
വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ വീട്ടുവാടക മുടങ്ങി. 21 കുടുംബങ്ങളുടെ വാടകയാണ് മാർച്ച് പകുതി പിന്നിട്ടിട്ടും ലഭിക്കാത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ അടക്കം 83 കുടുംബങ്ങളുടെ വാടകയാണ് ആദ്യം മുടങ്ങിയിരുന്നത്. വിഷയം സമരസമിതി റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രി ഇടപെട്ട് 62 കുടുംബങ്ങൾക്ക് വാടക നൽകാനുള്ള നടപടി കൈകൊണ്ടു. എന്നാൽ ലിസ്റ്റിലെ 21പേർ വീണ്ടും പുറത്തായി. ചൂരൽമല കൊയിനാക്കുളം മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളാണ് ഇവർ. ഇവരുടെ വാടക മുടങ്ങിയതിൽ വിശദീകരണം ലിസ്റ്റിൽ അകപ്പെടാത്ത മുഴുവൻ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇവർ ഗോ സോണിൽ ഉൾപ്പെട്ടവരാണെന്നും തിരികെ വീടുകളിലേക്ക് മടങ്ങണമെന്നുമാണ് അധികൃത ഭാഷ്യം. ഇതോടെയാണ് ലിസ്റ്റിന് പുറത്തുള്ള കുടുംബങ്ങളും ആധിയിലായത്. ഒരാളുടെ വാടകയും മുടങ്ങില്ലെന്നും മുടക്കം വന്നാൽ തന്നെ വിവരമറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാങ്കേതികതടസങ്ങൾ നീക്കി വാടക അനുവദിച്ച് നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു.
അതുപ്രകാരം ലിസ്റ്റ് നൽകിയതിൽ 62 ആളുകൾക്ക് ലഭിച്ചെങ്കിലും തങ്ങളുടെ കാര്യത്തിൽ മന്ത്രി വാക്ക് പാഴായെന്നാണ് കുടുംബങ്ങളുടെ ആരോപണം. വാടക മുടങ്ങിയാൽ ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടി വരുമെന്ന ആധി ഇവർക്കെല്ലാമുണ്ട്. രണ്ട് മാസം പിന്നിട്ടാൽ വീണ്ടും വർഷകാലമെത്തുമെന്നത് ഇവരുടെ ഭീതി ഇരട്ടിപ്പിക്കുകയാണ്.
കുറച്ച് വർഷങ്ങളായി പ്രദേശത്ത് ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്നു. അതാണ് രണ്ട് നാടുകളെതകർത്ത ഉരുൾപൊട്ടലിൽ കലാശിച്ചത്. ഉരുളിന്റെ പ്രഭവസ്ഥാനത്ത് ഇനിയും മണ്ണ് ഇളകി നിൽപ്പുണ്ട്. 2024ലെ പോലെ മഴ ശക്തമായാൽ വീണ്ടും പുന്നപ്പുഴയിലൂടെ ഒഴുകിവരാൻ സാധ്യതയുണ്ട്. നാടിനെ നടുക്കിയ ഉരുളിൽ സ്കൂൾ കെട്ടിടമാണ് ജീവൻ രക്ഷിച്ച് ഒഴുക്കിനെ വഴിതിരിച്ച് വിട്ടത്. എന്നാൽ ഇനിയും അങ്ങനെ സംഭവിക്കണമെന്ന് ഉറപ്പില്ല. നിലവിൽ കൊയിനാക്കുളത്തുകാർക്ക് ഭീതി ഇരട്ടിയാണ്.
