HOME
DETAILS

കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു

  
April 13, 2025 | 12:17 PM

Bright Days Ahead for Toy Sellers Export Potential on the Rise

 

കൊല്‍ക്കത്ത: ഡൊണാള്‍ഡ് ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ആഗോള വ്യാപാര രംഗത്തെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസിലേക്കുള്ള കയറ്റുമതി ചെലവേറിയതാകുമെങ്കിലും, കളിപ്പാട്ട വിപണി സംബന്ധിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വലിയ അവസരം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള കളിപ്പാട്ട വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആധിപത്യം വ്യക്തമാണ്. എന്നാല്‍, കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് 145 ശതമാനം പകരച്ചുങ്കം ചുമത്തിയിരിക്കുകയാണ്. ഈ നടപടി തുടരുകയാണെങ്കില്‍ കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് കളിപ്പാട്ട വിപണിയില്‍ 77 ശതമാനം വിഹിതവും ചൈനയുടേതാണ്. പുതിയ നികുതി നിരക്കുകളുടെ ഫലമായി ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറയാനിടയുണ്ട്, ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസില്‍ കളിപ്പാട്ടങ്ങളുടെ ആവശ്യകത പൂര്‍ണമായി നിറവേറ്റാനുള്ള ഉത്പാദന സാമര്‍ഥ്യം ഇല്ലാത്ത സാഹചര്യത്തില്‍, ഇന്ത്യ ഈ വിപണിയില്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതുവഴി കളിപ്പാട്ട രംഗത്ത് ഇന്ത്യക്ക് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി ഇന്ത്യ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു, ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. 2020ല്‍ 225 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ 2024ല്‍ ഇത് 41 മില്യണ്‍ ഡോളറായി കുറച്ചു.

യുഎസ് കളിപ്പാട്ട വിപണിയുടെ മൂല്യം ഏകദേശം 41,700 കോടി ഡോളറാണ്. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചൈനീസ് ഉത്പന്നങ്ങളുമായി ഗുണനിലവാരവും വിലയിലും മത്സരിക്കാന്‍ കഴിയുന്ന നിലയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2014-15ല്‍ 40 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2023-24ല്‍ 152 മില്യണ്‍ ഡോളറായി ഉയര്‍ന്നു. പ്രാദേശിക വിപണിയിലും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിലെ കളിപ്പാട്ട ഉപസമിതി അധ്യക്ഷന്‍ ബിഞ്ച്രാജ്ക വ്യക്തമാക്കി. ഇവയെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.

 

The toy industry is witnessing a positive shift as export opportunities grow steadily. With increasing global demand and improved manufacturing standards, toy sellers are expected to see better business prospects in the coming years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  9 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  9 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  9 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  9 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  9 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  9 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  9 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  9 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  9 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  9 days ago