HOME
DETAILS

'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ 

  
April 13, 2025 | 1:32 PM

Not the Mother of Democracy But the Father of Tyranny Kapil Sibal Slams Centre Over National Herald Case

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്യസഭാ എംപി കപില്‍ സിബല്‍ ആരോപിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സ്ഥാവര സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

'അധര്‍മ്മത്തില്‍ പറഞ്ഞാല്‍, ഞങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളാണ് സ്വേച്ഛാധിപത്യത്തിന്റെ പിതാവ്. അവര്‍ (ബിജെപി) ഹിന്ദു-മുസ്‌ലിം അജണ്ടയില്‍ രാഷ്ട്രീയം കളിക്കാനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ആഗ്രഹിക്കുന്നു,' കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രവുമായും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡുമായും (എജെഎല്‍) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം, ഡല്‍ഹിയിലെ ഐടിഒയിലെ ഹെറാള്‍ഡ് ഹൗസിലും, മുംബൈയിലെ ബാന്ദ്ര(ഇ) ഏരിയയിലെ കെട്ടിടത്തിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ബിഷേശ്വര്‍ നാഥ് റോഡില്‍ (പ്രോപ്പര്‍ട്ടി നമ്പര്‍ 1) സ്ഥിതി ചെയ്യുന്ന എജെഎല്‍ കെട്ടിടത്തിലും വെള്ളിയാഴ്ച നോട്ടീസ് പതിച്ചിരുന്നു. 

ഇഡി നോട്ടീസിനെ 'കോണ്‍ഗ്രസ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പത്രത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുക വഴി പാര്‍ട്ടിയെ തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള കൈവശാവകാശ നോട്ടീസ്' എന്നാണ് സിബല്‍ വിശേഷിപ്പിച്ചത്.

'എന്താണ് കുറ്റം? 13 വര്‍ഷം നിങ്ങള്‍ എന്തിനാണ് കാത്തിരുന്നത്? എന്തുകൊണ്ട്? കാരണം നിങ്ങള്‍ക്ക് സ്വത്ത് പിടിച്ചെടുക്കണം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കണം. പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധം എല്ലാ സ്വത്തുക്കളും കൈവശപ്പെടുത്തണം. രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഈ സ്വത്തുക്കള്‍ക്ക് 600 കോടി രൂപ വിലവരും എന്നാണ് അവര്‍ ആരോപിക്കുന്നത്, അതിനാല്‍ അവര്‍ അവ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ തളര്‍ത്തുന്നു,' മുതിര്‍ന്ന അഭിഭാഷകനും സ്വതന്ത്ര രാജ്യസഭാ എംപിയുമായ അദ്ദേഹം പറഞ്ഞു.

'എനിക്കറിയാവുന്നിടത്തോളം കോണ്‍ഗ്രസിന് അധികം പണമില്ലാത്തതിനാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്. ഒരു റിപ്പബ്ലിക് എന്ന നിലയില്‍ നമ്മള്‍ എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതിനു നേരെയുള്ള ആക്രമണമാണിത്. ഈ സര്‍ക്കാരിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു നിര്‍ഭാഗ്യകരമായ സംഭവമാണിത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ ജനാധിപത്യവാദികളാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, നേരെ വിപരീതമായ വഴിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിനാല്‍, സര്‍ക്കാര്‍ ഒടുവില്‍ മാധ്യമങ്ങളെയും പിന്തുടരുമെന്ന് രാജ്യസഭാ കപില്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  6 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  6 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  6 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  6 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  6 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  6 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  6 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  6 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  6 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  6 days ago