HOME
DETAILS

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

  
Web Desk
March 28, 2025 | 3:20 AM

HIV through drug injections Nearly four people are raising the threat of spread by not being ready for treatment

ലഹരി കുത്തിവെപ്പിന്റെ ഫലമായി എച്ച്‌ഐവി ബാധിച്ച പത്തുപേരിൽ നാലുപേർ ചികിത്സയ്ക്ക് തയ്യാറാകാത്തത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതാണ് പത്തുപേർക്കും എയ്ഡ്‌സിന് കാരണമായത്. ചികിത്സയ്ക്ക് സന്നദ്ധരാകാത്തവർ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവം സമൂഹത്തിൽ എച്ച്‌ഐവി വ്യാപനത്തിന് വഴിയൊരുക്കുമെന്ന ഭീതി ശക്തമാകുകയാണ്.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ് പരിശോധനയ്ക്കിടെയാണ് വളാഞ്ചേരിയിലെ ഒരാളിൽ എച്ച്ഐവി കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ് നൽകുന്നതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിൽ മറ്റ് എട്ട് പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടെത്തിയവരെ ചികിത്സയ്ക്കായി മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വളാഞ്ചേരി ടൗണിനോട് ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെടുത്തത്.എന്നാൽ, രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ചികിത്സയ്ക്ക് വിസമ്മതിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയാകുന്നു.

രോഗബാധിതരിൽ പലരും വിവാഹിതരാണെന്നും ഇവർ മുഖേന കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന തുടരുകയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കാൻ  സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സയോട് വിമുഖത കാണിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇനിയും വ്യക്തമല്ല. 

In Valanchery, Malappuram, nine people, including three migrant workers, contracted HIV from sharing syringes for drug use. The outbreak, linked to a single HIV-positive user’s syringe, was detected over two months through screening by the Kerala AIDS Control Society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  a day ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  a day ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  a day ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  a day ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  a day ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  a day ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  a day ago