HOME
DETAILS

ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു

  
March 14, 2025 | 11:40 AM

Traffic violations More than 500 vehicles seized in Oman

മസ്‌കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി റോയല്‍ ഒമാന്‍ പൊലിസ് (ആര്‍ഒപി) നടത്തിയ പരിശോധനയില്‍ 519 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘകരെ ലക്ഷ്യമിട്ട് നോര്‍ത്ത് ബാത്തിന പൊലിസ് കമാന്‍ഡ് വലിയ തോതിലുള്ള കാമ്പയിന്‍ ആരംഭിച്ചിരുന്നു. കാമ്പയിന്റെ ഫലമായാണ് അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തത്.

3 കാറുകളും 61 മോട്ടോര്‍സൈക്കിളുകളും 8 ഇലക്ട്രിക് ബൈക്കുകളും 447 സൈക്കിളുകളുമാണ് റോയല്‍ ഒമാന്‍ പൊലിസ് കണ്ടുകെട്ടിയത്. പൊതുഗതാഗതം തടസ്സപ്പെടുത്തല്‍, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കല്‍, ഗതാഗതക്കുരുക്ക് ഉണ്ടാക്കല്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഗതാഗത നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനം. നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

ക്രമസമാധാനം നിലനിര്‍ത്തുന്നതിനും അപകടങ്ങള്‍ തടയുന്നതിനും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷറിലെ വിലായത്തില്‍ സമാനമായ ഒരു നടപടിയുണ്ടായതിനെ തുടര്‍ന്നാണിത്. അശ്രദ്ധമായി വാഹനമോടിച്ചതിനും, അഭ്യാസ പ്രകടനം നടത്തിയതിനും, പരിഷ്‌കരിച്ച എക്സ്ഹോസ്റ്റുകളിലൂടെയും ലൗഡ്സ്പീക്കറുകളിലൂടെയും അമിതമായ ശബ്ദം പുറപ്പെടുവിച്ചതിനും ഡസന്‍ കണക്കിന് വ്യക്തികളെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ഇത്തരം കുറ്റം ചെയ്താലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 294/ഇ ഉദ്ധരിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ നിയമപ്രകാരം, പൊതുസ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുക, ഗതാഗതം തടസ്സപ്പെടുത്തുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്ക് പ്രതി ചേര്‍ക്കപ്പെടുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 300 ഒമാന്‍ റിയാല്‍ പിഴയോ ലഭിച്ചേക്കാം.

ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയുന്നതിന് പൊതു സുരക്ഷയുടെയും നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെയും പ്രാധാന്യം അധികാരികള്‍ അടിവരയിട്ടു.

Traffic violations; More than 500 vehicles seized in Oman


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഓർഡർ സോഫ്റ്റ്‌വെയർ സജ്ജീകരിച്ചു

Kerala
  •  20 hours ago
No Image

കൊയിലാണ്ടിയിൽ വാഹനാപകടം; മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

Kerala
  •  20 hours ago
No Image

6000ത്തിൽ നിന്നും 2000ത്തിലേക്ക്; ബി.എൽ.ഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചു

Kerala
  •  20 hours ago
No Image

സുരക്ഷ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഇറാൻ

International
  •  21 hours ago
No Image

യു.എ.ഇയിൽ ഇന്ന് ശവ്വാൽ പിറ കാണുമോ? മാസപ്പിറവി നിരീക്ഷണ സമിതി വൈകിട്ട് യോഗം ചേരും

uae
  •  a day ago
No Image

ഖത്തറില്‍ നാടണഞ്ഞത് അയ്യായിരത്തിലേറെ ഇന്ത്യക്കാര്‍; എംബസി രക്ഷാപ്രവര്‍ത്തനത്തില്‍

qatar
  •  a day ago
No Image

മ്യാന്‍മറിലേക്ക് ഇന്ത്യവഴി ആയുധക്കടത്ത്; സായുധ സംഘങ്ങള്‍ക്ക് ആയുധ പരിശീലനവും നല്‍കി; ഏഴ് വിദേശികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  a day ago
No Image

ഗംഗാനദി തീരത്ത് ബിരിയാണി കഴിച്ചു; മതവികാരം വ്രണപ്പെട്ടെന്ന് യുവമോര്‍ച്ച; 14 മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് യുപി പൊലിസ് 

National
  •  a day ago
No Image

ദാൽ തടാകതീരത്ത് വർണ്ണവസന്തം; ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിൽ പുഷ്പോത്സവത്തിന് തുടക്കം

National
  •  a day ago
No Image

നട്ടുനനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടേണ്ടവരും; സണ്ണി ജോസഫിന്റെ മണ്ഡലത്തില്‍ സുധാകരന്‍ അനുകൂല പോസ്റ്ററുകള്‍; പോര് മുറുകുന്നു 

Kerala
  •  a day ago


No Image

പ്രഷര്‍ പമ്പ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഇറാന്‍ നേതാക്കളെ വധിക്കാന്‍ ഉത്തരവിടുന്ന നെതന്യാഹു; വീണ്ടും വ്യാജ പ്രചരണവുമായി ഇസ്‌റാഈല്‍; തട്ടിപ്പ് പൊളിച്ച് സോഷ്യല്‍ മീഡിയ 

International
  •  a day ago
No Image

in depth: എന്തിനാണിങ്ങനെ ചെയ്തത്.. എനിക്കിനിയിവിടെ അന്തിയുറങ്ങണ്ട.. ഉറ്റവരുടെ മീസാൻ കല്ലുകൾ കാണാതെ ചങ്കുപൊട്ടി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വൈകാരിക കുറിപ്പ് 

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍ നിര്‍മ്മിത യുദ്ധങ്ങളില്‍ ഇനിയൊരു തലമുറ കൂടി ബലിയാടാകരുത്; 'ഇറാന്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സമ്മര്‍ദ്ദം'; ട്രംപിന് തിരിച്ചടിയായി ഉന്നത ഉദ്യോഗസ്ഥന്റെ രാജി 

International
  •  a day ago