HOME
DETAILS

'ഇത് ആദ്യത്തേതല്ല, മുമ്പും നിരവധി വർ​ഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ട്' ഗുജറാത്ത് വംശഹത്യയെ നിസ്സാരവൽകരിച്ച് പ്രധാനമന്ത്രി

  
Web Desk
March 17, 2025 | 3:17 AM

Narendra Modi on 2002 Gujarat Riots Not the Worst in Gujarats History

ന്യൂഡൽഹി: 2002ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ് ലിംവംശഹത്യയെ കുറച്ചുകാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് കണ്ട ഏറ്റവും വലിയ കലാപമായിരുന്നില്ല അതെന്നു പറഞ്ഞ മോദി, മുമ്പും നിരവധി വർഗീയകലാപങ്ങൾ ഗുജറാത്തിലുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. യു.എസ് പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള സംഭാഷണത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് കലാപം, ദേശീയ, അന്തർദേശീയ രാഷ്ട്രീയ എന്നിവയെക്കുറിച്ച് സംസാരിച്ചത്.

ഗുജറാത്തിനെ പിടിച്ചുകുലുക്കിയ മുൻകാല വർഗീയ സംഘർഷങ്ങൾ പരാമർശിച്ചാണ് 2002ലെ കലാപം ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായിരുന്നു എന്ന വാദം മോദി തള്ളിക്കളഞ്ഞത്. ഇവ ഇതുവരെ ഉണ്ടായതിൽവച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ തെറ്റായ വിവരങ്ങളാണ്. 2002ന് മുമ്പ് ഗുജറാത്ത് 250 ൽ അധികം കലാപങ്ങൾക്ക് സാക്ഷ്യംവഹിച്ചു. പട്ടം പറത്തൽ, സൈക്കിൾ കൂട്ടിയിടി തുടങ്ങിയ നിസ്സാര വിഷയങ്ങളുടെ പേരിലാണ് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉദാഹരണത്തിന്, 1969 ലെ കലാപം ഏകദേശം ആറ് മാസം നീണ്ടുനിന്നു. ഇങ്ങനെ എല്ലാ വർഷവും കലാപവും കർഫ്യൂ പ്രഖ്യാപിക്കലും പതിവായ ഗുജറാത്തിൽ 2002നു ശേഷം വർഗീയകലാപം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2002 ലെ കലാപം നിഷേധിക്കാനാവാത്തവിധം ദാരുണമാണെങ്കിലും അവ ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് സംസ്ഥാനത്തെ വർഗീയ സംഘർഷത്തിന്റെ വലിയൊരു ചരിത്രത്തിന്റെ ഭാഗം മാത്രമാണ്- മോദി പറഞ്ഞു.

വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്നും വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. വിമർശനങ്ങളും ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. വിമർശകരെ ചേർത്തുനിർത്തുക എന്നാണ് വേദങ്ങൾ ഉൾപ്പെടെ പറയുന്നത്. കാര്യക്ഷമമായ വിമർശനങ്ങൾ നമ്മളെ മെച്ചപ്പെടുത്താൻ സഹായിക്കും. ലോകത്ത് സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒന്നിക്കണം. സമാധാനമാണ് എന്റെ നിലപാട്. ബുദ്ധന്റെയും മഹാത്മ ഗാന്ധിയുടെയും നാടാണ് ഇന്ത്യ. നമ്മൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ലോകം ഇന്ത്യയെ ശ്രദ്ധിക്കും. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയാണ് ആഗോള തലത്തിൽ തനിക്ക് ലഭിക്കുന്ന അംഗീകാരമെന്നും മോദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  2 hours ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  3 hours ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  3 hours ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  4 hours ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  4 hours ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  4 hours ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  4 hours ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  4 hours ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  4 hours ago