HOME
DETAILS

പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

  
March 22 2025 | 13:03 PM

Mother of Perumbavoor girls remanded for concealing information about abuse

എറണാകുളം: പെരുമ്പാവൂരിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും, കുട്ടികളെ മദ്യം നിർബന്ധിച്ചുകൊണ്ട് കുടിപ്പിക്കുകയും ചെയ്തു എന്നിങ്ങനെയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ശേഷം ആയിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുന്ന സമയങ്ങളിലെല്ലാം തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. 12 വയസ്സുള്ള കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലാസ് അധ്യാപിക പൊലിസിന് കൈമാറുകയായിരുന്നു. കുട്ടി നടന്ന കാര്യങ്ങൾ എല്ലാം അധ്യാപികയോട് പറഞ്ഞിരുന്നു.

ഈ കാര്യങ്ങളെല്ലാം തങ്ങളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. പ്രതിയും ഇക്കാര്യം പൊലിസിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി അകലാൻ വേണ്ടിയാണ് പീഡനം ആരംഭിച്ചത് എന്നായിരുന്നു പ്രതി ആദ്യമായി മൊഴി നൽകിയത്. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിലൂടെ പ്രതിയുടെ പ്രധാന ലക്ഷ്യം പീഡനം തന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് പൊലിസ് പറഞ്ഞത്.

പെൺകുട്ടികൾ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നത്. ഇവരുടെ പിതാവിന് അസുഖം ഉണ്ടായിരുന്ന സമയങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുവാനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. ഇതോടെയാണ് അമ്മയുമായി ധനേഷ് അടുപ്പത്തിലായത്. പിതാവിന്റെ മരണശേഷം ധനേഷ് ഈ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീട് ശനി ഞായർ ദിവസങ്ങളിൽ എല്ലാം സ്ഥിരമായി ഇയാൾ വീട്ടിലെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  4 days ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  4 days ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  4 days ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  4 days ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  4 days ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  4 days ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  4 days ago
No Image

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

Cricket
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  4 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

Cricket
  •  4 days ago