HOME
DETAILS

പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

  
March 22, 2025 | 1:33 PM

Mother of Perumbavoor girls remanded for concealing information about abuse

എറണാകുളം: പെരുമ്പാവൂരിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും, കുട്ടികളെ മദ്യം നിർബന്ധിച്ചുകൊണ്ട് കുടിപ്പിക്കുകയും ചെയ്തു എന്നിങ്ങനെയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ശേഷം ആയിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുന്ന സമയങ്ങളിലെല്ലാം തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. 12 വയസ്സുള്ള കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലാസ് അധ്യാപിക പൊലിസിന് കൈമാറുകയായിരുന്നു. കുട്ടി നടന്ന കാര്യങ്ങൾ എല്ലാം അധ്യാപികയോട് പറഞ്ഞിരുന്നു.

ഈ കാര്യങ്ങളെല്ലാം തങ്ങളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. പ്രതിയും ഇക്കാര്യം പൊലിസിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി അകലാൻ വേണ്ടിയാണ് പീഡനം ആരംഭിച്ചത് എന്നായിരുന്നു പ്രതി ആദ്യമായി മൊഴി നൽകിയത്. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിലൂടെ പ്രതിയുടെ പ്രധാന ലക്ഷ്യം പീഡനം തന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് പൊലിസ് പറഞ്ഞത്.

പെൺകുട്ടികൾ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നത്. ഇവരുടെ പിതാവിന് അസുഖം ഉണ്ടായിരുന്ന സമയങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുവാനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. ഇതോടെയാണ് അമ്മയുമായി ധനേഷ് അടുപ്പത്തിലായത്. പിതാവിന്റെ മരണശേഷം ധനേഷ് ഈ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീട് ശനി ഞായർ ദിവസങ്ങളിൽ എല്ലാം സ്ഥിരമായി ഇയാൾ വീട്ടിലെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  5 days ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  5 days ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  5 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  5 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  5 days ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  5 days ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  5 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  5 days ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  5 days ago