ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ഗുജറാത്തിലും ബന്ധുക്കൾ
അഹമ്മദാബാദ്: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം തിരികെ എത്തിയ സുനിത വില്യംസിനെ കാത്ത് ഗുജറാത്തിലെ കുടുംബം. സുരക്ഷിതമായി തിരികെ എത്തിയ സുനിതയെ എത്രയും വേഗം കാണാന്‍ ആഗ്രഹിക്കുന്നതായി ഗുജറാത്തിലുള്ള സുനിത വില്യംസിന്റെ അടുത്ത ബന്ധു ദുനേശ് റാവല്‍ പറഞ്ഞു.
അമ്മയും സഹോദരനും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരും സുനിതയെ കാത്തിരിപ്പാണ്. പൂര്‍ണ ആരോഗ്യവതിയായി അവര്‍ വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. അവരുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുകയാണ്. വലിയ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും. രാജ്യത്തിന്റെ അഭിമാനമാണ് സുനിത-റാവല്‍ പറഞ്ഞു.
17 മണിക്കൂറോളം നീണ്ട യാത്രയ്ക്കുശേഷം ഇന്ന് പുലർച്ചെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചൊവ്വാഴ്ച 10:35 AM (IST)-നാണ് ക്രൂ-9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഇവർ ഉൾപ്പെട്ട ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലിലാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇവരെ എടുക്കാനായി സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നിരുന്നു. തുടർന്ന് പേടകത്തിനുള്ളിലെ നാല് യാത്രികരേയും സ്ട്രെച്ചറിലാണ് കപ്പലിലേക്ക് മാറ്റിയത്.
2024 ജൂൺ 5-ന് ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇരുവരും ഐഎസ്എസിലേക്ക് പോയത് വെറും 8 ദിവസത്തേക്കായിരുന്നു. എന്നാൽ, തകരാറുകൾ കാരണം പേടകത്തിൽ തിരിച്ചുവരാൻ കഴിയാതെ, അവരുടെ ദൗത്യം പ്രതീക്ഷിച്ചതിലും വളരെ ദൈർഘ്യമേറിയതായി മാറുകയായിരുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം ദൗത്യകാലാവധി നീളുകയും, സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരികയും ചെയ്തു.
After spending nine months in space, astronaut Sunita Williams has safely returned. Her family in Gujarat is eagerly waiting to reunite with her.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."