ഹജ്ജ് തയ്യാറെടുപ്പ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29ന് മുമ്പ് രാജ്യം വിടണമെന്ന് സഊദി
വിദേശ ഉംറ തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം. ഹജ്ജ് സീസണിന് മുന്നോടിയായി വിദേശ തീർത്ഥാടകർ ഏപ്രിൽ 29 ന് മുൻപ് രാജ്യം വിടണമെന്നാണ് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഉംറക്കായി തീർത്ഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രിൽ 13 (ശവ്വാൽ 15) ആണ്. തീർത്ഥാടകർ വിസ യാത്രാ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 100,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 29 ന് ശേഷം താമസിക്കുന്നവർക്കായിരിക്കും ഈ ശിക്ഷ ലഭിക്കുക.
സർവിസ് പ്രൊവൈഡർമാരും സ്പോൺസറിംഗ് ഏജൻസികളും തീർത്ഥാടകർ സമയപരിധി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ പരമാവധി പിഴ ഈടാക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഹജ്ജിന് മുമ്പ് അന്തർദേശീയ തീർത്ഥാടകർക്കായുള്ള ഉംറ നിർത്തിവെക്കൽ ഒരു പതിവ് കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ മത ആഘോഷങ്ങളിലൊന്നായ ഹജ്ജ് തീർത്ഥാടനത്തിന് സുരക്ഷ, ആൾകൂട്ട നിയന്ത്രണം, സുഗമമായ ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കാനാണ് ഈ നടപടി. ഹജ്ജ് ഔദ്യോഗികമായി ആരംഭിക്കുന്നത് ദുൽഖഅ്ദ.\
The Saudi government has advised foreign Umrah pilgrims to depart the country by April 29 to avoid disruptions during the upcoming Hajj season, which starts on June 4 and ends on June 9. This move aims to ensure a smooth pilgrimage experience for Hajj travelers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."