
ഗസ്സയിൽ മനുഷ്യത്വം അവസാനിക്കുന്നു, ഭൂമി കീഴടക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്റഈൽ പ്രതിരോധ മന്ത്രി

ഗസ്സ സിറ്റി: ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരവും ആശങ്കാജനകവുമാണെന്ന് യുഎൻആർഡബ്ല്യുഎ ( United Nations Relief and Works Agency for Palestine) മേധാവി ഫിലിപ്പ് ലാസറിനി മുന്നറിയിപ്പ് നൽകി. 2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഗസ്സയിലേക്ക് ഒരു സാധനവും പ്രവേശിക്കാത്ത ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. "ഇസ്റാഈൽ സേനയുടെ വ്യോമ, കടൽ, കര ആക്രമണങ്ങൾ തുടർച്ചയായി മൂന്നാം ദിവസവും ശക്തമായി നടക്കുന്നു. വടക്കും തെക്കും വേർതിരിക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇതിനേക്കാൾ ഭീകരമായ അവസ്ഥ ഇനിയും വരാനിരിക്കുന്നതിൽ ഞങ്ങൾ ആശങ്കാകുലരാണ്." ലാസറിനി എക്സിൽ രേഖപ്പെടുത്തി.
ബുധനാഴ്ച ഇസ്റാഈൽ ഗസ്സയിൽ പുതിയ കര ആക്രമണങ്ങൾ പ്രഖ്യാപിക്കുകയും, ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ അധികാരത്തിൽ നിന്ന് പുറന്തള്ളാനും പ്രദേശവാസികൾക്ക് അവസാന മുന്നറിയിപ്പ് നൽകുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത വ്യോമാക്രമണങ്ങളിൽ, 190-ലധികം കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 590-ലേറെ പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ സിവിൽ ഡിഫൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ ഖാൻ യൂനിസിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ കുറഞ്ഞത് 10 പേർ കൂടി മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു.
പലസ്തീൻ പ്രദേശത്തിന്റെ പ്രധാന വടക്ക്-തെക്ക് ഗതാഗത പാതയിൽ ഇസ്റാഈൽ സൈന്യം വ്യാഴാഴ്ച ഗതാഗതം പൂർണമായി നിരോധിച്ചു. പതിനായിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നു ലാസറിനി വ്യക്തമാക്കി. "യുദ്ധം തുടങ്ങി ഒന്നര വർഷത്തിനുശേഷം, ബഹുഭൂരിപക്ഷം ജനങ്ങളും ഇതിനകം കുടിയിറക്കപ്പെട്ടവരാണ്.
ജനുവരി മധ്യത്തിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഗസ്സയിൽ ഉണ്ടായിരുന്ന ആപേക്ഷിക ശാന്തത ഇസ്റാഈലിന്റെ പുതിയ ആക്രമണങ്ങൾ തകർത്തു. മാർച്ച് മുതൽ ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഇസ്റാഈൽ ഉപരോധിച്ചതിനെ UNRWA മേധാവി ശക്തമായി വിമർശിച്ചു. "ഇനി സമയമില്ല. നമുക്ക് അടിയന്തിരമായി വേണ്ടത് വെടിനിർത്തലിന്റെ പുനരാരംഭം, ഗസ്സയിലെ എല്ലാ ബന്ദികളുടെയും മാന്യമായ മോചനം, മാനുഷിക സഹായങ്ങളുടെയും വാണിജ്യ സാധനങ്ങളുടെയും തടസ്സമില്ലാത്ത ഒഴുക്ക് എന്നിവയാണ്," അദ്ദേഹം ആവശ്യപ്പെട്ടു.
15 മാസത്തിലേറെ നീണ്ട സംഘർഷത്തിന് ശമനം വരുത്തിയ ഗസ്സ വെടിനിർത്തലിന്റെ ആദ്യ ഘട്ടം ഈ മാസം ആദ്യം സ്തംഭനാവസ്ഥയിൽ അവസാനിച്ചു. രണ്ടാം ഘട്ട ചർച്ചകൾ ഇസ്റാഈൽ നിരസിച്ചു, പകരം ആദ്യ ഘട്ടത്തിൽ ശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇത് ശാശ്വത വെടിനിർത്തലിനെക്കുറിച്ചുള്ള ചർച്ചകൾ വൈകിപ്പിക്കുമെന്ന് ഹമാസ് വിലയിരുത്തി, യഥാർത്ഥ കരാർ വീണ്ടും ചർച്ച ചെയ്യാനുള്ള ശ്രമമായി ഇതിനെ നിരസിച്ചു.
ഹമാസ് ബന്ദികളെ മോചിപ്പിക്കാത്ത പക്ഷം ഗസ്സ മുനമ്പിന്റെ ചില ഭാഗങ്ങൾ ഇസ്റാഈൽ സ്ഥിരമായി പിടിച്ചെടുക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി. ഗസ്സയിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും, ജനങ്ങളെ ഒഴിപ്പിക്കാനും, ഇസ്റാഈൽ സമൂഹങ്ങളെയും ഐഡിഎഫ് സൈനികരെയും സംരക്ഷിക്കാൻ ഗസ്സയ്ക്ക് ചുറ്റുമുള്ള സുരക്ഷാ മേഖലകൾ വിപുലീകരിക്കാനും ഞാൻ ഐഡിഎഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ വിസമ്മതിക്കുന്നതിന്റെ ഓരോ നിമിഷവും അവർക്ക് കൂടുതൽ ഭൂമി നഷ്ടപ്പെടും, അത് ഇസ്റാഈലിന്റെ ഭാഗമാകും" കാറ്റ്സ് ശക്തമായി പ്രഖ്യാപിച്ചു.
ഈ ആഴ്ച ഇസ്റാഈൽ ഗസ്സയിൽ വീണ്ടും യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 200 കുട്ടികൾ ഉൾപ്പെടെ 590-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ അധികൃതർ സ്ഥിരീകരിച്ചു. "ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗസ്സയുടെ ഭൂമി ഇസ്റാഈൽ പിടിച്ചെടുക്കും," കാറ്റ്സ് ആവർത്തിച്ചു. "ഹമാസ് എത്രത്തോളം വിസമ്മതിക്കുന്നുവോ, അത്രത്തോളം പ്രദേശങ്ങൾ അവർക്ക് നഷ്ടമാകും, അത് ഇസ്റാഈലിന്റെ ഭാഗമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇസ്‌റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 9 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 9 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 9 days ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 9 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 9 days ago
ഖത്തറില്‍ ഇസ്‌റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 9 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 9 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 9 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 9 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 9 days ago
'ബുള്ളറ്റ് ലേഡി' വീണ്ടും പിടിയിൽ; കരുതൽ തടങ്കലിലെടുത്ത് എക്സൈസ്
crime
• 9 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 9 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 9 days ago
സ്‌കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 9 days ago
കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം
qatar
• 10 days ago
പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം
Kerala
• 10 days ago
നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി
International
• 10 days ago
ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി
uae
• 10 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 9 days ago
ലൈംഗിക അതിക്രമ കേസ്: റാപ്പർ വേടന് ജാമ്യം; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് നടപടി
Kerala
• 10 days ago
ജനവാസമേഖലയിൽ ഇറങ്ങി പരസ്പരം ഏറ്റുമുട്ടി കടുവയും പുലിയും; ഭീതിയിൽ നാട്ടുകാർ
Kerala
• 10 days ago