HOME
DETAILS

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ

  
March 24, 2025 | 6:31 PM

Another Drug-Related Attack in Puthuppady Tea Shop Owner Assaulted

പുതുപ്പാടി: പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം. മദ്യ ലഹരിയിൽ ഈങ്ങാപ്പുഴ കക്കാട് അങ്ങാടിയിലെ ചായക്കടയിലെത്തിയ യുവാവ് ചായ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ചായ ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് കടയുടമ പുന്നത്താനത്ത് ഡെൻസനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. 

ആക്രമണം നടത്തിയ പ്രതി കക്കാട് ചുണ്ടൻകുഴി ഫൈസലിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരുക്കേറ്റ ഡെൻസൻ താമരശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർദ്ധിച്ചുവരുകയാണ്. നേരത്തെ താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ്  വെട്ടി കൊലപ്പെടുത്തിയിരുന്നു. പണം ചോദിച്ചപ്പോൾ ഉമ്മ നൽകിയില്ല എന്നതാണ് സംഘർഷത്തിന് കാരണമെന്നു പൊലിസ് പറയുന്നു. "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷ" എന്നാണ് ആഷിഖ് കൊലപാതകത്തിനുള്ള കാരണമായി നാട്ടുകാരോട് പറഞ്ഞത്. ആഷിഖിന്റെ പിതാവ് അവന് ഒന്നര വയസുള്ളപ്പോൾ വിവാഹബന്ധം വേർപെടുത്തി. അതിനുശേഷം കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെയും ആഷിഖ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

അതേസമയം, കുടുംബ വഴക്കിനെ തുടർന്നായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ തന്റെ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനയും ഗുരുതരമായി പരുക്കേറ്റിരുന്നു. 

In a shocking incident, a tea shop owner in Puthuppady was assaulted by a drug addict after he refused to serve him tea. The accused has been taken into custody by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  10 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  10 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  10 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  10 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  10 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  11 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  11 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  11 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  11 days ago