HOME
DETAILS

കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു

  
April 13, 2025 | 12:17 PM

Bright Days Ahead for Toy Sellers Export Potential on the Rise

 

കൊല്‍ക്കത്ത: ഡൊണാള്‍ഡ് ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ആഗോള വ്യാപാര രംഗത്തെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസിലേക്കുള്ള കയറ്റുമതി ചെലവേറിയതാകുമെങ്കിലും, കളിപ്പാട്ട വിപണി സംബന്ധിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വലിയ അവസരം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള കളിപ്പാട്ട വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആധിപത്യം വ്യക്തമാണ്. എന്നാല്‍, കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് 145 ശതമാനം പകരച്ചുങ്കം ചുമത്തിയിരിക്കുകയാണ്. ഈ നടപടി തുടരുകയാണെങ്കില്‍ കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് കളിപ്പാട്ട വിപണിയില്‍ 77 ശതമാനം വിഹിതവും ചൈനയുടേതാണ്. പുതിയ നികുതി നിരക്കുകളുടെ ഫലമായി ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറയാനിടയുണ്ട്, ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസില്‍ കളിപ്പാട്ടങ്ങളുടെ ആവശ്യകത പൂര്‍ണമായി നിറവേറ്റാനുള്ള ഉത്പാദന സാമര്‍ഥ്യം ഇല്ലാത്ത സാഹചര്യത്തില്‍, ഇന്ത്യ ഈ വിപണിയില്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതുവഴി കളിപ്പാട്ട രംഗത്ത് ഇന്ത്യക്ക് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി ഇന്ത്യ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു, ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. 2020ല്‍ 225 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ 2024ല്‍ ഇത് 41 മില്യണ്‍ ഡോളറായി കുറച്ചു.

യുഎസ് കളിപ്പാട്ട വിപണിയുടെ മൂല്യം ഏകദേശം 41,700 കോടി ഡോളറാണ്. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചൈനീസ് ഉത്പന്നങ്ങളുമായി ഗുണനിലവാരവും വിലയിലും മത്സരിക്കാന്‍ കഴിയുന്ന നിലയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2014-15ല്‍ 40 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2023-24ല്‍ 152 മില്യണ്‍ ഡോളറായി ഉയര്‍ന്നു. പ്രാദേശിക വിപണിയിലും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിലെ കളിപ്പാട്ട ഉപസമിതി അധ്യക്ഷന്‍ ബിഞ്ച്രാജ്ക വ്യക്തമാക്കി. ഇവയെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.

 

The toy industry is witnessing a positive shift as export opportunities grow steadily. With increasing global demand and improved manufacturing standards, toy sellers are expected to see better business prospects in the coming years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം വിട്ട ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Kerala
  •  6 hours ago
No Image

അഫ്ഗാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ച് താലിബാന്‍ 

International
  •  6 hours ago
No Image

കുടിശിക തിരിച്ചടയ്ക്കാന്‍ എംകെ മുനീര്‍ ഉറപ്പ് നല്‍കിയതായി ബാങ്ക്; ജപ്തി നടപടികളിലേക്ക് കടന്നേക്കില്ല 

Kerala
  •  6 hours ago
No Image

ഉത്സവത്തിനിടെ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം; നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഡീലില്‍ കൊണ്ടും കൊടുത്തും മുന്നണികള്‍; ആരോപണം തള്ളി എംവി ഗോവിന്ദന്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ 41 സ്ഥലത്ത് കോണ്‍ഗ്രസ് ബിജെപി ഡീലുണ്ടായെന്ന് വിമര്‍ശനം 

Kerala
  •  7 hours ago
No Image

യുഎഇയിലെ വിപണികളിൽ കർശന പരിശോധന; പൂഴ്ത്തിവെപ്പിനും അമിതവിലയ്ക്കും കനത്ത പിഴ

uae
  •  7 hours ago
No Image

കോഴിക്കോട് ബീച്ചിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

National
  •  7 hours ago
No Image

മൂന്നാറിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

Kerala
  •  8 hours ago
No Image

സ്വർണ്ണവിലയിൽ വൻ ഇടിവ്: ഡോളർ കരുത്താർജിക്കുന്നു; നിക്ഷേപകർ ജാഗ്രതൈ

uae
  •  8 hours ago