HOME
DETAILS

ലഹരി കുത്തിവെപ്പിലൂടെ എച്ച്‌ഐവി: നാലോളം പേർ ചികിത്സക്ക് തയ്യാറാകാതെ വ്യാപന ഭീഷണി ഉയർത്തുന്നു

  
Web Desk
March 28, 2025 | 3:20 AM

HIV through drug injections Nearly four people are raising the threat of spread by not being ready for treatment

ലഹരി കുത്തിവെപ്പിന്റെ ഫലമായി എച്ച്‌ഐവി ബാധിച്ച പത്തുപേരിൽ നാലുപേർ ചികിത്സയ്ക്ക് തയ്യാറാകാത്തത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. വളാഞ്ചേരിയിൽ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതാണ് പത്തുപേർക്കും എയ്ഡ്‌സിന് കാരണമായത്. ചികിത്സയ്ക്ക് സന്നദ്ധരാകാത്തവർ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭവം സമൂഹത്തിൽ എച്ച്‌ഐവി വ്യാപനത്തിന് വഴിയൊരുക്കുമെന്ന ഭീതി ശക്തമാകുകയാണ്.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ് പരിശോധനയ്ക്കിടെയാണ് വളാഞ്ചേരിയിലെ ഒരാളിൽ എച്ച്ഐവി കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ് നൽകുന്നതിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിൽ മറ്റ് എട്ട് പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗം കണ്ടെത്തിയവരെ ചികിത്സയ്ക്കായി മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട രോഗവ്യാപനം തടയാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വളാഞ്ചേരി ടൗണിനോട് ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഉപയോഗിച്ച സിറിഞ്ചുകൾ കണ്ടെടുത്തത്.എന്നാൽ, രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ചികിത്സയ്ക്ക് വിസമ്മതിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയാകുന്നു.

രോഗബാധിതരിൽ പലരും വിവാഹിതരാണെന്നും ഇവർ മുഖേന കൂടുതൽ പേർക്ക് രോഗം പകർന്നിട്ടുണ്ടോയെന്ന് അറിയാൻ പരിശോധന തുടരുകയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ഉറപ്പാക്കാൻ  സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സയോട് വിമുഖത കാണിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇനിയും വ്യക്തമല്ല. 

In Valanchery, Malappuram, nine people, including three migrant workers, contracted HIV from sharing syringes for drug use. The outbreak, linked to a single HIV-positive user’s syringe, was detected over two months through screening by the Kerala AIDS Control Society.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  4 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  4 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  4 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  4 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  4 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  4 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  4 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  4 days ago