HOME
DETAILS

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

  
Web Desk
April 14, 2025 | 3:29 AM

Calicut University Cheats Students Crores Swindled in Question Paper Scam

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ അച്ചടിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ഗുരുതര ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രിന്റിങ് ചെലവിന്റെ പേര് പറഞ്ഞ് കോടികൾ ചെലവാകുന്നുണ്ടെങ്കിലും ഇവ ഓഡിറ്റിന് വിധേയമാക്കാറില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് പോലും ചോദ്യപേപ്പർ അച്ചടി ചെലവിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.

2021 നവംബർ 12 മുതൽ ചോദ്യപേപ്പറുകൾ ഓൺലൈനായി നൽകിത്തുടങ്ങിയിട്ടും, പ്രിന്റിങ് ചെലവിന്റെ കോടികളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. 2023-24 വർഷത്തിൽ അച്ചടി നിരക്കുകളിൽ വർധനവ് വരുത്തിയിട്ടില്ലെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. എന്നാൽ, ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ അച്ചടി ചെലവ് കുത്തനെ കുറയേണ്ടതായിരുന്നു. ഇത് മറച്ചുവച്ചാണ് ചെലവ് വർധിപ്പിച്ചിട്ടില്ലെന്ന ന്യായീകരണം സർവകലാശാല മുന്നോട്ടുവയ്ക്കുന്നത്. നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലും ഈ വാദം ആവർത്തിക്കപ്പെട്ടു.

ഓൺലൈൻ ചോദ്യപേപ്പറുകളുടെ പകർപ്പെടുക്കലിന്റെ പേര് പറഞ്ഞ് പരീക്ഷാകേന്ദ്രങ്ങൾക്ക് 2022-23ൽ 87,38,031 രൂപയും, 2023-24ൽ 1,29,70,505 രൂപയും, 2024-25 (ഒക്ടോബർ 3 വരെ) 60,77,934 രൂപയും ഉൾപ്പെടെ ആകെ 2,77,86,470 രൂപ നൽകിയതായി സർവകലാശാല വ്യക്തമാക്കുന്നു. ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ, മൂല്യനിർണയ ആവശ്യങ്ങൾക്ക് മാത്രമായി അച്ചടിക്കുന്ന ചോദ്യപേപ്പറുകളുടെ എണ്ണം കുറച്ചെങ്കിലും, മൊത്തം ചെലവിൽ ഗണ്യമായ കുറവ് വരുത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. "കോൺഫിഡൻഷ്യൽ പ്രിന്റിങ്" എന്ന പേര് പറഞ്ഞ് വിവിധ ചാർജുകൾ ഈടാക്കുന്നത് തുടരുകയാണ്. അച്ചടി ചെലവ് മാത്രമാണ് കുറഞ്ഞതെന്നും, മറ്റ് നിരക്കുകളിൽ മാറ്റമില്ലെന്നും അധികൃതർ വാദിക്കുന്നു.

എൻട്രൻസ് പരീക്ഷകൾക്കും അടിയന്തര സാഹചര്യങ്ങൾക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന വാദവും അഴിമതി മറയ്ക്കാനുള്ള ന്യായീകരണമായി ഉയർത്തിക്കാട്ടപ്പെടുന്നു. പരീക്ഷാഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഈ വൻതോതിലുള്ള ക്രമക്കേടിന് പിന്നിലെന്നാണ് ആക്ഷേപം.

 

Calicut University is embroiled in a massive scandal, allegedly siphoning off crores through a question paper printing scam. Despite switching to online question papers since 2021, printing costs remain unchanged, with no audits or transparency. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  9 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  9 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  9 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  9 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  9 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  9 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  9 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  9 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  9 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  9 days ago