
വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ വീട്ടുവാടക മുടങ്ങി. 21 കുടുംബങ്ങളുടെ വാടകയാണ് മാർച്ച് പകുതി പിന്നിട്ടിട്ടും ലഭിക്കാത്തത്. ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ അടക്കം 83 കുടുംബങ്ങളുടെ വാടകയാണ് ആദ്യം മുടങ്ങിയിരുന്നത്. വിഷയം സമരസമിതി റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ മന്ത്രി ഇടപെട്ട് 62 കുടുംബങ്ങൾക്ക് വാടക നൽകാനുള്ള നടപടി കൈകൊണ്ടു. എന്നാൽ ലിസ്റ്റിലെ 21പേർ വീണ്ടും പുറത്തായി. ചൂരൽമല കൊയിനാക്കുളം മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളാണ് ഇവർ. ഇവരുടെ വാടക മുടങ്ങിയതിൽ വിശദീകരണം ലിസ്റ്റിൽ അകപ്പെടാത്ത മുഴുവൻ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇവർ ഗോ സോണിൽ ഉൾപ്പെട്ടവരാണെന്നും തിരികെ വീടുകളിലേക്ക് മടങ്ങണമെന്നുമാണ് അധികൃത ഭാഷ്യം. ഇതോടെയാണ് ലിസ്റ്റിന് പുറത്തുള്ള കുടുംബങ്ങളും ആധിയിലായത്. ഒരാളുടെ വാടകയും മുടങ്ങില്ലെന്നും മുടക്കം വന്നാൽ തന്നെ വിവരമറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാങ്കേതികതടസങ്ങൾ നീക്കി വാടക അനുവദിച്ച് നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു.
അതുപ്രകാരം ലിസ്റ്റ് നൽകിയതിൽ 62 ആളുകൾക്ക് ലഭിച്ചെങ്കിലും തങ്ങളുടെ കാര്യത്തിൽ മന്ത്രി വാക്ക് പാഴായെന്നാണ് കുടുംബങ്ങളുടെ ആരോപണം. വാടക മുടങ്ങിയാൽ ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടി വരുമെന്ന ആധി ഇവർക്കെല്ലാമുണ്ട്. രണ്ട് മാസം പിന്നിട്ടാൽ വീണ്ടും വർഷകാലമെത്തുമെന്നത് ഇവരുടെ ഭീതി ഇരട്ടിപ്പിക്കുകയാണ്.
കുറച്ച് വർഷങ്ങളായി പ്രദേശത്ത് ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുന്നു. അതാണ് രണ്ട് നാടുകളെതകർത്ത ഉരുൾപൊട്ടലിൽ കലാശിച്ചത്. ഉരുളിന്റെ പ്രഭവസ്ഥാനത്ത് ഇനിയും മണ്ണ് ഇളകി നിൽപ്പുണ്ട്. 2024ലെ പോലെ മഴ ശക്തമായാൽ വീണ്ടും പുന്നപ്പുഴയിലൂടെ ഒഴുകിവരാൻ സാധ്യതയുണ്ട്. നാടിനെ നടുക്കിയ ഉരുളിൽ സ്‌കൂൾ കെട്ടിടമാണ് ജീവൻ രക്ഷിച്ച് ഒഴുക്കിനെ വഴിതിരിച്ച് വിട്ടത്. എന്നാൽ ഇനിയും അങ്ങനെ സംഭവിക്കണമെന്ന് ഉറപ്പില്ല. നിലവിൽ കൊയിനാക്കുളത്തുകാർക്ക് ഭീതി ഇരട്ടിയാണ്.
ഇവരുടെ വിഷയം വീണ്ടും അധികൃതർക്ക് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സമരസമിതി. ഇന്ന് തഹസിൽദാരെ നേരിൽക്കണ്ട് അനുകൂല നിലപാട് ഉണ്ടാക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. അതേസമയം ലിസ്റ്റിന് പുറത്തായ കുടുംബങ്ങൾക്ക് വരും മാസങ്ങളിൽ വാടക നിർത്തലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് 21 കുടുംബങ്ങളെ ലിസ്റ്റിൽ നിന്ന് വെട്ടിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• 19 hours ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• 19 hours ago
ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്: ഇന്ത്യൻ ഇതിഹാസം
Cricket
• 19 hours ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• 20 hours ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• 20 hours ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• 20 hours ago
ഓപറേഷന്‍ സിന്ദൂര്‍: ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• 20 hours ago
രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്
Cricket
• 20 hours ago
ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും
uae
• 21 hours ago
സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു
Kerala
• 21 hours ago
മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട്
Football
• 21 hours ago
ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും
qatar
• 21 hours ago
അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ
uae
• 21 hours ago
കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന് സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്നാഥ് സിങ്
National
• 21 hours ago
അവനാണ് ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി
Cricket
• a day ago
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം
National
• a day ago
അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ
Football
• a day ago
നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി
Kerala
• a day ago
അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ
Cricket
• a day ago
'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി
National
• a day ago
ബാപ്കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ
bahrain
• a day ago