
ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ

ഗസ്സ: ഗസ്സക്ക് മേൽ മരണപ്പെയ്ത്ത് തുടർന്നു കൊണ്ടേയിരിക്കുകയാണ് ഇസ്‌റാഈൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 70 ഫലസ്തീനികളെയാണ് ഇസ്‌റാഈൽ നരാധമൻമാർ കൊന്നൊടുക്കിയത്. രണ്ട് ദിവസമായ പതിന്മടങ്ങ് ശക്തിയോടെ നടത്തുന്ന വംശഹത്യാ ആക്രമണത്തിൽ 436 പേരെയാണ് സയണിസ്റ്റ് സേന കൂട്ടക്കുരുതി നടത്തിയത്. കുഞ്ഞുങ്ങളെയാണ് ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങളിൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 36 മണിക്കൂർ കൊണ്ട് 183 കുട്ടികളെയാണ് ഇസ്‌റാഈൽ വംശഹത്യയിൽ കൊലചെയ്തത്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇസ്‌റാഈൽ ഗസ്സയിലുടനീളം ആക്രമണം ആരംഭിച്ചത്. കൊല്ലപ്പെട്ടവരിൽ വിദേശ സഹായ പ്രവർത്തകനും ആറു മെഡിക്കൽ ജീവനക്കാരും ഉൾപ്പെടും.
ആക്രമണത്തിൽ 678 പേർക്ക് പരുക്കേറ്റെന്നു ഗസ്സ ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തു വിട്ട കുറിപ്പിലുള്ളത്. ഒരു രാത്രി കൂടി കഴിഞ്ഞതോടെ അത് എത്രയോ വർധിച്ചിട്ടുണ്ടാകും.
യു.എൻ കേന്ദ്രങ്ങൾക്ക് നേരേയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ഉണ്ടായിരുന്ന വിദേശ പൗരനാണ് കൊല്ലപ്പെട്ടത്. യു.എൻ കേന്ദ്രമാണ് എന്നറിഞ്ഞാണ് ഇസ്‌റാഈൽ ആക്രമണം നടത്തിയതെന്ന് യു.എൻ പ്രൊജക്ട് ഓഫിസ് എക്‌സിക്യൂട്ടീവ് ഡയരക്ടർ ജോർജ് മൊറെയ്‌റ സിൽവ പറഞ്ഞു.
തങ്ങളുടെ കെട്ടിടവും പരിസരവും എല്ലാവർക്കും അറിയുന്ന സ്ഥലമാണ്. ഇവിടെ ബോംബിടുകയായിരുന്നുവെന്ന് അദ്ദേഹം ബ്രസൽസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം, യു.എൻ കേന്ദ്രത്തിനെതിരായ ആക്രമമം ഇസ്‌റാഈൽ നിഷേധിച്ചു. ദാറുൽ ബലാഹിലെ യു.എൻ ഓഫിസ് തങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് ഇസ്‌റാഈൽ പറയുന്നത്. വടക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും അവർ തങ്ങളുടെ ചെയ്തിയെ ന്യായീകരിക്കുന്നു.
Footage from the ongoing Bombardment of the Israeli occupation on the eastern areas of Khan Younis. pic.twitter.com/pIza4l2asN
— Quds News Network (@QudsNen) March 20, 2025
ഗസ്സയെ രണ്ടായി തിരിക്കുന്ന നെറ്റ്‌സരീം ഇടനാഴിയും ഇസ്‌റാഈൽ പിടിച്ചെടുത്തു.
അതിനിടെ, തങ്ങളുടെ അതിർത്തിയോടു ചേർന്ന ഗസ്സയുടെ മേഖലയിൽനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്‌റാഈൽ നിർദേശം നൽകി. അടുത്ത ദിവസങ്ങളിൽ കടുത്ത ആക്രമണം ഇവിടെ നടക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗസ്സയുടെ തെക്ക്, വടക്ക് മേഖലകളിൽ ഇതറിയിക്കുന്ന ലഘുലേഖകൾ വിമാനം വഴി വിതരണം ചെയ്തു. വീടുകൾ ഒഴിഞ്ഞു പോകാനാണ് നിർദേശം.
മധ്യസ്ഥർ സ്ഥിരം വെടിനിർത്തലിന് ശ്രമിക്കുമ്പോൾ അത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്‌റാഈൽ നടത്തുന്നതെന്ന് ഹമാസ് പറഞ്ഞു. വെടിനിർത്തൽ നീട്ടാനുള്ള തങ്ങളുടെ ആവശ്യം ഹമാസ് തള്ളിയതിനെ തുടർന്നാണ് ആക്രമണമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയിലെ സ്ഥിതിഗതികൾ വേദനാജനകമാണെന്നും ഒരിക്കലും ആക്രമണം അംഗീകരിക്കാൻ കഴിയില്ലെന്നും യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ഖാജാ കല്ലാസ് പറഞ്ഞു.
