HOME
DETAILS

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

  
Web Desk
March 14 2025 | 03:03 AM

Israels acts on reproductive healthcare in Gaza genocidal UN probe12

ജനീവ: ലോകത്തിന് കേട്ടു കേൾവി പോലുമില്ലാത്ത അതിക്രൂരതയുടെ വഴികളിലൂടെയാണ് കഴിഞ്ഞ ഒന്നരവർഷക്കാലം ​ഗസ്സയിൽ ഇസ്റാഈൽ കടന്നു പോയത്. ഹമാസിനെ തുരത്തലോ അമേരിക്കയുൾപെടുന്ന ലോകരാജ്യങ്ങൾ ഭീകരതയെന്ന് പേരിട്ടു വിളിക്കുന്നതിനെ തുടച്ചു നീക്കലോ ഒന്നുമായിരുന്നില്ല സയണിസ്റ്റ് രാജ്യത്തിന്റെ ലക്ഷ്യം. മറിച്ച് കൃത്യമായ വംശീയ ഉന്മൂലനം തന്നെയായിരുന്നു  ലക്ഷ്യമെന്ന് വ്യക്തമായി വിളിച്ചു പറയുന്ന നടപടികളാണ് ​ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയതെന്ന് തുറന്നു കാട്ടുകയാണ് ഇപ്പോൾ പുറത്തു വന്ന യു.എൻ റിപ്പോർട്ടും. ഫലസ്തീനിലെ  ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളെക്കുറിച്ച് യു.എന്നിന്റെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ  തയ്യാറാക്കി യുഎൻ മനുഷ്യാവകാശ കൗൺസിലിന് മുന്നിൽ സമർപ്പിച്ച 49 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപെടുത്തുന്നത്. 
 

അതിക്രൂര യുദ്ധതന്ത്രങ്ങളായിരുന്നു ഇസ്‌റാഈൽ സേന ഗസ്സയിൽ നടപ്പാക്കിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  അതിൽ ഐ.വി.എഫ് ക്ലിനിക്കുകൾ പോലുള്ള സൗകര്യങ്ങൾ തെരഞ്ഞു പിടിച്ച് തകർത്തതും ഉൾപെടുന്നു.  പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ചിക്തിസാസൗകര്യങ്ങൾ തകർത്തതു വഴി കൃത്യമായ വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്നും യു.എൻ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

gaza ivf1.JPG

ഗർഭിണികൾക്കുള്ള മരുന്നുകളും പ്രസവരക്ഷാ സൗകര്യങ്ങളും ഗസ്സയിലേക്ക് എത്തുന്നത് ബോധപൂർവം തടഞ്ഞും പ്രസവാശുപത്രികൾ തകർത്തും വംശഹത്യ നടപ്പാക്കുകയായിരുന്നുവെന്ന് ജനീവ കേന്ദ്രമായ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മിഷൻ തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ പ്രധാന ഇൻ വിട്രോ ഫെർട്ടിലിറ്റി കേന്ദ്രമായിരുന്ന അൽ ബസ്മ ഐ.വി.എഫ് കേന്ദ്രമുൾപ്പെടെ പ്രസവാശുപത്രികൾ തിരഞ്ഞുപിടിച്ച് തകർക്കുകയായിരുന്നു. 4000 ഭ്രൂണങ്ങളാണ് ഒരു ക്ലിനിക്കിൽ തന്നെ നശിപ്പിക്കപ്പെട്ടത്. അൽ ബസ്മ ഐ.വി.എഫ് കേന്ദ്രം ഹമാസ് സൈനിക കേന്ദ്രമായി ഉപയോഗിച്ചതിന് ഒരു തെളിവുമില്ലെന്നും യു.എൻ അന്വേഷണസംഘം കണ്ടെത്തി. ഫലസ്തീനി കുഞ്ഞുങ്ങളുടെ ജനനം തന്നെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ഇത് വംശീയ ഉന്മൂലനത്തിന്റെ പരിധിയിൽ വരുന്നു. ഫലസ്തീനികളുടെ പ്രത്യുൽപാദനക്ഷമത ഇസ്‌റാഈൽ ഇല്ലാതാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ALSO READ: 'ഗസ്സയില്‍ വീണ്ടും  മരണ മഴ' ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍;  ഒരു കുഞ്ഞടക്കം എട്ടു മരണം 

