HOME
DETAILS

ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ

  
April 14 2025 | 06:04 AM

Saudi Arabia deports 8000 violators ahead of Hajj

റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഏപ്രില്‍ 3നും ഏപ്രില്‍ 9നും ഇടയില്‍, ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട സംയുക്ത സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ 18,669 വ്യക്തികളെ പിടികൂടി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ആകെ അറസ്റ്റിലായവരില്‍ 1,497 പേര്‍ അനധികൃതമായി സഊദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.

ഇവരില്‍ 69 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരാണെന്നും 27 ശതമാനം പേര്‍ യെമന്‍ വംശജരാണെന്നും ബാക്കി നാല് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 59 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

കുടിയേറ്റ, തൊഴില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായുള്ള കാമ്പയ്നിലൂടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായ 8,126 പേരെ നാടുകടത്തി.

ഗതാഗതം, താമസം അല്ലെങ്കില്‍ തൊഴില്‍ എന്നിവയിലൂടെ അനധികൃത താമസത്തിന് സൗകര്യമൊരുക്കിയതിന് പതിനേഴു പേരെ അറസ്റ്റ് ചെയ്തു.

ഗതാഗതം, താമസം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം എന്നിവ നല്‍കി നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാല്‍ 15 വര്‍ഷം വരെ തടവും 1 മില്യണ്‍ സഊദി റിയാല്‍ (266,000 ഡോളര്‍) പിഴ ചുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Saudi Arabia has deported 8,000 violators as part of a major security operation ahead of the Hajj pilgrimage, aiming to ensure a safe and orderly religious event for all pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Kerala
  •  4 days ago
No Image

ദേശീയ ദിനാഘോഷ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന

uae
  •  4 days ago
No Image

ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് 2018ല്‍, പിണറായി സര്‍ക്കാരിന്റെ കാലത്ത് 

Kerala
  •  4 days ago
No Image

സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്‍

Saudi-arabia
  •  4 days ago
No Image

10 വര്‍ഷത്തോളമായി ചികിത്സയില്‍, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

National
  •  4 days ago
No Image

ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു

Kerala
  •  4 days ago
No Image

രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Kerala
  •  4 days ago
No Image

അമീബിക് മസ്തിഷ്‌കജ്വരം; ആക്കുളം നീന്തല്‍കുളം അണുവിമുക്തമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

'പോരാടുക അല്ലെങ്കില്‍ മരിക്കുക' ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ റാലിയില്‍ ആഹ്വാനവുമായി ഇലോണ്‍ മസ്‌ക് ; ബ്രിട്ടന്‍ താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന

International
  •  4 days ago
No Image

കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  4 days ago