HOME
DETAILS

ഖാർഗ് ദ്വീപ്; ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രം  

  
March 16, 2026 | 3:54 AM

Kharg Island Iran oil export hub

തെഹ്‌റാൻ: ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ യു.എസ് ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുകയാണ്. തിരിച്ചടിയായി യു.എസ് നിയന്ത്രണത്തിലുള്ള മേഖലയിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ഇറാനും ലക്ഷ്യമിടുമെന്നാണ് സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്. 

ഇറാനിലെ ബുഷെഹർ തീരത്തുനിന്ന് 24 കി.മീ അകലെ ഹോർമുസ് കടലിടുക്കിന് 483 കിലോമീറ്റർ വടക്കു പടിഞ്ഞാറായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ 'കിരീടരത്‌നം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിന് 8 കിലോമീറ്റർ നീളവും 4.5 കിലോമീറ്റർ വീതിയുമുണ്ട്. 8,000 ആളുകളാണ് ഈ ദ്വീപിൽ താമസം. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ചെറിയ ദ്വീപ് വഴിയാണ്.

വലിയ എണ്ണ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴക്കടൽ സൗകര്യം ഇവിടെയുണ്ട് . പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണ വരെ കൈകാര്യം ചെയ്യാൻ ടെർമിനലുകൾക്ക് ശേഷിയുണ്ട്. വലിയ എണ്ണപ്പാടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി ഇവിടെ എത്തിച്ചാണ് സംസ്‌കരിക്കുന്നതും വിദേശത്തേക്ക് അയയ്ക്കുന്നതും. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രതിദിനം 11 ലക്ഷം മുതൽ 15 ലക്ഷം വരെ ബാരൽ എണ്ണ ഇറാൻ ഇവിടെനിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്.

എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. ഇറാന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസായ എണ്ണ വ്യാപാരത്തെ തകർക്കാൻ ഈ ദ്വീപിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ കഴിയും. രാജ്യത്തെ ഇത് സാമ്പത്തികമായി തളർത്തും. 

സൈനികമായും ഖാർഗ് ദ്വീപ് ഇറാന് പ്രധാനപ്പെട്ടതാണ്. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. ഇറാന്റെ റവല്യൂഷനറി ഗാർഡ്‌സാണ് ദ്വീപിന് സുരക്ഷ ഒരുക്കുന്നത്. പോർച്ചുഗീസുകാരും ഡച്ചുകാരും മുമ്പ് ഈ ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് ഈ ദ്വീപ് ബോംബിട്ട് തകർക്കാൻ ശ്രമിച്ചിരുന്നു. പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.

1960കളിൽ യു.എസ് എണ്ണക്കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് ഈ ദ്വീപിൽ എണ്ണ സംസ്‌കരണ സൗകര്യങ്ങൾ നിർമിച്ചത്. പിന്നീട് ഇതിനെ ഇറാൻ കൂടുതൽ പരിഷ്‌കരിച്ചു വിപുലപ്പെടുത്തി. ഇറാൻ എണ്ണയുടെ 91 ശതമാനവും വാങ്ങുന്നത് ചൈനയാണ്. അതിനാൽ ഇവിടെ ആക്രമണമുണ്ടാകുന്നത് ഏറ്റവും ബാധിക്കുന്ന വിദേശരാജ്യവും ചൈനയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 പുതിയ അധ്യാപക തസ്തികകൾ കൂടി; 2022 മാർച്ച് 31 വരെ നിയമനം ലഭിച്ചവർക്ക് ജോലി സംരക്ഷണം ഉറപ്പാക്കും

Kerala
  •  2 hours ago
No Image

ചെങ്കടലിലും ഇറാൻ ചെക്ക് വയ്ക്കുമോ?

International
  •  2 hours ago
No Image

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്; സംശയനിഴലില്‍ സന്ദര്‍ശകരും ജീവനക്കാരും

Kerala
  •  2 hours ago
No Image

ദുബൈ വിമാനത്താവളത്തിന് സമീപത്തെ പ്രധാന റോഡുകളില്‍ ഗതാഗത നിയന്ത്രണം, നടപടി ഇറാന്‍ ആക്രമണത്തിന് പിന്നാലെ

uae
  •  2 hours ago
No Image

ഒഡീഷയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം;  10 രോഗികള്‍ കൊല്ലപ്പെട്ടു

National
  •  2 hours ago
No Image

2021-2026 ഇങ്ങനെയായിരുന്നു കേരളം; ഇനിയെങ്ങനെ?

Kerala
  •  2 hours ago
No Image

കിളിമാനൂരില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ഇന്ത്യക്കാരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

qatar
  •  2 hours ago
No Image

ഗ്യാസ് സിലിണ്ടര്‍: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട;  നിലവില്‍ സ്‌റ്റോക്കുണ്ട്, ബുക്ക് ചെയ്യുന്നതിനനുസരിച്ച് വീടുകളിലെത്തുമെന്നും അധികൃതര്‍

Kerala
  •  2 hours ago
No Image

ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടി മുഖ്യമന്ത്രി; വികസനത്തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ഥന

Kerala
  •  3 hours ago