രോമൻ നിയമമനുസരിച്ച് രണ്ട് തരത്തിലുള്ള വംശഹത്യാകുറ്റങ്ങളാണ് ഇസ്റാഈൽ ഇവിടെ നടത്തിയിരിക്കുന്നത്. ഫലസ്തീനികളുടെ ഭൗതികപരമായ നാസം ലക്ഷ്യമിട്ടുള്ള സാഹചര്യങ്ങൾ മനപൂർവ്വം സൃഷ്ടിക്കൽ. ഒരു തലമുറ തന്നെ ഇല്ലാതാകുന്ന വിധത്തിൽ ജനനം തടയൽ.  ഇസ്റാഈൽ സുരക്ഷാ സേന ലൈം​ഗികാതിക്രമങ്ങൾ നടത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു ഇടങ്ങളിൽ ഫലസ്തീനികളെ ന​ഗ്നരാക്കി. ബലാത്സം​ഗ ഭീഷണി മുഴക്കി. ലൈം​ഗികാതിക്രമങ്ങളും പീഡനങ്ങളുമുണ്ടായി- റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ALSO READ: 'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

ബലാത്സംഗം, ലൈംഗിക പീഡനം എന്നിവയുൾപ്പെടെ ഇസ്റാഈൽ സൈന്യം ഉപയോഗിച്ച " അക്രമത്തിന്റെ രീതി" യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് കമ്മീഷൻ പറയുന്നു. ഫലസ്തീൻ ജനതയെ അസ്ഥിരപ്പെടുത്താനും, ആധിപത്യം സ്ഥാപിക്കാനും, അടിച്ചമർത്താനും, നശിപ്പിക്കാനുമായി ഇത്തരത്തിലുള്ള അക്രമങ്ങൾ ഒരു യുദ്ധമാർഗ്ഗമായി തന്നെ ഇസ്റാഈൽ ഉപയോ​ഗിക്കുന്നുണ്ടെന്ന നി​ഗമനത്തിലാണ് അധിനിവേശ പലസ്തീൻ പ്രദേശത്തുടനീളം അവർ നടത്തിയ ലൈംഗിക, ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങളുടെ ആവൃത്തിയും വ്യാപനവും തീവ്രതയും കണക്കിലെടുക്കുമ്പോൾ തങ്ങൾ എത്തിയതെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അതിക്രമങ്ങൾ നടത്താൻ ഇസ്റാഈലിന്റെ സിവിലിയൻ, സൈനിക നേതൃത്വം "വ്യക്തമായ ഉത്തരവുകളോ പരോക്ഷമായ പ്രോത്സാഹനമോ നൽകിയതായും യുഎൻ അന്വേഷകർ ചൂണ്ടിക്കാട്ടുന്നു. 

ALSO READ: 'മര്‍ദ്ദനം, ഷോക്കടിപ്പിക്കല്‍ ..എന്തിനേറെ ശരീരത്തില്‍ ആസിഡ് ഒഴിക്കല്‍....'മോചിതരായ ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളിലെ ഭീകരത പറയുന്നു

എന്നാൽ യു.എൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിനെ ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു തള്ളി. യു.എൻ മനുഷ്യാവകാശ സമിതി നീണ്ടകാലമായി ഇസ്‌റാഈലിനെതിരായ റിപ്പോർട്ടുകൾ തയാറാക്കാൻ കൂട്ടുനിൽക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തുന്നു. 

 

The UN alleges Israel employed extreme war strategies in Gaza, including targeting clinics storing fetuses.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിതഭാരമുള്ള യാത്രക്കാരുടെ പോക്കറ്റ് കീറും; പുതിയ നിയമവുമായി പ്രമുഖ എയർലൈൻസ്

Travel-blogs
  •  21 days ago
No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  21 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  21 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  22 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  22 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  22 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  22 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  22 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  22 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  22 days ago