HOME
DETAILS

ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണം സംഭവിച്ചെന്ന്‌ പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്

  
Web Desk
April 06, 2025 | 3:58 PM

Dubai Police Deny False Reports of Death in Hot Air Balloon Accident

ദുബൈ: മാര്‍ച്ച് 23ന് നടന്ന ഹോട്ട്-എയര്‍ ബലൂണ്‍ അപകടത്തില്‍ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ദുബൈ പൊലിസ് സ്ഥിരീകരിച്ചു. ഒരു റഷ്യന്‍ വിനോദസഞ്ചാരിയും മാതാവും മരുഭൂമിക്ക് മുകളിലൂടെ ബലൂണ്‍ സവാരി ചെയ്യുന്നതിന്റെയും രണ്ട് പേര്‍ മരിച്ചുവെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകളും വീഡിയോയും വൈറലായതിനെ തുടര്‍ന്നാണ് ദുബൈ പൊലിസിന്റെ വിശദീകരണം.

2025 മാര്‍ച്ച്23 ന് ദുബൈയില്‍ നടന്ന ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ ദുബൈ പൊലിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊലിസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പരുക്കേറ്റെന്നും ഇവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കിയെന്നും പൊലിസ് പറഞ്ഞു. അപകടത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ലാന്‍ഡിംഗിനിടെ കാലാവസ്ഥ മോശമായതിനാലാണ് അപകടം നടന്നതെന്നാണ് പ്രാഥമിക സൂചന. നിലവില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും അനാവശ്യമായ ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ കൃത്യമായ അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ദുബൈ പൊലിസ് പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിച്ചു.

Dubai Police have dismissed viral propaganda claiming a fatality in a hot air balloon accident. Officials confirmed no deaths occurred and urged the public to rely on verified sources, warning against spreading misinformation on social media platforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗള്‍ഫ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അക്രമിക്കും' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  3 days ago
No Image

എല്‍.പി.ജി ക്ഷാമം രൂക്ഷം; പൊറോട്ടയ്ക്ക് വിലകൂടി, ചായയ്ക്കും; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

Kerala
  •  3 days ago
No Image

'അലി വീട്ടിലില്ലെങ്കില്‍ എനിക്ക് എന്റെ കൈകള്‍ അറുത്തുമാറ്റപ്പെട്ട പോലെയാണ്' കൊല്ലപ്പെട്ട ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ നേതാവ് അലി ലാരിജാനിയെ കുറിച്ച് പ്രിയതമ ഫരീദയുടെ വാക്കുകള്‍

International
  •  3 days ago
No Image

വര്‍ക്കലയില്‍ വി. ജോയിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിച്ചു: പൊലീസില്‍ പരാതി നല്‍കി സി.പി.എം

Kerala
  •  3 days ago
No Image

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ ഉൾപ്പെടെ മരണം 4 ആയി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

oman
  •  3 days ago
No Image

സഊദി എയർപോർട്ടുകൾ ഗൾഫ് രാജ്യങ്ങളിലെ വിമാന കമ്പനികളുടെ ഒപ്പറേറ്റിങ് കേന്ദ്രങ്ങളാകുന്നു; ദമാമിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലേക്ക് ഗൾഫ് വിമാന കമ്പനികളുടെ നേരിട്ടുള്ള സർവീസുകൾ

Saudi-arabia
  •  3 days ago
No Image

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷയിൽ മാറ്റം: ജനനത്തീയതി തെളിയിക്കാൻ അധിക രേഖ; പുതിയ നിബന്ധനകൾ അറിയാം

National
  •  3 days ago
No Image

പാചകവാതകക്ഷാമത്തിന് ആശ്വാസമായി 'പിക്സിസ് പയനിയർ'; 47,000 ടൺ എൽപിജിയുമായി അമേരിക്കൻ കപ്പൽ മംഗളൂരു തുറമുഖത്തെത്തി

National
  •  3 days ago
No Image

കടക്കെണിയിൽ കേരളം: 3700 കോടി രൂപ കൂടി വായ്പയെടുക്കാൻ സർക്കാർ; ഈ വർഷത്തെ ആകെ കടം 49,547 കോടി

Kerala
  •  3 days ago
No Image

ഏപ്രില്‍ 9ന് കേരളത്തില്‍ പൊതുഅവധി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  3 days ago