HOME
DETAILS

വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും;  ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം

  
കെ. ഷിന്റുലാൽ 
March 10 2025 | 02:03 AM

If you get hit by a car and drown the police will follow you

കോഴിക്കോട്: റോഡപകടങ്ങൾ വരുത്തി വാഹനം നിർത്താതെ പോകുന്നവരെ കണ്ടെത്താൻ പൊലിസ് അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം. ഹിറ്റ് ആൻഡ് റൺ കേസുകളിൽ ലോക്കൽ പൊലിസ് സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ സഹിതം ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് അന്വേഷണം കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ മാത്രം ആശ്രയിക്കാതെ കൂടൂതൽ ശാസ്ത്രീയമായി അന്വേഷണം നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇൻഷുറസ് ക്ലെയിമുകൾ അടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.   പലപ്പോഴും വാഹനാപകട കേസുകൾ രജിസ്റ്റർ ചെയ്യുകയല്ലാതെ കാര്യക്ഷമമായ അന്വേഷണം ലോക്കൽ പൊലിസ് ഇത്തരം സംഭവങ്ങളിൽ നടത്താറില്ല. നിരവധി കേസുകളാണ് പ്രതിയെ കണ്ടെത്താനാകാതെ ഫയലിലുള്ളത്. ലോക്കൽ സ്‌റ്റേഷനുകളിലെ മറ്റു കേസുകളുടെ ബാഹുല്യവും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ജോലി ഭാരവുമാണ് പ്രതിസന്ധിയായുള്ളത്.

അതേസമയം അപൂർവം ചില കേസുകളിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനും സാധിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹിറ്റ് ആൻഡ് റൺ കേസുകളിൽ ആറ് മാസത്തിനുള്ളിൽ ലോക്കൽ പൊലിസ് ഏതൊക്കെ രീതിയിൽ അന്വേഷണം നടത്തണമെന്ന് വ്യക്തമാക്കി ഡി.ജി.പി ഉത്തരവിറക്കിയത്. 

അപകടം നടന്ന സ്ഥലത്തുള്ള  (സീൻ ഓഫ് ക്രൈം -എസ്.ഒ.സി) എല്ലാ വ്യക്തികളെയും കണ്ടെത്തി വിവരങ്ങൾ ശേഖരിക്കണമെന്നാണ്  പ്രധാന നിർദേശം. എസ്.ഒ.സിക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അതത് സ്ഥലത്തെ ലോക്കൽ പൊലിസ് പരിശോധിക്കണം. അപകടം വരുത്തിയ വാഹനം തിരിച്ചറിയാൻ സഹായിച്ചേക്കാവുന്ന വാഹന ഭാഗങ്ങൾ സംഭവസ്ഥലത്തുണ്ടെങ്കിൽ അതും കേസിനെ സഹായിക്കും.  പ്രദേശത്തെ  ടവറിന് കീഴിൽ ആ സമയം ആക്ടീവ് ആയിരുന്ന മൊബൈൽ ഫോൺ വിവരങ്ങളും  സമീപം ടോൾ പ്ലാസകളുണ്ടെങ്കിൽ  കടന്നുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാനും നിർദേശമുണ്ട്.  

 അപകടം വരുത്തിയ കാലയളവിൽ അറ്റകുറ്റപ്പണി നടത്തിയ വാഹനങ്ങളെ സംബന്ധിച്ച് വർക്ക് ഷോപ്പുകൾ, സർവിസ് സെന്ററുകൾ മുതലായവയിൽ നിന്നുള്ള വിശദാംശങ്ങൾ ശേഖരിക്കണം. കൂടാതെ, ഇൻഷുറൻസ് കമ്പനികൾ ഇക്കാലയളവിൽ നടത്തിയ അപകട ഇൻഷുറൻസ് ക്ലെയിമുകൾ  പരിശോധിക്കണമെന്നുമാണ് ഡി.ജി.പിയുടെ നിർദേശം.

അതേസമയം വടകര ചോറോട് വയോധികയുടെ മരണത്തിനിടയാക്കുകയും ഒൻപത് വയസുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടത്തിൽ, പ്രതിയെ പിടികൂടാനായത് ഇത്തരത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്. അപകടശേഷം സി.സി.ടി.വികളിൽ പെടാതെ കാർ ഇടവഴികളിലൂടെ കൊണ്ടുപോകുകയും മതിലിൽ ഇടിച്ച് അപകടം ഉണ്ടായെന്ന് കാണിച്ച് ഇൻഷുറൻസ് ക്ലെയിം വാങ്ങുകയും ചെയ്ത് പ്രതി വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ അമ്മയെയും കുട്ടികളെയും കണ്ടെത്തി; മൂവരും സുരക്ഷിതരെന്ന് പൊലിസ്

Kerala
  •  8 days ago
No Image

വഖഫ് നിയമം ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണം; രാഹുൽ ​ഗാന്ധി

National
  •  8 days ago
No Image

വിഷു-വേനൽ അവധി തിരക്കൊഴിവാക്കാൻ സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

Kerala
  •  8 days ago
No Image

നാശം വിതച്ച് ഇടിമിന്നല്‍; ബീഹാറിലെ 4 ജില്ലകളിലായി 13 മരണങ്ങള്‍

latest
  •  8 days ago
No Image

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും; അബൂദബിയിലെ റോഡുകളിൽ സ്പീഡ് ലിമിറ്റിൽ മാറ്റം

uae
  •  8 days ago
No Image

തൃശൂര്‍; പകല്‍ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീപടര്‍ന്നു; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  8 days ago
No Image

പൊതുനിരത്തിൽ അപകടകരമാം വിധം വാഹനമോടിക്കൽ; ഷാർജയിൽ 20വയസുകാരൻ അറസ്റ്റിൽ

uae
  •  8 days ago
No Image

നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ; സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala
  •  8 days ago
No Image

മാസപ്പടി കേസ്; ലക്ഷ്യം താനാണ്, മകൾ തെറ്റ് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ശരിവച്ച് കുവൈത്ത്

Kuwait
  •  8 days ago