ്ങളിൽ 200-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഡമസ്കസ്, ടാർട്ടസ്, ലറ്റാകിയ ന​ഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമം. ലറ്റാകിയ ന​ഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

 കഴിഞ്ഞ ഡിസംബർ മാസത്തിൽ അസദിന്റെ സർക്കാരിനെ അട്ടിമറിച്ച ശേഷം നടന്ന ഏറ്റവും വലിയ അക്രമങ്ങളിലൊന്നാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലുകൾ. ഹയാത്ത് തഹ്‌രിർ അൽ ഷാം (എച്ച്ടിഎസ്)  ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകൾ പുതിയ സർക്കാരിനെ പിന്തുണക്കുന്നതിനാൽ, അസദ് അനുകൂലികൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തീരദേശ പട്ടണങ്ങളിൽ ആക്രമണങ്ങൾ തുടരുകയും നിരവധി ഗ്രാമങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്തു. ജബ്ലെയ്ക്ക് സമീപം ഒരു വ്യക്തിയെ സർക്കാർ സേന കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അസദ് അനുകൂലികൾ തിരിച്ച് ആക്രമിച്ചതാണ് ഏറ്റുമുട്ടലുകൾ ആരംഭിക്കാൻ കാരണമായത്.

അക്രമങ്ങളിൽ 140ൽ പരം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിൽ 50 സർക്കാർ സൈനികരും 45 അസദ് അനുകൂല പോരാളികളും ഉൾപ്പെടുന്നു. ബനിയാസ് പട്ടണത്തിൽ മാത്രം 60 പേരെ വധിച്ചതായി നിരീക്ഷണ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിറിയൻ സർക്കാർ മരണസംഖ്യ ഔദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ആക്രമണങ്ങൾ മുൻ സർക്കാരുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകൾക്ക് കീഴടങ്ങേണ്ടതിന്റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നുവെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷറ പറഞ്ഞു. അക്രമങ്ങൾ വർദ്ധിക്കുന്നതോടെ, സിറിയയുടെ തീരദേശ പ്രദേശങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കുകയും നിരോധനങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ തുടരുന്ന സംഘർഷങ്ങൾ ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്ക് വിരുദ്ധമാണെന്ന് തുർക്കി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  12 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  37 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  an hour ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  an hour ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 hours ago