HOME
DETAILS

ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ

  
April 14 2025 | 06:04 AM

Saudi Arabia deports 8000 violators ahead of Hajj

റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഏപ്രില്‍ 3നും ഏപ്രില്‍ 9നും ഇടയില്‍, ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട സംയുക്ത സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ 18,669 വ്യക്തികളെ പിടികൂടി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ആകെ അറസ്റ്റിലായവരില്‍ 1,497 പേര്‍ അനധികൃതമായി സഊദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.

ഇവരില്‍ 69 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരാണെന്നും 27 ശതമാനം പേര്‍ യെമന്‍ വംശജരാണെന്നും ബാക്കി നാല് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 59 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

കുടിയേറ്റ, തൊഴില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായുള്ള കാമ്പയ്നിലൂടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായ 8,126 പേരെ നാടുകടത്തി.

ഗതാഗതം, താമസം അല്ലെങ്കില്‍ തൊഴില്‍ എന്നിവയിലൂടെ അനധികൃത താമസത്തിന് സൗകര്യമൊരുക്കിയതിന് പതിനേഴു പേരെ അറസ്റ്റ് ചെയ്തു.

ഗതാഗതം, താമസം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം എന്നിവ നല്‍കി നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാല്‍ 15 വര്‍ഷം വരെ തടവും 1 മില്യണ്‍ സഊദി റിയാല്‍ (266,000 ഡോളര്‍) പിഴ ചുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Saudi Arabia has deported 8,000 violators as part of a major security operation ahead of the Hajj pilgrimage, aiming to ensure a safe and orderly religious event for all pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  16 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  17 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  17 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago