HOME
DETAILS

പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

  
March 22, 2025 | 1:33 PM

Mother of Perumbavoor girls remanded for concealing information about abuse

എറണാകുളം: പെരുമ്പാവൂരിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും, കുട്ടികളെ മദ്യം നിർബന്ധിച്ചുകൊണ്ട് കുടിപ്പിക്കുകയും ചെയ്തു എന്നിങ്ങനെയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ശേഷം ആയിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുന്ന സമയങ്ങളിലെല്ലാം തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. 12 വയസ്സുള്ള കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലാസ് അധ്യാപിക പൊലിസിന് കൈമാറുകയായിരുന്നു. കുട്ടി നടന്ന കാര്യങ്ങൾ എല്ലാം അധ്യാപികയോട് പറഞ്ഞിരുന്നു.

ഈ കാര്യങ്ങളെല്ലാം തങ്ങളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. പ്രതിയും ഇക്കാര്യം പൊലിസിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി അകലാൻ വേണ്ടിയാണ് പീഡനം ആരംഭിച്ചത് എന്നായിരുന്നു പ്രതി ആദ്യമായി മൊഴി നൽകിയത്. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിലൂടെ പ്രതിയുടെ പ്രധാന ലക്ഷ്യം പീഡനം തന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് പൊലിസ് പറഞ്ഞത്.

പെൺകുട്ടികൾ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നത്. ഇവരുടെ പിതാവിന് അസുഖം ഉണ്ടായിരുന്ന സമയങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുവാനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. ഇതോടെയാണ് അമ്മയുമായി ധനേഷ് അടുപ്പത്തിലായത്. പിതാവിന്റെ മരണശേഷം ധനേഷ് ഈ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീട് ശനി ഞായർ ദിവസങ്ങളിൽ എല്ലാം സ്ഥിരമായി ഇയാൾ വീട്ടിലെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്ത് വിറച്ച് മൂന്നാര്‍, താപനില മൈനസ് ഡിഗ്രിക്കും താഴെ

Kerala
  •  8 days ago
No Image

ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ബാങ്ക് വഴി മാത്രം; ജനുവരി ഒന്ന് മുതൽ സഊദിയിൽ പുതിയ നിയമം

latest
  •  8 days ago
No Image

പങ്കജ് ഭണ്ഡാരിയുടേയും ഗോവര്‍ധന്റെയും പങ്ക് വെളിപ്പെടുത്തിയത് പോറ്റി; ഇരുവര്‍ക്കും തുല്യപങ്കാളിത്തമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി

Kerala
  •  8 days ago
No Image

നിയമലംഘകർക്കെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ; ഒരാഴ്ചക്കാലയളവില്‍ അറസ്റ്റിലായത് 17,780 പേർ; 12,261 പേരെ നാടുകടത്തി

Saudi-arabia
  •  8 days ago
No Image

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നു; ഡിസം.26 മുതല്‍ നിലവില്‍ വരും; ലക്ഷ്യമിടുന്നത് 600 കോടി അധിക വരുമാനം

National
  •  8 days ago
No Image

ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി

Kerala
  •  8 days ago
No Image

ഇറാനെ വീണ്ടും ആക്രമിക്കാന്‍ ഇസ്റാഈല്‍?; പദ്ധതി അവതരിപ്പിക്കാന്‍  നെതന്യാഹു ട്രംപിനെ കാണുമെന്ന് റിപ്പോര്‍ട്ട്

International
  •  8 days ago
No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  8 days ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

oman
  •  8 days ago