HOME
DETAILS

30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

  
March 25 2025 | 04:03 AM

Trump administration is making an economic claim against Kuwait is US aiming for new economic sanctions

 

കുവൈത്ത് സിറ്റി: കുവൈത്തിനു മേൽ സാമ്പത്തിക അവകാശ വാദം ഉന്നയിച്ച് അമേരിക്കൻ വാണിജ്യ മന്ത്രി ഹോവാർഡ് ലാറ്റ്നിക്ക് നടത്തിയ പ്രസ്താവന വൻ വിവാദമാകുന്നു. ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തിന്റെ മോചനത്തിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചതായും എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും അധികം തീരുവ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്നുമായിരുന്നു ലാറ്റ്നിക്കിന്റെ പ്രസ്താവന. ഇറാഖ് ആക്രമണത്തിന് ശേഷം കുവൈത്തിലെ എണ്ണ കിണറുകളിലെ തീയണച്ചതും അമേരിക്ക തന്നെയാണെന്നും "ഇത് ഇനി അവസാനിക്കണം," എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അവകാശപ്പെട്ടത്. 

ലാറ്റ്നികിന്റെ പ്രസ്താവനക്ക് എതിരെ കുവൈത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കുവൈത്ത്-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും പ്രസ്താവന വഴിയൊരുക്കിയിരിക്കുകയാണ്. പ്രമുഖ കുവൈത്ത് മാധ്യമമായ അൽ-ഖബാസ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും അമേരിക്കൻ സെക്രട്ടറിയുടെ പ്രസ്ഥാവനക്ക് എതിരെ രംഗത്ത് എത്തി.

ലാറ്റ്നിക്കിന്റെ അവകാശ വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുവൈത്ത് അധിക തീരുവ ചുമത്തുന്നില്ലെന്നും രാജ്യത്തെ നിലവിലുള്ള കസ്റ്റംസ് നികുതികൾ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് സമാനമാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇതിനായി അമേരിക്ക ആകെ 61 ബില്യൺ ഡോളർ ആണ് ചിലവഴിച്ചതെന്നും അതിൽ 54 ബില്യൺ ഡോളർ ഗൾഫ് രാജ്യങ്ങളാണ് വഹിച്ചതെന്നും വിമർശകർ വ്യക്തമാക്കുന്നു. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട് അമേരിക്ക വഹിച്ച മുഴുവൻ ചെലവുകളും കുവൈത്ത് തിരിച്ചു നൽകിയിട്ടുമുണ്ട്. ഇത്തരം വ്യാജ കണക്കുകൾ ചൂണ്ടിക്കാണിച്ച് സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നത് നീതിയുക്തമല്ലെന്നും വിമർശകർ പറയുന്നു.

1991-ലെ ഗൾഫ് യുദ്ധത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകൾ പരാമർശിച്ച് കുവൈത്തിന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ ലാറ്റ്നിക്കിന്റെ പ്രസ്താവന എന്ന സംശയങ്ങളും പലരും ഉയർത്തുന്നുണ്ട്.

US Commerce Secretary Howard Latnick's statement asserting economic rights over Kuwait has sparked a huge controversy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  14 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  14 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  15 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  16 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  17 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  17 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  17 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  18 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  19 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago