HOME
DETAILS

ബസിൽ മക്കളുടെ മുന്നിലിട്ട് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

  
April 04 2025 | 15:04 PM

Mother sexual assualt in front of her children on a bus Three people including the driver and conductor arrested

ബെംഗളൂരു: കര്‍ണാടകയിലെ ദാവണഗറെയിൽ ഉണ്ടായ അതിക്രൂരമായ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസിൽ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മുന്നിലിട്ട് അമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബസിലെ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാള്‍ക്കെതിരെ മുമ്പ് ഏഴ് ക്രിമിനൽ കേസുകൾ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സ്ത്രീ ദാവണഗരെയിലെ പ്രശസ്തമായ ഉച്ചാങ്കി ദുർഗാ ക്ഷേത്രം സന്ദർശിച്ചതിന് ശേഷം കുട്ടികളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരു ന്നു. രാത്രി സമയത്തെ അവസാന ബസ്സിൽ അവർ യാത്ര ചെയ്‌തു. ബസിൽ ഏഴോ എട്ടോ യാത്രക്കാർ മാത്രമായിരുന്നു. മറ്റ് യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെയാണ് മൂന്ന് പ്രതികളും ചേർന്ന് ക്രൂരത കാണിച്ചത്.

കുട്ടികളുടെ വായിൽ തുണി തിരുകി മൂടിക്കെട്ടിയശേഷമാണ് അമ്മയെ ബലാത്സംഗം ചെയ്തത്. ബസ് നിര്‍ത്തിയിട്ട് പ്രതികൾ അക്രമം തുടരുമ്പോള്‍, വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തിയാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്.

ഇതേക്കുറിച്ച് പരാതിപ്പെടാനെത്തിയപ്പോൾ ആദ്യം പൊലീസ് കേസ് എടുക്കാൻ മടികാട്ടിയതായി പരാതി ഉയർന്നിട്ടുണ്ട്. സ്ത്രീയുടെ ഒപ്പ് വെളള കടലാസിൽ എഴുതി വാങ്ങിയെന്നും, പൊലീസ് 2000 രൂപ നൽകുകയും കീറിയ വസ്ത്രങ്ങൾക്ക് പകരം പുതിയത് വാങ്ങാൻ പറഞ്ഞുവെന്നും പരാതിയുണ്ട്. “സംഭവം പുറത്തറിഞ്ഞാൽ പ്രശ്‌നമാകാം, മുന്നോട്ട് ജീവിക്കാൻ പ്രയാസമാകും” എന്നുമായിരുന്നു പൊലീസിന്റെ പ്രതികരണം എന്നും സ്ത്രീ പറഞ്ഞു.

 കുട്ടികളോടൊപ്പം ക്ഷേത്ര പരിസരത്ത് ദിവസങ്ങളോളം കഴിയുന്ന സ്ത്രീയെ പ്രാദേശിക ദളിത് നേതാക്കൾ ശ്രദ്ധിക്കുകയായിരുന്നു. അവരാണ് വിജയനഗര എസ്‌പിയെ നേരിട്ട് സമീപിച്ച് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

സംഭവം സംസ്ഥാനത്താകെ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീക്കും കുട്ടികൾക്കും താത്കാലിക സംരക്ഷണവും കൗൺസിലിങും നൽകാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദലിത് യുവതി അപമാനിക്കപ്പെട്ട സംഭവം: എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 days ago
No Image

തുര്‍ക്കിയിലെ ഇസ്താംബുള്‍ കോണ്‍ഗ്രസ് ഓഫിസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെതാക്കി അവതരിപ്പിച്ചു; അര്‍ണബ് ഗ്വാസ്വാമിക്കും ബിജെപി ഐടി സെല്ല് മേധാവിക്കുമെതിരേ കേസ്

Kerala
  •  2 days ago
No Image

ചികിത്സയ്ക്കിടെ മരണം: ഡോക്ടർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് സാമൂഹ്യ അനീതി, ഗുരുതരമായ തെളിവുകൾ വേണം; കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

കുടുംബത്തോടൊപ്പം മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കൊമ്പ് ഒടിഞ്ഞു വീണ് 13കാരന്‍ മരിച്ചു

Kerala
  •  2 days ago
No Image

മദ്യലഹരിയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; എല്ലുകള്‍ പൊട്ടിയ നിലയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് തീപിടിത്തം: കോർപ്പറേഷന് വീഴ്ച സംഭവിച്ചതായി മേയർ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം 

Kerala
  •  2 days ago
No Image

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്:  ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ കൊടുവള്ളി പൊലിസിനെ അറിയിക്കൂ

Kerala
  •  2 days ago
No Image

കൊല്ലം ചിതറയില്‍ ലഹരിസംഘം യുവാവിനെ കുത്തിക്കൊന്നു; ഒരാള്‍ പരിക്കേറ്റ് ആശുപത്രിയില്‍

Kerala
  •  2 days ago
No Image

അന്താരാഷ്ട്ര ബുക്കർ പുരസ്കാരം: ബാനു മുഷ്താഖിന്റെ 'ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യത്തിന്

International
  •  2 days ago
No Image

UAE Weather Updates: യുഎഇയില്‍ ഇന്ന് മേഘാവൃതമായ അന്തരീക്ഷം, അല്‍ ഐനിലെ ചില ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ

latest
  •  2 days ago