HOME
DETAILS

സിദ്ധാര്‍ഥന്റെ ആത്മഹത്യ; കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാര്‍ഥികളെ വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

  
April 10 2025 | 12:04 PM

Siddharth Suicide Case 19 Students Expelled from Veterinary University After Probe

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്‍ക്വയറി കമ്മിറ്റിയുടെ ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റേ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍ വിശദീകരിച്ചു.

കേസിലെ പ്രതികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഹര്‍ജി സമര്‍പ്പിച്ചതിനൊടുവിലാണ് സര്‍വകലാശാല വിശദീകരണവുമായി കോടതിയില്‍ ഹാജരായത്. ഹര്‍ജിക്കെതിരെ നല്‍കിയ മറുപടിയില്‍, 19 പേർക്കെതിരെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ സിദ്ധാര്‍ഥനെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതായും ഇതുകൊണ്ടാണ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും സര്‍വകലാശാല അറിയിച്ചു. ഇവര്‍ക്ക് ഈ സര്‍വകലാശാലയില്‍ ഇനി തുടർപഠനം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2024 ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സിദ്ധാര്‍ഥന്‍ കണ്ടെത്തപ്പെട്ടത്. സിദ്ധാര്‍ഥനെ ക്രൂരമായ രീതിയില്‍ കയ്യേറ്റം നടത്തി, പരസ്യമായി അപമാനിക്കുകയും ചെയ്‌തതായാണ് ആരോപണം. ഇതിന്റെ പേരിലാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതെന്ന് കേസിൽ പറയുന്നു. സംഭവത്തില്‍ നിയമപരമായ നടപടികളും തുടര്‍ അന്വേഷണവും തുടരുകയാണ്.

In connection with the suicide of JS Siddharth, a student at Pookode Veterinary University, 19 students have been expelled after an internal inquiry found them guilty of harassment. The university informed the High Court that these students will not be allowed to continue their studies there. Siddharth was found dead in his hostel bathroom on February 18, 2024. The expelled students were allegedly involved in ragging and assault, leading to his suicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  7 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  7 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  7 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  7 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  7 days ago
No Image

നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം

International
  •  7 days ago
No Image

ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍

qatar
  •  7 days ago
No Image

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ​ഗതാ​ഗതമാണെന്ന് വിദ​ഗ്ധർ; എങ്ങനെയെന്നല്ലേ?

uae
  •  8 days ago
No Image

'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്

National
  •  8 days ago