
വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍

മലപ്പുറം: വലിയ വിമാനങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയതാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നഷ്ടമാകുമെന്ന ആധിയിലാക്കുന്നത്. കരിപ്പൂരിന്റെ വരുമാനത്തിനും വലിയ വിമാനങ്ങളുടെ പിന്മാറ്റം കനത്ത തിരിച്ചടിയാകുന്നുണ്ട്. 2001ല്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വിസ് ആരംഭിച്ചത് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ റണ്‍വെ പ്രാപ്തമാണെന്ന് കണ്ടെത്തിയത്.
2006 ഫെബ്രുവരിയില്‍ കരിപ്പൂരിന് അന്താരാഷ്ട്ര പദവി ലഭിച്ചതോടെ വിദേശ വിമാന കമ്പനികള്‍ക്കും സര്‍വിസിന് അനുമതിയായി. പരിമിത സൗകര്യങ്ങളിലും വിമാന സര്‍വിസുകള്‍ സുഖകരമായി നടത്തിയ കരിപ്പൂരില്‍ 2015 ഏപ്രില്‍ 30വരെ എയര്‍ഇന്ത്യ, സഊദി എയര്‍ലെന്‍സ്, എമിറേറ്റ്സ് എയര്‍ എന്നീ കമ്പനികളുടെ ജെമ്പോ വിമാനങ്ങള്‍ വന്നിറങ്ങിയിരുന്നു. 2015ല്‍ റണ്‍വെ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചതോടെ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചു. പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും അനുമതി നല്‍കിയെങ്കിലും 2020ല്‍ ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എകസ്പ്രസ് അപകടത്തില്‍ പെട്ടതോടെ വീണ്ടും ജെബ്ബോ സര്‍വിസുകള്‍ക്ക് അനുമതി നിഷേധിച്ചു.
കരിപ്പൂരിലെ വിമാനാപകടം പൈലറ്റിന്റെ പിഴവാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും റണ്‍വേയുടെ പേരിലാണ് നിലവില്‍ വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങള്‍ക്ക് വിലക്കിടുന്നത്. കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) നിര്‍മാണം പൂര്‍ത്തിയാല്‍ മാത്രം വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രളയം, കൊവിഡ് കാലഘട്ടത്തില്‍ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി വലിയ സൈനിക വിമാനങ്ങളടക്കം കരിപ്പൂരിലിറങ്ങിയിരുന്നു. ഈ രീതിയില്‍ ഹജ്ജ് സര്‍വിസിനെങ്കിലും താല്‍ക്കാലിക നിയന്ത്രണം നീക്കണമെന്നാണ് ആവശ്യം. കരിപ്പൂരില്‍ റെസ നിര്‍മാണം ഒച്ചിഴയും വേഗതയിലാണ്.18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ 10 ശതമാനം പോലും കഴിഞ്ഞിട്ടില്ല.
കടുത്ത വിവേചനം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (കരിപ്പൂര്‍ വിമാനത്താവള അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍)
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന ഹാജിമാരില്‍ നിന്ന് ഉയര്‍ന്ന വിമാനക്കൂലി ഈടാക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാര്‍ലമെന്ററി മന്ത്രി കിരണ്‍ റിജിജുവിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തന്നെ സര്‍വിസ് നടത്തുന്ന കണ്ണൂരില്‍ 87,000 രൂപയും കൊച്ചയില്‍ സഊദി എയര്‍ലെന്‍സ് 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ ഈടാക്കാന്‍ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരേ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
നടപടികള്‍ സ്വീകരിച്ചു വരുന്നു: വി. അബ്ദുറഹ്‌മാന്‍ (സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി)
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ഉയര്‍ന്ന വിമാനലിക്കൂലി ഈടാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്കും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്കും കഴിഞ്ഞ ഡിസംബര്‍ 31ന് കത്ത് നല്‍കിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എയര്‍ഇന്ത്യയുടെ ചെയര്‍മാനും ജനുവരി 10ന് കത്ത് നല്‍കിയിട്ടുണ്ട്. യാത്ര നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്ത് വരുന്നത്.
