HOME
DETAILS

പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

  
March 22 2025 | 13:03 PM

Mother of Perumbavoor girls remanded for concealing information about abuse

എറണാകുളം: പെരുമ്പാവൂരിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും, കുട്ടികളെ മദ്യം നിർബന്ധിച്ചുകൊണ്ട് കുടിപ്പിക്കുകയും ചെയ്തു എന്നിങ്ങനെയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ശേഷം ആയിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുന്ന സമയങ്ങളിലെല്ലാം തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. 12 വയസ്സുള്ള കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലാസ് അധ്യാപിക പൊലിസിന് കൈമാറുകയായിരുന്നു. കുട്ടി നടന്ന കാര്യങ്ങൾ എല്ലാം അധ്യാപികയോട് പറഞ്ഞിരുന്നു.

ഈ കാര്യങ്ങളെല്ലാം തങ്ങളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. പ്രതിയും ഇക്കാര്യം പൊലിസിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി അകലാൻ വേണ്ടിയാണ് പീഡനം ആരംഭിച്ചത് എന്നായിരുന്നു പ്രതി ആദ്യമായി മൊഴി നൽകിയത്. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിലൂടെ പ്രതിയുടെ പ്രധാന ലക്ഷ്യം പീഡനം തന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് പൊലിസ് പറഞ്ഞത്.

പെൺകുട്ടികൾ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നത്. ഇവരുടെ പിതാവിന് അസുഖം ഉണ്ടായിരുന്ന സമയങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുവാനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. ഇതോടെയാണ് അമ്മയുമായി ധനേഷ് അടുപ്പത്തിലായത്. പിതാവിന്റെ മരണശേഷം ധനേഷ് ഈ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീട് ശനി ഞായർ ദിവസങ്ങളിൽ എല്ലാം സ്ഥിരമായി ഇയാൾ വീട്ടിലെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  a day ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  a day ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  a day ago
No Image

കണ്മുന്നിൽ തോക്കുധാരികൾ; പഹൽഗാം ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ആരതി

Kerala
  •  a day ago
No Image

കേരളത്തിൽ 102 പാക് പൗരന്മാർ; ഉടൻ തന്നെ രാജ്യം വിടണമെന്ന് നിർദേശം

Kerala
  •  a day ago
No Image

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേകമായി ആരോഗ്യനിയമങ്ങള്‍ പുതുക്കി ദുബൈ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്  | Dubai Health Law Updates

latest
  •  a day ago
No Image

കോഴിക്കോട്- പാലക്കാട്‌ ഗ്രീൻഫീൽഡ് പാത; പുതുക്കിയ പദ്ധതിരേഖ ഉടൻ സമർപ്പിക്കും

Kerala
  •  a day ago
No Image

'സുരക്ഷയൊരുക്കാത്ത സര്‍ക്കാരിനോടാണ് പ്രശ്‌നം; എനിക്ക് ഉത്തരം ആവശ്യമാണ്'; പഹല്‍ഗാമില്‍ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ബാങ്ക് മാനേജറുടെ വിധവ | Pahalgam Terror Attack

National
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: സുരക്ഷാവീഴ്ച സമ്മതിച്ച് സര്‍ക്കാര്‍, സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങള്‍, യോഗത്തില്‍ പങ്കെടുക്കാതെ മോദി ബിഹാറില്‍

latest
  •  a day ago