മെഡി. കോളജിൽ ജലവിതരണം ഭാഗികമായി ആരംഭിച്ചു; വെള്ളിയാഴ്ച ജലവിതരണം സാധാരണ നിലയിലാകും
കോഴിക്കോട്: മെഡി. കോളജിൽ ഇന്നലെ രാത്രി പത്തോടുകൂടി ജലവിതരണം ഭാഗികമായി ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിക്കാട്ടൂരിൽ കലുങ്കിന്റെ പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായി വലിയ വിതരണക്കുഴൽ പൊട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലേക്കുള്ള വെള്ളം നിലച്ചത്.
അതേസമയം, ഇന്നലെ ഉച്ചയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗം, സൂപ്പർ സ്പെഷ്യാലിറ്റി എന്നിവിടങ്ങളിൽ ഭാഗികമായി വെള്ളം എത്തിത്തുടങ്ങി. എങ്കിലും അത്യാവശ്യത്തിനുമാത്രം വെള്ളം ഉപയോഗിക്കാൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ, എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ വെള്ളമെത്താത്തതിനെ തുടർന്ന് പലരും വീടുകളിലേക്ക് മടങ്ങി. പി.ജി വിദ്യാർത്ഥികളുടെ ഒരു ഹോസ്റ്റലിൽ മാത്രമാണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ക്വാർട്ടേഴ്സുകളിൽ ജലവിതരണം തടസപ്പെട്ടതോടെ ജീവനക്കാർ പുറത്തുനിന്ന് വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്. അതേസമയം, വെള്ളിയാഴ്ച ജലവിതരണം സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
The water supply to the Government Medical College in Kozhikode has been partially restored, following a major pipe burst at Kuttikkattu on Monday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."