
വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകാന്‍ സി.പി.എമ്മും ഭക്തിമാര്‍ഗത്തിലേക്ക് തിരിയും

കൊല്ലം: ഒരുവശത്ത് ബി.ജെ.പിയും മറുവശത്ത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ഇതിനെല്ലാം പുറമേ കാസയും വിശ്വാസ വേഷംകെട്ടി അണികളെ അടര്‍ത്തിക്കൊണ്ടുപോകുമ്പോള്‍ ഭക്തിമാര്‍ഗത്തിലേക്കു തിരിയാന്‍ സി.പി.എമ്മും. അതിനായി സര്‍വമതസ്തരുടെയും ഉത്സാവാഘോഷങ്ങളില്‍ സജീവമായി ഇടപെടണമെന്നും ക്ഷേത്ര കമ്മിറ്റികളിലടക്കം പാര്‍ട്ടി അംഗങ്ങള്‍ ഇടംപിടിക്കണമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിര്‍ദേശം.
സ്വത്വരാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി ജാതി സംഘടനകളില്‍ വേരുറപ്പിക്കുകവഴി, ജാതീയമായി പിളര്‍ത്തുകയും വര്‍ഗീയമായി ഏകോപിപ്പിക്കുകയുമെന്ന ആര്‍.എസ്.എസ് തന്ത്രത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ ജാതിസംഘടനകളുടെയും ദലിത് ആഭിമുഖ്യമുള്ള പ്രസ്ഥാനങ്ങളുടെയും നേതൃനിരയിലുള്‍പ്പെടെ സി.പി.എം അംഗങ്ങളുടെ സാന്നിധ്യമുണ്ടാവണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ചയ്ക്കു കാരണം ജാതിസംഘടനകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നതാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സി.പി.എമ്മുമായി എസ്.എന്‍.ഡി.പി അകന്നതിനാലാണ് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വോട്ട് വര്‍ധിച്ചത്. സ്ത്രീ വോട്ടര്‍മാരെയാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളും ഉത്സവങ്ങളുമാണ് വനിതാവോട്ടര്‍മാരിലേക്കുള്ള വഴിയെന്ന് ആര്‍.എസ്.എസ് മുമ്പേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേവഴി തന്നെയാണ് അണികളുടെ ചോര്‍ച്ച തടയാന്‍ പാര്‍ട്ടിക്കും അനുഗുണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഉള്‍പ്പെടെ ന്യൂനപക്ഷവോട്ടുകള്‍ സി.പി.എമ്മിന് അനുകൂലമായിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മലബാറിലെ മുഴുവന്‍ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലായിരുന്നു. മുസ് ലിം സമൂഹത്തില്‍ വേരോട്ടമുണ്ടാക്കാമെന്ന പ്രതീക്ഷകളെയാണ് ഈ ഭൂരിപക്ഷം തല്ലിക്കെടുത്തിയത്. ജമാ അത്തെ ഇസ് ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ മുസ് ലിംലീഗിന് നല്‍കിയ പിന്തുണയും രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവും കോണ്‍ഗ്രസാണ് ദേശീയ ബദല്‍ എന്ന പ്രതീക്ഷയുമാണ് യു.ഡി.എഫ് ഭൂരിപക്ഷം വര്‍ധിക്കാന്‍ കാരണം. അതിനാല്‍ മതരാഷ്ട്രവാദികളുമായുള്ള യു.ഡി.എഫ് ചങ്ങാത്തം തുറന്നുകാട്ടി, മതനിരപേക്ഷ വോട്ടുകള്‍ സമാഹരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. പൗരത്വവിഷയത്തിലെ സി.പി.എം നിലപാടും പ്രതിഷേധവും ലീഗ് ആഭിമുഖ്യമില്ലാത്ത മുസ് ലിംകള്‍ക്കുളില്‍ പാര്‍ട്ടിയോട് താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. അവരുടെ വിശ്വാസം നേടിയെടുക്കാന്‍ മഹല്ലുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടി അംഗങ്ങളുടെ നിരന്തര ഇടപെടല്‍ സാധ്യമാക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഒപ്പം കൂട്ടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണംചെയ്‌തെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മുസ് ലിം വിരോധം മറയാക്കി കാസ എന്ന തീവ്ര ക്രൈസ്തവ സംഘടനയെ ആര്‍.എസ്.എസ് കളത്തിലിറക്കിയതോടെ മാണി കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ കുറേ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയാകാനുള്ള ഒരുക്കത്തിലാണ് കാസ. അതിനാല്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ ഭക്തസംഘടനകളോടുചേര്‍ന്ന് അണികള്‍ സജീവമാകണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.
While the BJP on one side and the SDPI, Jamaat-e-Islami CASA on the other are trying to lure their followers away under the guise of faith, CPM is also trying to turn to the path of devotion. For this, the work report presented by state secretary M.V. Govindan directed that party members should actively participate in the festivals of all religions and be included in temple committees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ
Cricket
• 7 days ago
ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ
National
• 7 days ago
ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി
Football
• 7 days ago
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
Kerala
• 7 days ago
മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി
Kerala
• 7 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ
Kerala
• 7 days ago
2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി
Football
• 7 days ago
വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
Kerala
• 7 days ago
ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്
Kerala
• 7 days ago
ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും
Saudi-arabia
• 7 days ago
'ദില്ലിയില്‍ നിന്നുള്ള ഒരു ശക്തിക്കു മുന്നിലും തമിഴ്നാട് കീഴടങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്
National
• 8 days ago
വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കും കൂടാതെ നികുതി ആനുകൂല്യങ്ങളും; പ്രതിഭകളെ ആകര്‍ഷിക്കാന്‍ പുതുതന്ത്രവുമായി സഊദി
Saudi-arabia
• 8 days ago
ജഗന് മോഹന്‍ റെഡ്ഡിക്കും ഡാല്‍മിയ സിമന്റ്സിനും തിരിച്ചടി; 800 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇ.ഡി
National
• 8 days ago.png?w=200&q=75)
ഹോട്ടൽ പരിശോധനയ്ക്കിടെ ഓടിപ്പോയതിന് വിശദീകരണം നൽകണം; നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
Kerala
• 8 days ago
ലഹരി ഉപയോഗം മൂലം കണ്ണ് തടിച്ചു, ഷൂട്ടിങ് മുടക്കി, ലൈംഗിക ചുവയോടെ സംസാരം: ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിൻസി നൽകിയ പരാതി പുറത്ത്
Kerala
• 8 days ago
ജാഗ്രത: തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• 8 days ago
കെ.എ.എസ് പരീക്ഷയിൽ അപേക്ഷകർ കുറഞ്ഞു: പ്രായപരിധിയും വിജ്ഞാപന കാലതാമസവും പ്രതിസന്ധിയിൽ
Kerala
• 8 days ago.png?w=200&q=75)
ശാരദാ മുരളീധരൻ 30ന് പടിയിറങ്ങും മനോജ് ജോഷിയെ മടക്കിവിളിക്കാൻ മുഖ്യമന്ത്രി; എ. ജയതിലകിന് വെല്ലുവിളി
Kerala
• 8 days ago
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
latest
• 8 days ago
ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു
National
• 8 days ago
വനിത സിപിഒ റാങ്ക് ലിസ്റ്റ്: 45 പേര്‍ക്ക് കൂടി അഡ്വൈസ് മെമ്മോ അയച്ചു
Kerala
• 8 days ago