"ഡൽഹിയിൽ രാമരാജ്യം സ്ഥാപിക്കപ്പെടും" : മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: 2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി രേഖ ഗുപ്ത 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കും. 26 വർഷത്തിന് ശേഷം ബിജെപി സർക്കാർ ഡൽഹിയിൽ അവതരിപ്പിക്കുന്ന ആദ്യ ബജറ്റിന് മുന്നോടിയായി, രേഖ ഗുപ്ത കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥന നടത്തി. "ബജ്രംഗ് ബാലി ഡൽഹിക്ക് വേണ്ടി എല്ലാം ചെയ്യും. ഡൽഹി മുന്നോട്ട് പോകും, രാമരാജ്യം ഇവിടെ സ്ഥാപിക്കപ്പെടും," മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ (ഡിടിസി) കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ചിരുന്നു. മുൻ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിന്റെ കീഴിൽ ഡിടിസിയിൽ ഉണ്ടായിരുന്ന പ്രവർത്തന പോരായ്മകളും സാമ്പത്തിക നഷ്ടങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടി, വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഡിടിസിയുടെ പ്രവർത്തനവും സാമ്പത്തികവുമായ വശങ്ങൾ വിലയിരുത്തുന്ന ഈ റിപ്പോർട്ട്, കാര്യക്ഷമതക്കുറവും മെച്ചപ്പെടുത്തേണ്ട മേഖലകളും വ്യക്തമാക്കുന്നു. ഫ്ലീറ്റ് മാനേജ്മെന്റ്, വരുമാനം, പ്രവർത്തന സുസ്ഥിരത, പൊതുഗതാഗത നയങ്ങൾ എന്നിവയെല്ലാം ഇതിൽ പരിശോധിക്കുന്നുണ്ട്.
ഡൽഹി മന്ത്രി പർവേഷ് വർമ്മ ആദ്യ ബജറ്റിനെ "ചരിത്രപരം" എന്ന് വിശേഷിപ്പിച്ച് തന്റെ ആവേശം പ്രകടിപ്പിച്ചു. "ഡൽഹിയിലെ ജനങ്ങൾ സന്തോഷിക്കും. ഈ ബജറ്റ് ദേശീയ തലസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയായ കപിൽ മിശ്രയും തന്റെ രാമരാജ്യ വികാരം മറച്ചു വെയ്ക്കാൻ മടി കാണ്ച്ചില്ല. "ഇത് ഒരു ചരിത്രപരമായ ബജറ്റാണ്, ഡൽഹിയുടെ വികസനത്തിന് വേണ്ടിയുള്ള ബജറ്റാണ്," എന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."