HOME
DETAILS

വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

  
Web Desk
April 14, 2025 | 3:29 AM

Calicut University Cheats Students Crores Swindled in Question Paper Scam

 

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ അച്ചടിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ഗുരുതര ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രിന്റിങ് ചെലവിന്റെ പേര് പറഞ്ഞ് കോടികൾ ചെലവാകുന്നുണ്ടെങ്കിലും ഇവ ഓഡിറ്റിന് വിധേയമാക്കാറില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് പോലും ചോദ്യപേപ്പർ അച്ചടി ചെലവിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.

2021 നവംബർ 12 മുതൽ ചോദ്യപേപ്പറുകൾ ഓൺലൈനായി നൽകിത്തുടങ്ങിയിട്ടും, പ്രിന്റിങ് ചെലവിന്റെ കോടികളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. 2023-24 വർഷത്തിൽ അച്ചടി നിരക്കുകളിൽ വർധനവ് വരുത്തിയിട്ടില്ലെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. എന്നാൽ, ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ അച്ചടി ചെലവ് കുത്തനെ കുറയേണ്ടതായിരുന്നു. ഇത് മറച്ചുവച്ചാണ് ചെലവ് വർധിപ്പിച്ചിട്ടില്ലെന്ന ന്യായീകരണം സർവകലാശാല മുന്നോട്ടുവയ്ക്കുന്നത്. നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലും ഈ വാദം ആവർത്തിക്കപ്പെട്ടു.

ഓൺലൈൻ ചോദ്യപേപ്പറുകളുടെ പകർപ്പെടുക്കലിന്റെ പേര് പറഞ്ഞ് പരീക്ഷാകേന്ദ്രങ്ങൾക്ക് 2022-23ൽ 87,38,031 രൂപയും, 2023-24ൽ 1,29,70,505 രൂപയും, 2024-25 (ഒക്ടോബർ 3 വരെ) 60,77,934 രൂപയും ഉൾപ്പെടെ ആകെ 2,77,86,470 രൂപ നൽകിയതായി സർവകലാശാല വ്യക്തമാക്കുന്നു. ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ, മൂല്യനിർണയ ആവശ്യങ്ങൾക്ക് മാത്രമായി അച്ചടിക്കുന്ന ചോദ്യപേപ്പറുകളുടെ എണ്ണം കുറച്ചെങ്കിലും, മൊത്തം ചെലവിൽ ഗണ്യമായ കുറവ് വരുത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. "കോൺഫിഡൻഷ്യൽ പ്രിന്റിങ്" എന്ന പേര് പറഞ്ഞ് വിവിധ ചാർജുകൾ ഈടാക്കുന്നത് തുടരുകയാണ്. അച്ചടി ചെലവ് മാത്രമാണ് കുറഞ്ഞതെന്നും, മറ്റ് നിരക്കുകളിൽ മാറ്റമില്ലെന്നും അധികൃതർ വാദിക്കുന്നു.

എൻട്രൻസ് പരീക്ഷകൾക്കും അടിയന്തര സാഹചര്യങ്ങൾക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന വാദവും അഴിമതി മറയ്ക്കാനുള്ള ന്യായീകരണമായി ഉയർത്തിക്കാട്ടപ്പെടുന്നു. പരീക്ഷാഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഈ വൻതോതിലുള്ള ക്രമക്കേടിന് പിന്നിലെന്നാണ് ആക്ഷേപം.

 

Calicut University is embroiled in a massive scandal, allegedly siphoning off crores through a question paper printing scam. Despite switching to online question papers since 2021, printing costs remain unchanged, with no audits or transparency. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  4 days ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  4 days ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കുന്നത് അന്യായമാണ്: അശ്വിൻ

Cricket
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വൈകുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കും, പ്രതിഷേധം ശക്തം

Kerala
  •  4 days ago
No Image

ഒടുവിൽ അതും നേടി; ഇതിഹാസത്തെ തകർത്തെറിഞ്ഞ് ചരിത്രം കുറിച്ച് റൂട്ട്

Cricket
  •  4 days ago
No Image

യു.എസില്‍ കുടിയേറ്റ പരിശോധനക്കിടെ വെടിവെപ്പ്; 37കാരന്‍ കൊല്ലപ്പെട്ടു, ആഴ്ചകള്‍ക്കിടെ നടന്ന രണ്ടാമത്തെ സംഭവം

International
  •  4 days ago
No Image

അഖ്‌ലാഖ് വധം: വിചാരണ മാറ്റണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

National
  •  4 days ago
No Image

മെഡിക്കൽ പ്രവേശനം; ഭിന്നശേഷിസംവരണം ലഭിക്കാന്‍ കാല്‍ മുറിച്ചുമാറ്റി യുവാവ്

National
  •  4 days ago
No Image

കേന്ദ്രത്തിന്റെ ആവശ്യപ്രകാരം ജഡ്ജിയെ സ്ഥലംമാറ്റുന്നത് കൊളീജിയത്തിന്റെ സമഗ്രത ഇല്ലാതാക്കും: സുപ്രിംകോടതി ജഡ്ജി

National
  •  4 days ago
No Image

സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ നിയമം പാസാക്കി തമിഴ്‌നാട്; കൂടുതൽ തുക ഈടാക്കിയാൽ സ്‌കൂളിനെതിരേ കർശന നടപടി

National
  •  4 days ago