HOME
DETAILS

ഒമാനില്‍ കാളപ്പോരിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം

  
April 04, 2025 | 4:23 PM


മസ്‌കത്ത്: നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ ലിവ വിലായത്തില്‍ വെള്ളിയാഴ്ച നടന്ന കാളപ്പോരിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ഒമാനി പൗരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. നൂറുകണക്കിന് കാണികള്‍ പങ്കെടുത്ത കാളപ്പോര് മത്സരത്തിനിടെയാണ് യുവാവിന് കുത്തേറ്റത്. സംഭവത്തില്‍ മറ്റ് നിരവധി പേര്‍ക്കു പരുക്കേറ്റു.

പതിറ്റാണ്ടുകളായി ഒമാനിയിലെ ചെറു ഗ്രാമങ്ങളില്‍ കാളപ്പോര് നടക്കുന്നുണ്ട്. ഇന്നും ബര്‍ക, ഖബൂറ, സഹാം, സൊഹാര്‍, ലിവ എന്നിവിടങ്ങളിലെ വിലായത്തുകളില്‍ കാളപ്പോര് തുടരുന്നു. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എക്സിലെ നിരവധി ഉപയോക്താക്കള്‍ മൃഗങ്ങളെയും പോര് വീക്ഷിക്കാന്‍ എത്തുന്നവരെയും സംരക്ഷിക്കുന്നതിന് കര്‍ശനമായ നിയമങ്ങളും സുരക്ഷാ നടപടികളും വേണമെന്ന് ആവശ്യപ്പെട്ടു.

2020ല്‍ കാളപ്പോര് പോലുള്ള കായിക വിനോദങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഈ പരിപാടികള്‍ ഇപ്പോഴും ആഴ്ചതോറും സംഘടിപ്പിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം.

മൃഗങ്ങളെ കലാപരമായോ വിനോദപരമായോ ഉപയോഗിക്കുന്നവര്‍ക്ക് രാജ്യത്തെ നിയമം പിഴ ചുമത്തുന്നു. ഈ നിയന്ത്രണ പ്രകാരം, മൃഗങ്ങളുടെ ഉടമസ്ഥര്‍ മൃഗങ്ങളെ ഗുസ്തി വേദികള്‍, സര്‍ക്കസുകള്‍ തുടങ്ങിയ വിനോദ പരിപാടികളില്‍ പ്രകടനം നടത്താന്‍ നിര്‍ബന്ധിക്കുകയോ കശാപ്പിനായി തയ്യാറാക്കുമ്പോള്‍ ക്രൂരത കാണിക്കുകയോ ചെയ്താല്‍ അവരെ നിയമലംഘകരായി കണക്കാക്കും.

കൂടാതെ, മൃഗങ്ങള്‍ക്ക് മതിയായ പോഷകാഹാരമോ വിശ്രമമോ നിഷേധിക്കുക, അമിതമായി ജോലി ചെയ്യിക്കുക, പ്രായവും ആരോഗ്യവും പരിഗണിക്കാതെ അവയെ ഓടിച്ചുകൊണ്ടുപോകുക, രോഗികളോ പരുക്കേറ്റതോ ആയ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുകയോ വ്യാപാരം ചെയ്യുകയോ ചെയ്യുക, അവയെ വേദനിപ്പിക്കുക എന്നിവയും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു.

എല്ലാ വെള്ളിയാഴ്ചയും, ബര്‍ക, ഖബൂറ, മുസാന, സൊഹാര്‍, ലിവ എന്നിവിടങ്ങളിലെ വിലായത്തുകളില്‍ കാളപ്പോര് നടത്തപ്പെടുന്നു.

മനുഷ്യനെ മൃഗത്തിനെതിരെ മത്സരിപ്പിക്കുന്ന സ്പാനിഷ് പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായി, ഒമാനി പതിപ്പില്‍ മൂന്ന് മുതല്‍ നാല് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന സുമോ-ഗുസ്തി പോലുള്ള പോരാട്ടത്തില്‍ രണ്ട് കാളകള്‍ കൊമ്പുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. ഇത് സാധാരണയായി രക്തച്ചൊരിച്ചിലില്ലാതെ അവസാനിക്കാറുണ്ട്. 

ഈ കാളകളില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്‍, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇവയ്ക്ക് നിറം, ഇനം, വലുപ്പം എന്നിവയില്‍ വ്യത്യാസമുണ്ട്. ഒരു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള കാളകളും ഇക്കൂട്ടത്തിലുണ്ടാകും.

ധാന്യങ്ങള്‍, ഈത്തപ്പഴം, ഉണക്കമീന്‍ എന്നിവ അടങ്ങിയ ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം നല്‍കിയാണ് ഈ കാളകളെ വളര്‍ത്തുന്നത്. ചില ഉടമകള്‍ അവയ്ക്ക് പാല്‍, വാഴപ്പഴം, പ്രത്യേകം പാകം ചെയ്ത പച്ചക്കറികള്‍ എന്നിവ നല്‍കുന്നു. കാളകള്‍ക്ക് ഏകദേശം ആറ് മാസം പ്രായമാകുമ്പോള്‍ പരിശീലനം ആരംഭിക്കും.

ബര്‍കയിലെയും സൊഹാറിലെയും വേദികളില്‍ മാത്രമാണ് സംരക്ഷണ കൈവേലികളും കാണികള്‍ക്ക് സ്റ്റാന്‍ഡുകളും ഉള്ളത്. അതേസമയം മറ്റ് വിലായത്തുകളിലെ അരീനകളില്‍ അത്തരം സുരക്ഷാ നടപടികള്‍ ഇല്ലെന്ന് സംഘാടകര്‍ പറയുന്നു. ഒമാനില്‍ കാളപ്പോരുമായി ബന്ധപ്പെട്ട മരണങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  3 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  3 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  3 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  3 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  3 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 days ago