ഇന്നലത്തെ ആക്രമണത്തോടെ 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്‌റാഈൽ കൊലപ്പെടുത്തിയവരുടെ എണ്ണം 49,547 ആയി. പരുക്കേറ്റവരുടെ എണ്ണം 1.12 ലക്ഷമാണ്.
Israel continues its deadly assault on Gaza, killing 436 Palestinians in just two days. Reports confirm that 183 children were among the victims, highlighting a deliberate attack on innocent civilians.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 20 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 20 hours ago
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ
International
• 21 hours ago
'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• 21 hours ago
'ഇനി നിങ്ങള്‍ വിശ്രമിക്ക്, ഞങ്ങള്‍ നിയമം നിര്‍മ്മിക്കാം'; നിയമ നിര്‍മ്മാണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുത്തന്‍ പരീക്ഷണത്തിന് യുഎഇ
uae
• a day ago
അധ്യാപകന്റെ ജീവിതം തകർത്ത വ്യാജ പീഢന പരാതി: ഏഴുവർഷത്തിനുശേഷം വിദ്യാർഥിനിയുടെ കുറ്റസമ്മതം
Kerala
• a day ago
ഡാന്‍സാഫ് പരിശോധനക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ
Kerala
• a day ago
മാതാപിതാക്കളുടെ എതിർപ്പിനെതിരെ വിവാഹിതരായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി
National
• a day ago
'ആ നടന്‍ ഷൈന്‍ ടോം ചാക്കോ' മോശമായി പെരുമാറിയ നടനെവെളിപെടുത്തി വിന്‍സി അലോഷ്യസ്; ഫിലിം ചേംബറിനും ഐ.സി.സിക്കും പരാതി നല്‍കി
Kerala
• a day ago
അബൂദബിയില്‍ പ്രാദേശിക വാക്‌സിന്‍ വിതരണ കേന്ദ്രം തുറന്നു; ലക്ഷ്യം ആരോഗ്യമേഖലയിലെ സമഗ്രവികസനം
uae
• a day ago
തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ അഡ്മിഷൻ നിഷേധിച്ചതായി ആരോപണം
Kerala
• a day ago
'സമ്പദ്വ്യവസ്ഥയെ തളര്‍ത്തും, തൊഴിലില്ലായ്മ വര്‍ധിപ്പിക്കും' ട്രംപിന്റെ താരിഫ് നയങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഫെഡറല്‍ റിസര്‍വ് ചെയര്മാന്
International
• a day ago
UAE Weather Updates: യുഎഇയില്‍ ഇന്ന് പുറത്തിറങ്ങുന്നത് പ്രയാസമാകും, പൊടിക്കാറ്റിന് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
latest
• a day ago
സസ്പെൻഷനിൽ ഉപജീവനപ്പടി നൽകാത്തതിനാൽ കടം ചോദിച്ച് വിഷുദിനത്തിൽ എസ്പിക്ക് പൊലിസുകാരന്റെ ഹൃദയഭേദകമായ കത്ത്
Kerala
• a day ago
കെ.എസ്.ഇ.ബി ജീവനക്കാരുടെ വിരമിക്കൽ പ്രായം; സർക്കാരിന് ഹൈക്കോടതി നിർദേശം
Kerala
• a day ago
എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും
Kerala
• a day ago
കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ
National
• a day ago
In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി
Trending
• a day ago
മാനസീകാസ്വാസ്ഥ്യമുള്ള തന്റെ ഭര്‍താവുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഭര്‍ത്താവിനെ ഓട്ടോ ഇടിക്കുകയും ഓട്ടോ ഇടിച്ചതിന് ഇയാളെ പൊലിസ് ഇടിക്കുകയും ചെയ്തെന്ന പരാതിയുമായി ഭാര്യ
Kerala
• a day ago
മുണ്ടക്കൈ-ചൂരൽമല ദുരന്തം: തൊഴിൽ ലഭിക്കുന്നവരെ ധനസഹായ പട്ടികയിൽനിന്ന് ഒഴിവാക്കാൻ നീക്കം
Kerala
• a day ago
നഷ്ടപ്പെട്ട ഹജ്ജ് ക്വാട്ട തിരികെ ലഭിക്കാൻ ഇന്ത്യയുടെ ശ്രമം; സ്വകാര്യ ഗ്രൂപ്പുകൾ പ്രതിസന്ധിയിൽ
Kerala
• a day ago