കേന്ദ്രത്തിന്റെ വാദം തെറ്റ്: എം.കെ രാഘവന്‍ എം.പി
കരിപ്പൂരിലെ ഹജ്ജ് നിരക്ക് വര്‍ധനയ്ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയവും മുന്നോട്ട് വയ്ക്കുന്ന വാദങ്ങള്‍ യുക്തിപരമായി അബദ്ധവുമാണ്. തീര്‍ഥാടകര്‍ കുറയുന്നതും നിലവിലെ വിമാനത്താവള പ്രശ്നങ്ങളുമാണ് നിരക്ക് കൂടാന്‍ കാരണമായി പറയുന്നത്. കേന്ദ്രം നിരത്തുന്ന ഈ വാദങ്ങള്‍ തെറ്റാണ്. സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വിസ് നടത്താന്‍ കരിപ്പൂരില്‍ നിന്ന് അര്‍ഹതയുണ്ട്. അടുത്ത ദിവസം എം.പിമാരുടെ സംഘത്തോടൊപ്പം കേന്ദ്രന്യൂനപക്ഷ, ഹജ്ജ് മന്ത്രി, വ്യോമയാന സെക്രട്ടറി, എയര്‍ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ എന്നിവരെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കും.
Haj embarkation at Karipur Airport is under threat due to restrictions on large airplanes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദേശ വിദ്യാർഥികളുടെ ഹാർവാർഡ് പ്രവേശനം തടയും; ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ
International
• 14 hours ago
അൽ നസറിന് പകരം റൊണാൾഡോ ആ ടീമിൽ പോയിരുന്നെങ്കിൽ മൂന്ന് കിരീടങ്ങൾ നേടുമായിരുന്നു: പിയേഴ്സ് മോർഗൻ
Football
• 14 hours ago
ഉത്സവത്തിന്റെ ഭാഗമായി തീക്കനലിന് മുകളിലൂടെ ഓടി; കാലിടറി വീണ വയോധികന്‍ പൊള്ളലേറ്റ് മരിച്ചു
National
• 14 hours ago
അധ്യാപകനെതിരെയുള്ള പീഡന പരാതി വ്യാജം; ഏഴ് വർഷത്തിന് ശേഷം യുവതിയുടെ വെളിപ്പെടുത്തൽ
Kerala
• 14 hours ago
വഖഫ് ബില്ല് കൊണ്ട് ഗുണമില്ലെന്ന് ഇപ്പോൾ മനസിലായെന്ന് ആർച്ച് ബിഷപ്പ്; മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വ്യക്തമാക്കി
Kerala
• 15 hours ago
മെസിയൊന്നുമല്ല, ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: ഡി ബ്രൂയ്ൻ
Football
• 15 hours ago
3 മണിക്കൂറിൽ അതിശക്ത മഴക്ക് സാധ്യത: കോട്ടയത്തും, ഇടുക്കിയിലും ഓറഞ്ച് അലർട്ട്; കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
Kerala
• 15 hours ago
ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസ് കേടായി; യാത്ര സംഘം വനത്തിൽ കുടുങ്ങി
Kerala
• 16 hours ago
വമ്പൻ തിരിച്ചടി! രാജസ്ഥാന്റെ ചരിത്രത്തിലെ ആദ്യ നിർഭാഗ്യവാനായ താരമായി സഞ്ജു
Cricket
• 16 hours ago
'മനസ്സിലെ ചെളി ആര് തുടച്ചുമാറ്റും?'; വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂട്ടര്‍ വൃത്തിയാക്കിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ
National
• 17 hours ago
മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു
Kerala
• 18 hours ago
വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി
National
• 19 hours ago
'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന്‍ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്
latest
• 19 hours ago
വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ
Kerala
• 19 hours ago
'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 21 hours ago
'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത്
latest
• 21 hours ago
മുന്നറിയിപ്പുകളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി ഗസ്സയില്‍ ഇസ്‌റാഈല്‍ നരനായാട്ട്; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 35ലേറെ ഫലസ്തീനികളെ
International
• a day ago
'ഇവിടെ നിങ്ങള്‍ മുസ്‌ലിംകള്‍ക്കെതിര്, യുഎഇയില്‍ നിങ്ങള്‍ അവരുടെ ആതിഥേയത്വം സ്വീകരിക്കുകയും ചെയ്യുന്നു'; മോദിയേയും ബിജെപിയേയും പരിഹസിച്ച് മമതാ ബാനര്‍ജി
National
• a day ago
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു
qatar
• 19 hours ago
ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• 20 hours ago
വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case
National
• 20 hours ago