HOME
DETAILS

ഗസ്സ സിറ്റി ആശുപത്രിയില്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍,റഫ നഗരം വളഞ്ഞു; നുസ്‌റേത്തില്‍ നിന്ന് ആളുകളോട് ഒഴിയാന്‍ നിര്‍ദ്ദേശം

  
Web Desk
April 13 2025 | 04:04 AM

Israeli Airstrikes Devastate Gaza Hospitals Hit Children Killed Soldiers Urge End to War

തെല്‍ അവീവ്: ഗസ്സയില്‍ ഇടതോരാതെ മരണം വര്‍ഷിച്ച് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രിക്കുമേലും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി. കനത്ത ബോംബ് വര്‍ഷത്തിനിടെ രോഗികളേയും മുറിവേറ്റവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പണിപ്പെടുകയാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. 

റഫ നഗരം വളഞ്ഞിരിക്കുകയാണ് ഇസ്‌റാഈല്‍. പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനും ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനാണ് നിര്‍ദ്ദേശം. ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

അതിനിടെ, റഫയെ ഗസ്സയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന മൊറാഗ് എന്ന സുരക്ഷാഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയായതായി ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. റഫയും ഗസ്സ മുനമ്പിന്റെ തെക്കന്‍ ഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ ഇല്ലാതായിരിക്കുകയാണ്. മൊറാഗ് ഇടനാഴി റഫയെ ഇസ്‌റാഈലിന്റെ സുരക്ഷാമേഖലയാക്കി മാറ്റിയെന്ന് പ്രതിരോധമന്ത്രി കാറ്റ്‌സ് പ്രതികരിച്ചു. ഗസ്സ മുനമ്പിനെ രണ്ടാക്കി വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴി വിപുലീകരിക്കുമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇടനാഴികളിലൂടെ പലായനം ചെയ്യാമെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അറിയിക്കുന്നത്. 

അതേസമയം, ഗസ്സയില്‍ യുദ്ധം അവസാനിപ്പിച്ച് തടവുകാരുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ സൈനികര്‍ സര്‍ക്കാരിന് വീണ്ടും കത്തെഴുതി. യുദ്ധത്തില്‍ മനം മടുത്ത് സര്‍ക്കാരിന്റെ ഭീഷണി വകവയ്ക്കാതെയാണ് സൈനികര്‍ കൂട്ടത്തോടെ ഒപ്പുവച്ച കത്ത് സര്‍ക്കാരിന് അയക്കുന്നത്.


കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് സര്‍വിസിലുള്ളതും വിരമിച്ചവരുമായ 1000ത്തോളം യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാര്‍ കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ 250 സൈനികര്‍ കൂടി കത്തെഴുതിയെന്ന് ഇസ്റാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.എ.എന്നും ടൈംസ് ഓഫ് ഇസ്റാഈലും റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരാണ് കത്തില്‍ ഒപ്പുവച്ചത്. രഹസ്യാന്വേഷണ വിഭാഗം 8200, സ്പെഷല്‍ ഫോഴ്സ്, സായെരെത് മത്കല്‍, ഷയെറ്റെറ്റ്, ഷല്‍ദാഗ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവച്ചവരില്‍ 30 ശതമാനം പേര്‍ റിസര്‍വ് സൈനികരാണ്.

നേരത്തെ സൈനിക യൂനിറ്റുകള്‍ വഴി ആറു കത്തുകള്‍ സര്‍ക്കാരിന് സമാന ആവശ്യവുമായി ലഭിച്ചിരുന്നു. 1000 എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും 1000 അക്കാദമിക് വിദഗ്ധരുമാണ് നേരത്തെ കത്തു നല്‍കിയത്. ഇതിനു പിന്നാലെ നൂറുകണക്കിന് കവചിത സേനാംഗങ്ങളും നാവിക സേനാ ഉദ്യോഗസ്ഥരും ഒപ്പുവച്ച കത്തും നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ റിസര്‍വ് സൈനിക ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാരിന് കത്തെഴുതി. രഹസ്യാന്വേഷണ വിഭാഗം 8200 ലെ അംഗങ്ങള്‍ മുന്‍പും സര്‍ക്കാരിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.

കത്തില്‍ ഒപ്പുവയ്ക്കുന്ന സര്‍വിസിലുള്ള സൈനികരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈഭീഷണി വകവയ്ക്കാതെ സൈനികര്‍ വീണ്ടും കത്തെഴുതുകയാണ്.


ഗസ്സയില്‍ മാര്‍ച്ച് 18 ന് ശേഷം ഇസ്റാഈല്‍ കൊലപ്പെടുത്തിയത് 500 കുട്ടികളെ
ഗസ്സ: മാര്‍ച്ച് 18ന്, ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ടത് 500 കുട്ടികള്‍. ഗസ്സ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയും ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം നടത്തി കുട്ടിയുള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെയാണ് ഇസ്റാഈല്‍ ഗസ്സയില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച തുഹ്ഫ മേഖലിയാണ് ആക്രമണം നടത്തിയത്. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലാഹിയയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ്, ഷുജായിയ്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എവിടേക്ക് പോകണമെന്ന് അറിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളവര്‍ക്ക്. നിലവില്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്റാഈല്‍ കൂടുതലായി കൊലപ്പെടുത്തുന്നത്. ആശുപത്രികളില്‍ എത്തുന്നത് ഏറെയും കുട്ടികളും സ്ത്രീകളുമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ

National
  •  2 days ago
No Image

രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ

National
  •  2 days ago
No Image

സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം

National
  •  2 days ago
No Image

110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു

Kerala
  •  2 days ago
No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  2 days ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  2 days ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  2 days ago