HOME
DETAILS

ഗുജറാത്ത്: പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ചവരെ ജയ്ശ്രീറാം വിളിച്ച് ആക്രമിച്ചത് മാധ്യമങ്ങളോട് വിശദീകരിച്ച യുവാവ് അറസ്റ്റില്‍; പരാതി കൊടുത്തിട്ടും അക്രമികള്‍ക്കെതിരേ കേസില്ല

  
Web Desk
March 08, 2025 | 4:59 PM

Gujarat Youth arrested for attacking mosque during Taraweeh No case against attackers despite complaint

അഹമ്മദാബാദ്: ഗുജറാത്തില്‍ റമദാനിലെ രാത്രി സമയത്തെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നിസ്‌കാരം പള്ളിക്കുള്ളില്‍വച്ച് നിസ്‌കരിക്കുകയായിരുന്നവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിശദീകരിച്ച യുവാവ് അറസ്റ്റില്‍. സയ്യിദ് മെഹ്ദി ഹുസൈന്‍ ആണ് അറസ്റ്റിലായത്. ഇരുസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാരോപിച്ചാണ് അറസ്റ്റ്‌ചെയ്തത്.

പള്ളിക്കുള്ളില്‍ വച്ച് നിസ്‌കരിക്കുന്നവര്‍ക്ക് നേരെ കല്ലെറിയുകയും കത്തി ചൂണ്ടി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയുംചെയ്ത സംഭവത്തിന് സാമുദായിക നിറമില്ലെന്നാണ് പൊലിസ് പറയുന്നത്. സംഭവം പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നും പറഞ്ഞാണ് ഗുജറാത്ത് പൊലിസിന്റെ നടപടി. 

അഹമ്മദാബാദിലെ വതുവയില്‍ തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവരികയും ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പള്ളിക്കുള്ളിലും പുറത്തുമായി നിന്നിരുന്ന വിശ്വാസികളില്‍ തൊപ്പിവച്ചവരെ മനപ്പൂര്‍വം ലക്ഷ്യംവച്ചതായും കത്തികാട്ടി നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും ഇരകള്‍ പറഞ്ഞു.

രാത്രി 9.30ഓടെ നിസ്‌കാരം പുരോഗമിക്കുന്നതിനിടെ പൊടുന്നനെ മുകളില്‍നിന്ന് തുടരെത്തുടരെ കല്ലുകള്‍ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേസമയം മുസ്ലിംവിരുദ്ധ മുദ്രാവാക്യങ്ങളും കൊലവിളിയും ഉയര്‍ന്നതോടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതിരുന്നത് പള്ളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പള്ളിക്കുള്ളിലും പുറത്തുമായി നില്‍ക്കുകയായിരുന്ന 17 കാരനുള്‍പ്പെടെ പരുക്കേറ്റു. കുട്ടികളെ ഉള്‍പ്പെടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

 

പള്ളിയില്‍ നിസ്‌കരിക്കുന്നവര്‍ക്ക് നേരെ രാത്രി ആക്രമണം ഉണ്ടായ സംഭവം പ്രചരിച്ചതോടെ ഗുജറാത്തിലും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുസ്ലിംകളിലും ഭീതി സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ള നിസ്‌കാരങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറിയ പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് പൊലിസ് സംരക്ഷണം വേണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പരാതി കൊടുത്തെങ്കിലും പ്രതികളുടെ പേരുകള്‍ എഴുതിവയ്ക്കാന്‍ പൊലിസ് തയാറായില്ലെന്ന് ഇരകള്‍ പറഞ്ഞു.

അതേസമയം, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും സമാന സംഭവം റിപ്പോര്‍ട്ട്‌ചെയ്തു. നിസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരനായ അദ്‌നാന്‍ ഖാനെ ഒരു സംഘം ഹിന്ദുത്വവാദികള്‍ കത്തി കൊണ്ട് കുത്തി. ഗുരുതരമായി പരുക്കേറ്റ അദ്‌നാന്‍ ഖാന്‍ ചികിത്സയിലാണ്. ഈ സംഭവത്തിന്റെ പ്രധാനപരാതിക്കാരനാണ് സയ്യിദ് മെഹ്ദി. അക്രമികള്‍ക്കെതിരേ കേസെടുക്കുന്നതിന് പകരം പരാതിക്കാരനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Muslims Attacked while namaz in masjid, Gujarat Police Arrest victim



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണത്തെ മുഖാമുഖം കണ്ട ആ 24-കാരൻ; സഊദി ബസ് അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി; കൂടുതലറിയാം

Saudi-arabia
  •  17 days ago
No Image

അവന്റെ വിരമിക്കൽ തീരുമാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല: മെസി

Football
  •  17 days ago
No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  17 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  17 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  17 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  17 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  17 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  17 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  17 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  17 days ago