HOME
DETAILS

'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ 

  
April 13, 2025 | 1:32 PM

Not the Mother of Democracy But the Father of Tyranny Kapil Sibal Slams Centre Over National Herald Case

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്ഥാവര സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

'അധര്‍മ്മത്തില്‍ പറഞ്ഞാല്‍, ഞങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളാണ് സ്വേച്ഛാധിപത്യത്തിന്റെ പിതാവ്. അവര്‍ (ബിജെപി) ഹിന്ദു-മുസ്‌ലിം അജണ്ടയില്‍ രാഷ്ട്രീയം കളിക്കാനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നു,' കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രവുമായും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡുമായും (എജെഎല്‍) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, ഡല്‍ഹിയിലെ ഐടിഒയിലെ ഹെറാള്‍ഡ് ഹൗസിലും, മുംബൈയിലെ ബാന്ദ്ര(ഇ) ഏരിയയിലെ കെട്ടിടത്തിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ബിഷേശ്വര്‍ നാഥ് റോഡില്‍ (പ്രോപ്പര്‍ട്ടി നമ്പര്‍ 1) സ്ഥിതി ചെയ്യുന്ന എജെഎല്‍ കെട്ടിടത്തിലും വെള്ളിയാഴ്ച നോട്ടീസ് പതിച്ചിരുന്നു. 

ഇഡി നോട്ടീസിനെ 'കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുക വഴി പാര്‍ട്ടിയെ തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കൈവശാവകാശ നോട്ടീസ്' എന്നാണ് സിബല്‍ വിശേഷിപ്പിച്ചത്.

'എന്താണ് കുറ്റം? 13 വര്‍ഷം നിങ്ങള്‍ എന്തിനാണ് കാത്തിരുന്നത്? എന്തുകൊണ്ട്? കാരണം നിങ്ങള്‍ക്ക് സ്വത്ത് പിടിച്ചെടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കണം. പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം എല്ലാ സ്വത്തുക്കളും കൈവശപ്പെടുത്തണം. രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ സ്വത്തുക്കള്‍ക്ക് 600 കോടി രൂപ വിലവരും എന്നാണ് അവര്‍ ആരോപിക്കുന്നത്, അതിനാല്‍ അവര്‍ അവ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ തളര്‍ത്തുന്നു,' മുതിര്‍ന്ന അഭിഭാഷകനും സ്വതന്ത്ര രാജ്യസഭാ എംപിയുമായ അദ്ദേഹം പറഞ്ഞു.

'എനിക്കറിയാവുന്നിടത്തോളം കോണ്‍ഗ്രസിന് അധികം പണമില്ലാത്തതിനാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. ഒരു റിപ്പബ്ലിക് എന്ന നിലയില്‍ നമ്മള്‍ എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതിനു നേരെയുള്ള ആക്രമണമാണിത്. ഈ സര്‍ക്കാരിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നിര്‍ഭാഗ്യകരമായ സംഭവമാണിത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ജനാധിപത്യവാദികളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, നേരെ വിപരീതമായ വഴിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിനാല്‍, സര്‍ക്കാര്‍ ഒടുവില്‍ മാധ്യമങ്ങളെയും പിന്തുടരുമെന്ന് രാജ്യസഭാ കപില്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  2 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  2 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  2 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  2 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  2 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  2 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  2 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  2 days ago