HOME
DETAILS

ഉക്രൈൻ യുദ്ധാനന്തരം ആദ്യമായി റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി ഉഭയകക്ഷി ഉച്ചകോടി, സമാധാന ചർച്ചകൾക്കും സാധ്യത

  
Web Desk
March 27, 2025 | 9:55 AM

Post-Ukraine War Russian President Putin to Visit India for First Time Bilateral Summit with Modi Peace Talks Likely

 

ന്യൂഡൽഹി: ഉക്രൈൻ യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരിക്ക് ശേഷം ആദ്യമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഇന്ത്യ-റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊർജ്ജ, സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുമെന്നാണ് പ്രതീക്ഷ. യുക്രൈൻ യുദ്ധത്തിൽ സമാധാനത്തിനുള്ള നീക്കങ്ങളും ചർച്ചയിൽ വന്നേക്കാം. 2030-ഓടെ ഇന്ത്യ-റഷ്യ വ്യാപാരം 100 ബില്യൺ ഡോളറാക്കി ഉയർത്താനുള്ള പദ്ധതിയും മുന്നോട്ടുവെക്കുന്നുണ്ട്.

2000-ലെ തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനം മുതൽ ഔപചാരികമായി തുടങ്ങിയ ഇന്ത്യ-റഷ്യ ബന്ധം പ്രതിരോധ മേഖലയിൽ റഷ്യ ഇന്ത്യയുടെ പ്രധാന പങ്കാളി എന്ന നിലയിലേക്ക് ഉയർന്നു. ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ 60% റഷ്യയിൽ നിന്നുള്ളവയാണ്. എസ്-400 മിസൈൽ പ്രതിരോധ സംവിധാനം, സുഖോയ് Su-30 MKI യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈൽ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

2023-24ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 65 ബില്യൺ ഡോളറിലെത്തി. എണ്ണ, വളം, ധാതുക്കൾ എന്നിവയാണ് പ്രധാന ഇറക്കുമതി ഇനങ്ങൾ. യുദ്ധത്തിന് ശേഷം റഷ്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വിതരണം വർധിപ്പിച്ചത് ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്ക് ഗുണകരമായി. കൂടംകുളം ആണവനിലയവും റഷ്യൻ സഹായത്തോടെ നിർമ്മിച്ചതാണ്.

അന്താരാഷ്ട്ര വേദികളിൽ ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന, യുഎൻ തുടങ്ങിയ വേദികളിൽ ഇരുരാജ്യങ്ങളും സഹകരിക്കുകയും, യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിര അം​ഗം ലഭിക്കുന്നതിന് റഷ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമകൾക്ക് റഷ്യയിൽ വലിയ സ്വീകാര്യതയുമുണ്ടെന്നത് സാംസ്കാരികമായ വളർച്ചയെ കാണിക്കുന്നു. 

യുക്രൈൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ഇന്ത്യ നിഷ്പക്ഷത പാലിക്കുന്നു. റഷ്യയെ പരസ്യമായി വിമർശിക്കാതെ, സമാധാനത്തിനും സംവാദത്തിനും ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. 2022ൽ യുഎൻ പ്രമേയങ്ങളിൽ വോട്ട് ചെയ്യാതിരുന്ന ഇന്ത്യ, മോദിയുടെ നേതൃത്വത്തിൽ പുടിനുമായും യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുമായും ചർച്ച നടത്തി. യുക്രൈന് മാനുഷിക സഹായവും നൽകി. ഈ സന്ദർശനം, ഇന്ത്യയുടെ റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

Russian President Vladimir Putin is set to visit India for the first time since the Ukraine war began in 2022. His visit, at the invitation of PM Narendra Modi, will focus on strengthening India-Russia ties in trade, defense, and energy. The discussions may also include India's neutral stance on the Ukraine conflict and plans to boost bilateral trade to $100 billion by 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  7 days ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  7 days ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  7 days ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  7 days ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  7 days ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  7 days ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  7 days ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  7 days ago
No Image

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ സ്റ്റേഷൻ; തമിഴ്‌നാട്ടിലല്ല, ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്...

Travel-blogs
  •  7 days ago
No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  7 days ago