ഇവരുടെ വിഷയം വീണ്ടും അധികൃതർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. ഇന്ന് തഹസിൽദാരെ നേരിൽക്കണ്ട് അനുകൂല നിലപാട് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതേസമയം ലിസ്റ്റിന് പുറത്തായ കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ വാടക നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് 21 കുടുംബങ്ങളെ ലിസ്റ്റിൽ നിന്ന് വെട്ടിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈല്‍ ആക്രമണം രൂക്ഷം; കൊന്നൊടുക്കിയത് 64 ലേറെ മനുഷ്യരെ, ഹമാസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നെതന്യാഹു
International
• 2 days ago
നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്
National
• 2 days ago
കേന്ദ്രമന്ത്രിയുടെ ബന്ധുവിന് ദുബൈയില്‍ കമ്പനിയുണ്ടെന്ന് പറഞ്ഞ് വിസ തട്ടിപ്പ്; എറണാകുളം ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേന്ന് ബിജെപി നേതാവിനെതിരേ കേസ്
Kerala
• 2 days ago.png?w=200&q=75)
ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം 11 മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത
National
• 2 days ago
ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; സൂപ്പർ കപ്പിൽ സൂപ്പറാവാൻ ബ്ലാസ്റ്റേഴ്സ്
Football
• 2 days ago
കുവൈത്തില്‍ മൂന്ന് ദിവസത്തെ പരിശോധനയില്‍ പിടികൂടിയത് 400ലധികം അനധികൃത താമസക്കാരെ
Kuwait
• 2 days ago
യുഎഇ ട്രാഫിക് മുന്നറിയിപ്പ്: ജുമൈറ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചിടുമെന്ന് ദുബൈ ആര്‍ടിഎ
uae
• 2 days ago
സുപ്രിം കോടതിയാണ് നിയമമുണ്ടാക്കുന്നതെങ്കില്‍ രാജ്യത്തെ പാര്‍ലമെന്റ് അടച്ചു പൂട്ടട്ടെ' പരമോന്നത കോടതിക്കെതിരെ പരാമര്‍ശവുമായി ബി.ജെ.പി; വ്യക്തിപരമായ പ്രതികരണമെന്ന് പാര്‍ട്ടി
National
• 2 days ago
ഫൈനലിൽ നാല് ഗോളുകൾ നേടിയിട്ടും അവന് ലോകകപ്പ് നേടാൻ സാധിച്ചില്ല: മെസി
Football
• 2 days ago
സ്കൂളില്‍ അടിപിടി; വിദ്യാര്‍ത്ഥികളോട് 48 മണിക്കൂര്‍ സാമൂഹിക സേവനം ചെയ്യാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ കോടതി
uae
• 2 days ago
ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്റുകളെന്ന് ഷൈന്‍, അവര്‍ക്ക് പണം നല്‍കും; പരിശോധന സിനിമ സെറ്റുകളിലേക്കും, ഷൈനിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും
Kerala
• 2 days ago
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചു; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിത സിവിൽ പൊലിസ് ഉദ്യോഗാർഥികൾ
Kerala
• 2 days ago
ശസ്ത്രക്രിയക്കിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി: ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ
Kerala
• 2 days ago
സെവൻസ് ഫുട്ബോളിൽ മായാജാലം തീർത്ത 'ന്യൂമാൻ' ഇനിയില്ല; ഐതിഹാസിക യാത്രക്ക് അന്ത്യം
Football
• 2 days ago
തിരുവനന്തപുരത്ത് ഷവർമ്മ കഴിച്ച് 20 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യസുരക്ഷ വകുപ്പ് സ്ഥാപനം അടച്ചുപൂട്ടി
Kerala
• 2 days ago
ലൈംഗിക പീഡന ആരോപണം വ്യാജമെന്ന് പരാതിക്കാരി; ഏഴ് വർഷത്തിന് ശേഷം സത്യം പുറത്ത് വന്ന ആശ്വാസത്തിൽ ജോമോൻ
Kerala
• 2 days ago
വളർത്തുനായ വീട്ടുവളപ്പിൽ കയറിയത് ഇഷ്ട്ടപ്പെട്ടില്ല; യുവാവ് അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി
Kerala
• 2 days ago
90 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ ജൈന ക്ഷേത്രം തകര്‍ത്ത് മുംബൈ കോര്പ്പറേഷന്; നടപടി കോടതിയില്‍ കേസ് പുരോഗമിക്കവെ; പ്രക്ഷോഭവുമായി ജൈനര്‍, വിവാദമായതോടെ സ്ഥലംമാറ്റം
latest
• 2 days ago
Hajj 2025: പുതിയ ഹജ്ജ് ചട്ടങ്ങള്‍ പുറത്ത്: എന്‍ട്രി നിയമങ്ങള്‍, പെര്‍മിറ്റുകള്‍, പിഴകള്‍..; നിങ്ങള്‍ക്കാവശ്യമായ പൂര്‍ണ്ണ ഗൈഡ്
Saudi-arabia
• 2 days ago
കോന്നി ആനത്താവളത്തിൽ നാലുവയസ്സുകാരൻ്റെ മരണം: അഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ഡിഎഫ്ഒയും റേഞ്ച് ഓഫീസറെയും സ്ഥലം മാറ്റും
Kerala
• 2 days ago
തീവ്രവലതുപക്ഷ ജൂതന്മാര് അല്‍ അഖ്സ മസ്ജിദില്‍ സ്ഫോടനത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അഖ്സ തകര്‍ക്കുന്ന എഐ വീഡിയോ പ്രചരിപ്പിക്കുന്നു; അപലപിച്ച് ഖത്തര്‍
International
• 2 days ago