പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ
പാലക്കാട്: മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരണമടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. കയറംക്കോട് സ്വദേശി അലന്‍ (25) ആണ് മരിച്ചത്. മുണ്ടൂരില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണാടന്‍ചോല പ്രദേശത്ത് അമ്മയെയും മകനെയും കാട്ടാന ആക്രമിച്ച സംഭവത്തെ തുടര്‍ന്നാണ് ഈ നടപടികള്‍. പ്രദേശത്ത് നിലവില്‍ മൂന്ന് ആനകളുണ്ടൊണ്് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇവയെ തുരത്താനാവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചു. ആര്‍ആര്‍ടി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala Forest Minister A.K. Sasindran has responded to the tragic death of 25-year-old Alan from Kayarambedu, who was killed in a wild elephant attack in Mundur, Palakkad. The minister has directed the Chief Wildlife Warden and District Collector to implement stronger protective measures in the area to prevent future human-wildlife conflicts. This incident highlights the ongoing challenges of wildlife encounters in Kerala's forest-border regions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."