ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: കൊല്ലം-എറണാകുളം മെമു അടക്കം ആറ് സ്പെഷൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ
തിരുവനന്തപുരം: കേരളത്തിലൂടെ സർവിസ് നടത്തുന്ന വിവിധ സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവിസാക്കി റെയിൽവേ. കൊല്ലം - എറണാകുളം മെമു സ്പെഷൽ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രറെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് അയച്ച കത്തിലാണ് സ്പെഷൽ ട്രെയിനുകൾ സ്ഥിരമാക്കിയ വിവരമറിയിച്ചത്. ട്രെയിനുകൾ സ്ഥിരപ്പെടുത്തിയതോടെ യാത്രക്കാരുടെ നിരന്തരമായുള്ള ആവശ്യം യാഥാർഥ്യമായി. നിലവിൽ സ്പെഷൽ ട്രെയിനായി ഓടുന്ന സർവിസുകളാണ് ഇനിമുതൽ സ്ഥിരമായി സർവിസ് നടത്തുക. കൊല്ലം-എറണാകുളം സ്പെഷൽ, വിശാഖപട്ടണം-കൊല്ലം സ്പെഷൽ, പാലക്കാട്-കണ്ണൂർ സ്പെഷൽ, കണ്ണൂർ-കോഴിക്കോട് സ്പെഷൽ, തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ സ്പെഷൽ, എറണാകുളം-വേളാങ്കണ്ണി സ്പെഷൽ എന്നീ സ്പെഷൽ ട്രെയിനുകളാണ് സ്ഥിരം സർവിസ് ആക്കിയത്.
ട്രെയിനുകളുടെ നമ്പറുകളിൽ മാറ്റം
കൊല്ലം - എറണാകുളം സ്പെഷൽ, എറണാകുളം -കൊല്ലം മെമു ആയി ഓടും. കൊല്ലം എറണാകുളം റൂട്ടിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചായിരുന്നു സ്പെഷൽ മെമു ട്രെയിൻ അനുവദിച്ചത്. രാവിലെ 5.55ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു കോട്ടയം വഴി യാത്ര ചെയ്ത് രാവിലെ 9.35ന് എറണാകുളം ജങ്ഷനിലെത്തും. രാവിലെ 9.50ന് മടക്ക യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30ന് കൊല്ലത്തെത്തും. 06169/70 കൊല്ലം - എറണാകുളം സ്പെഷൽ മെമു 66327/28 ആയി മാറും. ഉച്ചയ്ക്ക് 1.50ന് പാലക്കാട് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 7.25നാണ് കണ്ണൂരിലെത്തുന്ന 06031 പാലക്കാട് - കണ്ണൂർ സ്പെഷൽ ഇനി പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611) ആകും. 08539/08450 വിശാഖപട്ടണം - കൊല്ലം സ്പെഷൽ 18501/1852 വിശാഖപട്ടണം - കൊല്ലം എക്സ്പ്രസ് ആയാണ് മാറുക. 06032 കണ്ണൂർ - കോഴിക്കോട് സ്പെഷൽ കണ്ണൂർ - കോഴിക്കോട് എക്സ്പ്രസ്( 56632) ആയി മാറും. 06163/06164 തിരുവനന്തപുരം നോർത്ത് - മംഗളൂരു അന്ത്യോദയ സ്പെഷൽ ട്രെയിൻ തിരുവനന്തപുരം നോർത്ത് - മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ആകും. ട്രെയിനിൻ്റെ പുതിയ നമ്പർ 16313/16314 ആയി മാറും. 06061/62 എറണാകുളം- വേളാങ്കണ്ണി സ്പെഷൽ എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് (16363/16364) ആയി ഇനി സർവിസ് നടത്തും.
The Railway has decided to make several special trains operating in Kerala permanent, including the Kollam-Ernakulam MEMU Special.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."