HOME
DETAILS

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

  
Web Desk
March 28, 2025 | 3:20 AM

HIV through drug injections Nearly four people are raising the threat of spread by not being ready for treatment

ലഹരി കുത്തിവെപ്പിന്റെ ഫലമായി എച്ച്‌ഐവി ബാധിച്ച പത്തുപേരിൽ നാലുപേർ ചികിത്സയ്ക്ക് തയ്യാറാകാത്തത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതാണ് പത്തുപേർക്കും എയ്ഡ്‌സിന് കാരണമായത്. ചികിത്സയ്ക്ക് സന്നദ്ധരാകാത്തവർ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവം സമൂഹത്തിൽ എച്ച്‌ഐവി വ്യാപനത്തിന് വഴിയൊരുക്കുമെന്ന ഭീതി ശക്തമാകുകയാണ്.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ് പരിശോധനയ്ക്കിടെയാണ് വളാഞ്ചേരിയിലെ ഒരാളിൽ എച്ച്ഐവി കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ് നൽകുന്നതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിൽ മറ്റ് എട്ട് പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടെത്തിയവരെ ചികിത്സയ്ക്കായി മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വളാഞ്ചേരി ടൗണിനോട് ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെടുത്തത്.എന്നാൽ, രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ചികിത്സയ്ക്ക് വിസമ്മതിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയാകുന്നു.

രോഗബാധിതരിൽ പലരും വിവാഹിതരാണെന്നും ഇവർ മുഖേന കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന തുടരുകയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കാൻ  സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സയോട് വിമുഖത കാണിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇനിയും വ്യക്തമല്ല. 

In Valanchery, Malappuram, nine people, including three migrant workers, contracted HIV from sharing syringes for drug use. The outbreak, linked to a single HIV-positive user’s syringe, was detected over two months through screening by the Kerala AIDS Control Society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  13 days ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  13 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  13 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  13 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  13 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  13 days ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  13 days ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  13 days ago